പാകിസ്ഥാനിലെ കറാച്ചിയിൽ "നിഗൂഢമായ വൈറൽ പനി" കേസുകൾ കണ്ടുവരുന്നതായ് റിപ്പോർട്ടുകൾ.. ഡെങ്കിപ്പനിക്ക് സമാനമായ രോഗലക്ഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്...കുട്ടികളിലും രോഗം വ്യാപകമാണ്....

പാകിസ്ഥാനിലെ കറാച്ചിയിൽ "നിഗൂഢമായ വൈറൽ പനി" കേസുകൾ കണ്ടുവരുന്നതായ് റിപ്പോർട്ടുകൾ പുറത്തുവരികയാണ്... ഡെങ്കിപ്പനിക്ക് സമാനമായ രോഗലക്ഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡെങ്കിപ്പനിക്ക് നല്‍കുന്ന ചികിത്സകളാണ് നിലവില്‍ അജ്ഞാത രോഗം ബാധിച്ചവര്‍ക്കും നല്‍കുന്നത് എന്നാണ് റിപ്പോർട്ടുകൾ.കുട്ടികളിലും രോഗം വ്യാപകമാണ്. രോഗബാധ വ്യാപകമായതിനാല്‍ പ്ലേറ്റ്‌ലെറ്റ് യൂണിറ്റുകള്‍ക്ക് നിലവില്‍ പ്രദേശത്ത് ക്ഷാമം നേരിടുകയാണ്. പാകിസ്ഥാനില്‍ ഡെങ്കിപ്പനിയും വ്യാപകമാണ്.
രോഗികളില്‍ പ്ലേറ്റ്‌ലെറ്റുകളും ശ്വേതരക്താണുക്കളും കുറയുന്നതാണ് പ്രധാന പ്രതിസന്ധി. എന്നാല്‍ ഡെങ്കിപ്പനി പരിശോധനയില്‍ നെഗറ്റീവ് ഫലമാണ് കാണിക്കുന്നത്. ഇത് ഏത് തരം രോഗമാണെന്ന് വ്യക്തമാകുന്നില്ലെന്ന് പാത്തോളജിസ്റ്റുകള്‍ അറിയിക്കുന്നു. ഡെങ്കിപ്പനിക്ക് നല്‍കുന്ന ചികിത്സകളാണ് നിലവില്‍ അജ്ഞാത രോഗം ബാധിച്ചവര്‍ക്കും നല്‍കുന്നത്.
"രണ്ടാഴ്ചയായി, വൈറൽ പനിയുടെ കേസുകൾ ഞങ്ങൾ കാണുന്നു, അതിൽ പ്ലേറ്റ്‌ലെറ്റുകളും വെളുത്ത രക്താണുക്കളും കുറയുന്നു, മറ്റ് ക്ലിനിക്കൽ ലക്ഷണങ്ങളും ഡെങ്കിപ്പനിക്ക് സമാനമാണ്. എന്നാൽ ഈ രോഗികളുടെ NS1 ആന്റിജൻ ടെസ്റ്റ് നടത്തി അവയുടെ ടെ പരിശോധനകൾ പുറത്തുവരുമ്പോൾ നെഗറ്റീവ് ആയിരിക്കാമെന്നാണ് ഡൗ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിലെ മോളിക്യുലർ പാത്തോളജി മേധാവി പ്രൊഫ സയീദ് ഖാൻ പറയുന്നത്.
കുട്ടികളിലും രോഗം വ്യാപകമാകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാകിസ്ഥാനില്‍ ഡെങ്കിപ്പനിയും വ്യാപകമാണ്.പാക്കിസ്ഥാന്റെ തലസ്ഥാന നഗരമായ ഇസ്ലാമാബാദിൽ വെള്ളിയാഴ്ച 45 പുതിയ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതായി ജില്ലാ ആരോഗ്യ ഓഫീസർ ഉദ്ധരിച്ച് എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു .
പാകിസ്ഥാൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ഈ സീസണിൽ ഫെഡറൽ തലസ്ഥാനത്ത് മൊത്തം 4,292 കൊതുക് പരത്തുന്ന വൈറൽ രോഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ, ഡെങ്കി കൊതുക് പരത്തുന്ന ഒരു വൈറൽ അണുബാധയാണിതെന്നും, ചൂടുള്ള, ഉഷ്ണമേഖലാ കാലാവസ്ഥകളിൽ ഇത് സാധാരണമാണെന്നുമാണ്.
എന്നാൽ ചൈനയില്‍ വീണ്ടും കൊറോണ വ്യാപനം വർധിച്ചു വരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്: ഇപ്പോൾ വൈറസ് പടര്‍ന്നത് വസ്ത്ര പാഴ്സലുകളില്‍ നിന്നാണെന്നാണ് സൂചന. ചൈനയിലെ ഹ്യൂബേ പ്രവിശ്യയിലെ കുട്ടികള്‍ക്കായുള്ള വസ്ത്രനിര്‍മ്മാണ ഫാക്ടറിയെ മൂന്ന് ജോലിക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ നിന്നും അയച്ച പാഴ്സലുകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന ആരോപണം ശക്തമാകുന്നത്. ഹാഓഹൂയ് എന്ന ഇ കൊമേഴ്സ് ഫാക്ടറിയാണിത്.
ഈ സാഹചര്യത്തില്‍ കമ്പനിയില്‍ നിന്നും പാഴ്സല്‍ ലഭിച്ചവരും വസ്ത്രങ്ങള്‍ കൈകാര്യം ചെയ്തവരും കൊറോണ പരിശോധനയ്ക്ക് വിധേയമാകണമെന്ന് കമ്പനിയും ചൈനയിലെ ആരോഗ്യ വകുപ്പും അറിയിച്ചു. കമ്പനിയില്‍ നിന്നും 300 വസ്ത്രപാക്കേജുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.
എന്നാല്‍ ഇതിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. വസ്ത്ര പാക്കേജുകള്‍ക്ക് പുറമെ ഇറക്കുമതി ചെയ്യുന്ന ഫ്രോസണ്‍ ഭക്ഷണ പദാര്‍ത്ഥങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് അറിയിച്ചു. ചൈനീസ് അധികൃതരുടെ അടിസ്ഥാന രഹിതമായ ഇത്തരത്തിലുള്ള പ്രതിരോധ നടപടികളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സര്‍ക്കാര്‍ സാമാന്യബോധമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.
ഇതിനോടകം ആയിരത്തിലധികം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനവും വ്യാപകമായി ഉയരുന്നുണ്ട്. പ്രാദേശികതലത്തില്‍ രോഗം വ്യാപിക്കുന്നത് ചൈനയെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരിലാണ് കൂടതലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ചൈനീസ് വാക്സിനിലുള്ള വിശ്വാസവും പ്രദേശവാസികള്‍ക്ക് നഷ്ടപ്പെട്ടു. അതി തീവ്ര വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദമാണ് പടരുന്നതെന്നാണ് വിവരം.
ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളിൽ പടർന്നു പിടിക്കുന്ന രോഗങ്ങൾ ഇന്ത്യയ്ക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.ചൈനയിൽ ഉടലെടുത്ത കൊറോണ വയറും ഇന്ത്യയിൽ എതാൻ അധികം താമസം വന്നില്ല.ഈ സാഹചര്യത്തിൽ ചൈനയിൽ വർദ്ധിച്ചുവരുന്ന കൊറോണ മൂന്നാം വകഭേദം ഇന്ത്യക്ക് ഭീഷണിയാണ്.
https://www.facebook.com/Malayalivartha






















