മരിച്ച റഷ്യന്‍ സൈനികരുടെയും തകര്‍ത്ത ടാങ്കുകളുടെയും വിമാനങ്ങളുടെയും കണക്ക് പുറത്തുവിട്ട് യുക്രൈന്‍...കണ്ണുതള്ളി ;ലോക രാജ്യങ്ങൾ
അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24-നുശേഷം 838 ടാങ്കുകളും 176 വിമാനങ്ങളും 153 ഹെലിക്കോപ്റ്ററുകളും റഷ്യയ്ക്ക് നഷ്ടപ്പെട്ടതായും യുക്രൈന്‍ സൈന്യം അവകാശപ്പെട്ടു.മാത്രവുമല്ല റഷ്യയ്ക്ക് 21,200 സൈനികരെ നഷ്ടപ്പെട്ടതായാണ് യുക്രൈന്‍ പുറത്തുവിടുന്ന വിവരം.മോസ്‌കോയ്ക്ക് കനത്ത നാശനഷ്ടമാണ് അധിനിവേശത്തെ തുടര്‍ന്ന് നേരിടേണ്ടിവന്നതെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അവകാശപ്പെട്ടു.
റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം 58 ദിവസം പിന്നിടുമ്പോഴാണ് റഷ്യയ്ക്ക് നേരിടേണ്ടിവന്ന ആള്‍നാശത്തിന്റെയടക്കം കണക്കുകള്‍ യുക്രൈന്‍ പുറത്തുവിട്ടിട്ടുള്ളത്. 2162 കവചിത വാഹനങ്ങള്‍, 397 പീരങ്കികള്‍, 1523 വാഹനങ്ങള്‍, എട്ട് ബോട്ടുകള്‍, 76 ഇന്ധന ടാങ്കുകള്‍ തുടങ്ങിയവയും റഷ്യന്‍ സേനയ്ക്ക് നഷ്ടപ്പെട്ടുവെന്നാണ് യുക്രൈന്‍ പറയുന്നത്.
മരിയോപോള്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ നഗരത്തില്‍നിന്ന് ഒരു ഈച്ചപോലും രക്ഷപ്പെടരുതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ സൈന്യത്തോട് നിര്‍ദ്ദേശിച്ചിരുന്നു. അതിനിടെ മരിയോപോള്‍ നഗരത്തിലെ സ്റ്റീല്‍ പ്ലാന്റിലുള്ള യുക്രൈന്‍ സൈനികര്‍ കീഴടങ്ങാന്‍ തയ്യാറായാല്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഒരുക്കമാണെന്ന് റഷ്യ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. സ്റ്റീല്‍പ്ലാന്റില്‍ യുക്രൈന്‍ സൈനികര്‍ക്കൊപ്പം നൂറുകണക്കിന് സാധാരണക്കാരും അഭയം തേടിയിട്ടുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha