ചൈനയും പാകിസ്ഥാനും ഉടൻ ഭസ്മം..റഷ്യക്കൊപ്പം കുതിച്ചുയർന്ന് ഇന്ത്യ.. ഇനി ശത്രു സംഹാരം

കണ്ണടച്ച് തുറക്കുംമുമ്പ് എല്ലാം കഴിയും. എന്താണ് സംഭവിച്ചതെന്ന് ശത്രുക്കൾക്ക് ഓർത്തെടുക്കാൻ പോലും കഴിയില്ല. കഴിഞ്ഞ ദിവസത്തെ ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തോടെ ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് ഒന്നുകൂടി വർദ്ധിച്ചിരിക്കുകയാണ്.
ചൈനയിലെയും പാകിസ്ഥാനിലെയും ലക്ഷ്യങ്ങൾ ഞൊടിയിടകൊണ്ട് തകർന്ന് തരിപ്പണമാക്കാം.ഏതുകാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയും എന്ന പ്രത്യേകയും ഈ മിസൈലിനുണ്ട്. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിലാണ് ബ്രഹ്‌മോസ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുക. അതിനാൽത്തന്നെ ശത്രുക്കൾക്ക് പ്രത്യാക്രമണത്തിന് സമയം കിട്ടില്ല. 290 കിലോമീറ്റര്‍ ആയിരുന്നു ദൂര പരിധി. ഇതിപ്പോൾ 350 കിലോമീറ്ററായി വർദ്ധിപ്പിച്ചു എന്നും റിപ്പോർട്ടുണ്ട്.
ഐഎൻഎസ് ഡൽഹിയിൽ നവീകരിച്ച മോഡുലാർ ലോഞ്ചർ ഉപയോഗിച്ചാണ് മിസൈലിന്റെ ആന്റി-ഷിപ്പ് വേരിയന്റിന്റെ പരീക്ഷണം നടത്തിയത്. ഐഎൻഎസ് ഡൽഹിയിലെ നവീകരിച്ച മോഡുലാർ ലോഞ്ചറിൽ നിന്ന് ബ്രഹ്മോസിന്റെ വിജയകരമായ ലോഞ്ചിങ് നടന്നു. സംയോജിത നെറ്റ്‌വർക്കിന്റെ കേന്ദ്രീകൃത പ്രവർത്തന ശേഷിക്കൊപ്പം, ഫ്രണ്ട്‌ലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ബ്രഹ്മോസിന്റെ ദീർഘദൂര ആക്രമണ ശേഷിയും ഒരിക്കൽ കൂടി പ്രകടമാക്കുന്നതായിരുന്നു പരീക്ഷണം എന്ന് ഇന്ത്യൻ നേവി ട്വീറ്റ് ചെയ്തു.
വാർഹെഡ് ഇല്ലാതെ 3,000 കിലോമീറ്റർ വേഗതയിൽ വിക്ഷേപിച്ച മിസൈൽ, ഉപേക്ഷിക്കപ്പെട്ട കപ്പലിൽ തുളയിട്ടതായി ബുധനാഴ്ച ബ്രഹ്മോസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കിഴക്കൻ കടൽത്തീരത്ത് ഇന്ത്യൻ വ്യോമസേനയും ഇതേ കപ്പലിലേക്ക് സുഖോയ് യുദ്ധവിമാനം ഉപയോഗിച്ച് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. വളരെ കൃത്യതയോടെയാണ് മിസൈൽ ലക്ഷ്യത്തിലെത്തിയത്. യുദ്ധമുനയുള്ള മിസൈൽ നേരിട്ട് പതിച്ചതിനെ തുടർന്ന് കപ്പൽ മുങ്ങുകയും ചെയ്തു.
2016-ൽ നാൽപതിലധികം സുഖോയ് യുദ്ധവിമാനങ്ങളുമായി ബ്രഹ്മോസിന്റെ എയർ-ലോഞ്ച് വേരിയന്റ് സംയോജിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കടലിലോ കരയിലോ ഉള്ള ഏത് ലക്ഷ്യത്തിലും വലിയ സ്റ്റാൻഡ്-ഓഫ് റേഞ്ചുകളിൽ നിന്ന് ആക്രമണം നടത്താനുള്ള എയർഫോഴ്സിന്റെ കഴിവ് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. മാർച്ച് അഞ്ചിനായിരുന്നു ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു സ്റ്റെൽത്ത് ഡിസ്ട്രോയറിൽ നിന്ന് ഇന്ത്യൻ നാവികസേന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ നൂതന പതിപ്പ് വിജയകരമായി പരീക്ഷിച്ചത്.
കര, വായു, കപ്പൽ, മുങ്ങിക്കപ്പൽ എന്നിവിടങ്ങളിൽ നിന്നു വിക്ഷേപിക്കാൻ ശേഷിയുള്ളതാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. ബ്രഹ്മോസിന്റെ ഫ്ലൈറ്റ് റെയ്ഞ്ച് 290 കിലോമീറ്ററാണ്. 200 മുതൽ 300 കിലോഗ്രാം വരെ വഹിച്ചു സഞ്ചരിക്കാൻ ബ്രഹ്മോസിനു കഴിയും. ബ്രഹ്മോസിന്റെ ആദ്യ പതിപ്പ് പരീക്ഷിച്ചത് 2005 ൽ ഐഎൻഎസ് രജപുതിൽ നിന്ന്. 2007ൽ കരയിൽ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു. 2015 ൽ കടലിൽ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു.
ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ ലക്ഷ്യം അണുവിട തെറ്റില്ല. കഴിഞ്ഞദിവസത്തെ പരീക്ഷണത്തിലും ഇക്കാര്യം വ്യക്തമായതാണ്. നാവികസേനയുടെ ഡീ കമ്മീഷൻ ചെയ്ത കപ്പലായിരുന്നു മിസൈലിന്റെ ടാര്‍ജറ്റ്. പോർമുനയില്ലാതെ ശബ്ദാധിവേഗത്തിൽ പാഞ്ഞെത്തിയ മിസൈൽ കപ്പലിന്റെ വശത്ത് വലിയ വൻ ദ്വാരം വീഴ്ത്തുകയായിരുന്നു. സുഖോയ് -30 ഫൈറ്റർ യുദ്ധവിമാനത്തില്‍ നിന്നാണ് പരീക്ഷണത്തിനായി മിസൈൽ തൊടുത്തതെങ്കിലും അന്തർവാഹിനികൾ, കപ്പലുകൾ, നിരത്തുകൾ എന്നിവിടങ്ങളിൽ നിന്നും തൊടുക്കാനാവും. ബ്രഹ്മോസ് എയറോസ്പേസിൽ വച്ച് റഷ്യയുമായി ചേർന്നാണ് ഇന്ത്യ ബ്രഹ്മോസ് മിസൈൽ വികസിപ്പിക്കുന്നത്. മാർച്ച് 5ന് ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ ദീർഘദൂരപതിപ്പ് നാവികസേന ഐ.എൻ.എസ്. ചെന്നൈയിൽനിന്ന് വിജയകരമായി പരീക്ഷിച്ചിരുന്നു. അതും വിജയമായിരുന്നു.
https://www.facebook.com/Malayalivartha
























