ഉക്രയിനെ ആക്രമിക്കാൻ റഷ്യയെ സഹായിച്ചത് ബലാറസ് ; ബലാറസിന്റെ സാമ്പത്തിക-വാണിജ്യ വിദേശ ഇടപാടുകളെല്ലാം മരവിപ്പിച്ചു അമേരിക്ക

റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ യുക്രൈന് സാധിക്കില്ലെന്നത് യാഥാർഥ്യമുള്ള കാര്യമാണ്. എങ്കിലും ചെറിയെ തോതിലുള്ള ചെറുത്തു നിൽപ്പൊക്കെ അവർ ചെയ്യുന്നുമുണ്ട്.അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നൽകുന്ന പിന്തുണയാണ് ഉക്രയിന് ആകെയുള്ള ബലം..എന്നാൽ റഷ്യ വളരെ തന്ത്രപരമായി തന്നെയാണ് കാര്യങ്ങൾ നീക്കുന്നത്...ഉക്രയിനെ ആക്രമിക്കാൻ റഷ്യയെ സഹായിച്ചത്തിൽ ഒരു വലിയ പങ്ക് ബലാറസിനുണ്ട്..ബലാറസിന്റെ അതിർത്തിയിൽ ശക്തമായ സൈനിക അഭ്യാസം ഒരുമാസം നടത്തിയ ശേഷമാണ് റഷ്യ അതേ മേഖലയിൽക്കൂടി യുക്രെയ്‌നെ ആക്രമിച്ചത്. റഷ്യൻ സൈന്യത്തിന്റെ നീ്ക്കങ്ങളെ അതീവ രഹസ്യമാക്കിവെച്ച ബലാറസ് യുക്രെയ്‌നിനെ തീർത്തും പ്രതിരോധത്തിലാക്കിലക്കുകയായിരുന്നു..
വലിയ ഒരു യുദ്ധത്തെ പിന്തുണച്ച് റഷ്യക്ക് കൂട്ടുനിന്ന ബലാറസിനെ ഒറ്റപ്പെടുത്തിയിരിക്കുകയാണ് അമേരിക്കയും യൂറോപ്പും.യുക്രെയ്‌ന് മേൽ റഷ്യൻ അധിനിവേശത്തിന് സമ്പൂർണ്ണ പിന്തുണ നൽകിയ ബലാറസി നെതിരെ ശക്തമായ സാമ്പത്തിക വാണിജ്യ പ്രതിരോധ ഉപരോധം ഏർപ്പെടുത്തി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നടപടി ആരംഭിച്ചു.റഷ്യക്കെതിരെ എടുക്കുന്ന എല്ലാ ഉപരോധ നടപടികളും ബലാറസിനും ബാധകമായിരിക്കുമെന്നാണ് അമേരിക്കൻ ധനകാര്യ മന്ത്രാലയം പറയുന്നത്. ബലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലൂക്കാഷെൻകോവിനെ നേരിട്ട് വിളിച്ചാണ് അമേരിക്കൻ ധനകാര്യ മന്ത്രാലയ സെക്രട്ടറി എൽ. യെല്ലെൻ മുന്നറിയിപ്പ് നൽകിയത്. ഒട്ടും നീതികരിക്കാനാവാത്ത വിശ്വാസ വഞ്ചനയാണ് ബലാറസ് യുക്രെയ്‌നോട് കാണിച്ചിരിക്കുന്നത്. നിസ്സഹായരായ ഒരു രാജ്യത്തിനെതിരെ തികഞ്ഞ വഞ്ചനയാണ് ബലാറസ് കാണിച്ചിരിക്കുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി.
ബലാറസിന്റെ സാമ്പത്തിക-വാണിജ്യ വിദേശ ഇടപാടുകളെല്ലാം മരവിപ്പി ച്ചെന്നും പ്രതിരോധ പരമായി യാതൊരു വിധ സഹായവും ഇനി ബലാറസിന് നൽകില്ലെന്നും ബലാറസിന് സഹായിക്കുന്ന വിദേശകമ്പനികൾക്ക് അമേരിക്ക യിലേയും യൂറോപ്പിലേയും യാതൊരു ആനുകൂല്യവും ഇനി ലഭിക്കില്ലെന്നും അമേരിക്കൻ വാണിജ്യ-സാമ്പത്തിക കാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യ നടത്തുന്ന യുക്രൈൻ അധിനിവേശത്തെ പിന്തുണച്ച് ചൈന. യുഎസും വടക്കൻ യൂറോപ്പും സ്വീകരിക്കുന്ന നിലപാടുകളെ വിമർശിച്ചുകൊണ്ടാണ് റഷ്യയ്ക്ക് പരോക്ഷ പിന്തുണയുമായി ചൈന രംഗത്ത് എത്തിയത്. റഷ്യയുടെ സൈനിക നീക്കത്തെ 'അധിനിവേശം' എന്ന് വിശേഷിപ്പിക്കാൻ മടിച്ച ചൈന ഇരു രാജ്യങ്ങളോടും സമദൂരപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് കൂട്ടിച്ചേർത്തു.
'റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്നു വിശേഷിപ്പിക്കാൻ ആവില്ല. വളരെ മുൻവിധി കലർന്ന ഒരു പ്രയോഗവും ചിന്തയുമാണ് അത്'- ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുൻയിങ് പറഞ്ഞു. 'എല്ലാ കക്ഷികളും സംയമനം പാലിക്കണം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം'-ചുൻയിങ് പറഞ്ഞു.
എന്നാൽ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങളും നടക്കുകയാണ്. ഹംഗറിയിലെ ബുഡാപെസ്റ്റിലും പോളണ്ടിലെ വാര്‍സോയിലും കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു.. യുക്രൈനെ സ്വതന്ത്രമാക്കുക എന്നാവശ്യപ്പെട്ട് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലും പ്രകടനം നടന്നു. അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലാണ് പ്രകടനം നടന്നത്. ബള്‍ഗേറിയ, റൊമാനിയ, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലും റഷ്യക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. റഷ്യയില്‍ യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് ശ്രമിച്ച 1700 പേര്‍ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha





















