പസഫിക് മേഖലയിൽ അമേരിക്കയുടെ സാന്നിദ്ധ്യത്തെ വെല്ലുവിളിച്ച ഉത്തരകൊറിയക്കെതിരെ അമേരിക്കയും! ജപ്പാനിൽ നിന്നുള്ള ബൈഡന്റെ മടക്കയാത്രയ്‌ക്ക് പിന്നാലെ മൂന്ന് മിസൈലുകൾ പരീക്ഷിച്ച കിം ജോംഗ് ഉന്നിന്റെ പ്രകോപനത്തിന് അമേരിക്കയും മിസൈലുകൾ തൊടുത്ത് ചുട്ട മറുപടി...

ഉത്തരകൊറിയയ്‌ക്കെതിരെ വടിയെടുത്ത് അമേരിക്ക. പസഫിക് മേഖലയിൽ അമേരിക്കയുടെ സാന്നിദ്ധ്യത്തെ വെല്ലുവിളിക്കുന്ന ഉത്തരകൊറിയക്കെതിരെ അമേരിക്കയും രംഗത്ത് എത്തിയിരിക്കുകയാണ്. ജോബൈഡന്റെ ജപ്പാനിൽ നിന്നുള്ള മടക്കയാത്രയ്‌ക്ക് പിന്നാലെ മൂന്ന് മിസൈലുകൾ പരീക്ഷിച്ച കിം ജോംഗ് ഉന്നിന്റെ പ്രകോപനത്തിന് ചുട്ട മറുപടി നൽകി അമേരിക്കയും. മിസൈലുകൾ തൊടുത്താണ് അമേരിക്ക മറുപടി നൽകിയിരിക്കുന്നത്.
3 മിസൈലുകൾ ഒരു മണിക്കൂറിൽ വിക്ഷേപിച്ചുകൊണ്ടാണ് വടക്കൻ കൊറിയ അമേരിക്കയെ വെല്ലുവിളിച്ചിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ തന്നെ ദക്ഷിണ കൊറിയയിലെ സോളിൽ നിന്നാണ് അമേരിക്ക തുടർച്ചയായി ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചിരിക്കുന്നത്. തൊട്ടുപുറകേ തന്നെ ജപ്പാൻ കടലിൽ അമേരിക്കയും ജപ്പാനും സംയുക്തമായി വ്യോമാഭ്യാസവും നടത്തിയിരുന്നു.
അതേസമയം സുനാൻ മേഖലയിൽ നിന്നാണ് വടക്കൻ കൊറിയ മൂന്ന് മിസൈലുകൾ ഇത്തരത്തിൽ പരീക്ഷിച്ചത്. ഭൂഖണ്ഡാന്തര മിസൈലുകൾ വിക്ഷേപിച്ചതിലൂടെ തന്നെ വടക്കൻ കൊറിയ ക്വാഡ് സഖ്യത്തിനേയും അമേരിക്കയേയും നേരിട്ട് വെല്ലുവിളിക്കുകയാണെന്നും ബൈഡൻ വ്യക്തമാക്കുകയുണ്ടായി. സൈനിക മേധാവിത്വം തെളിയിക്കാൻ നോക്കുന്ന കൊറിയയുടെ നീക്കത്തിനെതിരെ ദക്ഷിണ കൊറിയയാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വടക്കൻ കൊറിയയുടെ മിസൈൽ പരീക്ഷണം ജപ്പാൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിക്കുകയുണ്ടായി.
കൂടാതെ മേഖലയിൽ ജപ്പാൻ അമേരിക്കയ്‌ക്ക് താവളമൊരുക്കുന്നത് ഒരുകാരണവശാലും അംഗീകരിക്കില്ലെന്നാണ് വടക്കൻ കൊറിയയുടെ നയം എന്നത്. ചൈനയും റഷ്യയും സംയുക്തമായി ജപ്പാൻ കടലിന് മുകളിൽ വ്യോമാഭ്യാസം നടത്തി പ്രകോപനം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























