എന്തൊക്കെ കേൾക്കണം !! ഇമ്രാൻ ഐഎസ്ഐയുടെ കൈയ്യിലെ വെറുമൊരു പാവയെന്ന് താലിബാൻ: അഫ്ഗാനിൽ ഭീകര സംഘടനകളെ സംരക്ഷിക്കുന്നതും പാക്കിസ്ഥാനെന്ന് ആരോപണം
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ താലിബാൻ രംഗത്ത്. അഫ്ഗാനിൽ ഭരണം നടത്താൻ സമ്മതിക്കാത്ത ഭീകര സംഘടനകളെ സംരക്ഷിക്കുന്നത് പാക്കിസ്ഥാനാണെന്ന് താലിബാൻ ആരോപിച്ചു. ഇമ്രാൻ ഐഎസ്ഐയുടെ കൈയ്യിലെ പാവയാണെന്നാണ് ഏറ്റവും ഒടുവിൽ താലിബാൻ പറഞ്ഞത്. അതേസമയം താലിബാനെതിരെ പോരാടുന്ന തദ്ദേശീയ സേനയായ നാഷണൽ റെസിസ്റ്റന്റ് ഫോഴ്സ് കൂടുതൽ ആയുധ സജ്ജരായെന്നും റിപ്പോർട്ട് പുറത്തുവന്നു.
അഹമ്മദ് മസൂദിന്റെ നേതൃത്വത്തിൽ പഞ്ചശീർ കേന്ദ്രീകരിച്ച് പോരാടിയ നാഷണല്‍ റെസിസ്റ്റന്റ് ഫോഴ്സ് കൂടുതല്‍ ശക്തരായെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ജനങ്ങളോട് നിശബ്ദരാകരുതെന്നും നമ്മള്‍ അടിമകളല്ലെന്നും അഫ്ഗാന് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കും വരെ ശക്തമായി പോരാടണമെന്നും അഹമ്മദ് മസൂദ് പറഞ്ഞു. അധികാരമേറി അഞ്ചുമാസം കഴിഞ്ഞിട്ടും താലിബാനെതിരെ നിരന്തരം പോരാടുകയാണ് തദ്ദേശീയ സേന.
കഴിഞ്ഞ ദിവസം ജമാത്ത് ഇസ്ലാമി തലവൻ സിറാജുൽ ഹഖും ഇമ്രാനെതിരെ രംഗത്തെത്തിയിരുന്നു. ഇമ്രാൻ ഖാൻ വിടവാങ്ങുന്നത് മാത്രമാണ് രാജ്യത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഏക പരിഹാരമെന്നാണ് സിറാജുൽ ഹഖ് പറഞ്ഞത്. മാത്രമല്ല ഇമ്രാൻ ഖാനെ അന്താരാഷ്ട്ര യാചകൻ എന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
https://www.facebook.com/Malayalivartha