തായ്വാനെ ആക്രമിക്കാന്‍ അനുവാദം നല്‍കി ചൈന പിന്നാലെ അതിര്‍ത്തി തുളച്ച് 17 യുദ്ധവിമാനങ്ങള്‍; തായ്വാന്റെ രക്ഷിക്ക്‌ക്കെത്തി ബ്രിട്ടന്‍

തായ്വാന് അതിര്‍ത്തിയിലെ സൈനീകാഭ്യാസങ്ങളില്‍ തുടങ്ങിയ ചൈന കാര്യങ്ങള്‍ യുദ്ധത്തിലേയ്ക്ക് നീക്കിക്കൊണ്ടിരിക്കുകയാണ്. മാതൃരാജ്യവുമായി സംയോജിപ്പിച്ച ശേഷം തയ്‌വാനിലേക്ക് സൈന്യത്തെയോ, ഭരണാധികാരികളെയോ അയയ്ക്കില്ലെന്നായിരുന്നു ചൈന എടുത്തിരുന്ന നിലപാട്. എന്നാല്‍ ഇപ്പോള്‍ ആ വാഗ്ദാനം ചൈന പിന്‍വലിച്ചിരിക്കുകയാണ്. ഇതിനെ ഒരു യുദ്ധ കാഹളം മുഴക്കലായിട്ടാണ് തായ്വാനും അമേരിക്കയും കാണുന്നത്. 1993 ലും 2000 ത്തിലും പുറത്തിറക്കിയ ധവള പത്രത്തില്‍ ഇക്കാര്യത്തില്‍ ചൈന തായ്വാന് ഉറപ്പ് നല്‍കിയിരുന്നതാണ്. ഈ ഉറപ്പ് പിന്വലിക്കപ്പെടുക എന്നത് പ്രദേശങ്ങളുടെ പ്രശ്‌നം ഏറ്റവും മൂര്‍ദ്ദന്യാവസ്ഥയില്‍ എത്തി എന്നതിന് തുല്യമാണ്. മുമ്പ് ചൈനീസ് യുദ്ധ വിമാനങ്ങള്‍ തായ്വാന്‍ അതിര്‍ത്തികള്‍ ഭേദിച്ച് കടന്നപ്പോള്‍ പോലും ഈ ഉറപ്പ് ചൈന പിന്‍വലിച്ചിരുന്നില്ല എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ഉത്തരവ് ചൈന പുറത്തു വിടുന്നതോടെ ഔദ്യോഗികമായി യുദ്ധത്തിന് തുടക്കമായതായിട്ടാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.
നാന്‍സി പെലോസിയുടെ തയ്‌വാന്‍ സന്ദര്‍ശിച്ചതു തന്നെയാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നും അതാണ് സൈനിക അഭ്യാസത്തിലെയ്ക്കും തുടര്‍ന്ന് വലിയ സംഘര്‍ഷങ്ങളിലേയ്ക്കും ചൈനയെ തള്ളിവിട്ടതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ ഒന്നടങ്കം പറയുന്നത്. ഈ യുദ്ധ പ്രഖ്യാപനത്തിന് ശേഷം 17 ചൈനീസ് യുദ്ധവിമാനങ്ങളാണ് തായ്വാന്‍ അതിര്‍ത്തി ലംഘിച്ച് മേഘലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തയ്!വാന്‍ തന്നെയാണ് ഇക്കാര്യം പുറംലോതത്തെ അറിയിയിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ സേനയെ പുനര്‍വിന്യസിക്കുമെന്നും നിരീക്ഷണം ശക്തമാക്കുമെന്നും തായ്വാന്‍ വ്യക്തമാക്കി. അവരും യുദ്ധത്തിന് ഒരുങ്ങിക്കഴിഞ്ഞു. ചൈനയുടെ നടപടികള്‍ക്കെതിരെ അമേരിക്കയ്ക്കു പുറമേ ബ്രിട്ടണും രംഗത്തു വരുന്നുണ്ട്. തായ്വാനുള്ള ബ്രിട്ടന്റെ പിന്തുണ യുദ്ധമുഖത്ത് തായ്വാന് ഏറ്റവും വലിയ മുതല്‍ കൂട്ടാകും. യുക്രൈന് അമേരിക്കയെക്കാളേറെ സൈനീക സഹായം ചെയ്യുന്നത് ബ്രിട്ടനാണ്. അതുകൊണ്ടാണ് റഷ്യ പറഞ്ഞത് ലോക മഹായുദ്ധമുണ്ടായാല്‍ ആദ്യ അണുബോംബ് ലണ്ടനിലായിരിക്കും ഇടുക എന്ന്. അത്രയും വലിയ പിന്തുണ വാക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തിയിലൂടെയും നല്‍കുന്ന രാജ്യമാണ്. ബ്രിട്ടന്‍. ചൈനീസ് നടപടികളില്‍ അപലപിച്ചുകൊണ്ടാണ് ബ്രിട്ടന്‍ രംഗത്തെത്തിയത്. വിദേശകാര്യ മന്ത്രി ലിസ് ട്രസ് ചൈനീസ് അംബാസഡര്‍ സെങ് സെഗുവാങ്ങിനെ ലണ്ടനിലെ ഓഫിസില്‍ വിളിച്ചുവരുത്തി താക്കീതും നല്‍കിയാണ് പറഞ്ഞയച്ചത്.
അതേസമയം ചൈന പരോക്ഷമായ യുദ്ധം ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. സൈനികാഭ്യാസത്തിനും മിസൈല്‍ പ്രയോഗത്തിനും പുറമേ സൈബര്‍ അറ്റാക്കുകളും വ്യാജപ്രചാരണങ്ങളും സാമ്പത്തിക ആക്രമണങ്ങളും ചൈന നടത്തുകയാണിപ്പോള്‍. തയ്‌വാനിലെ ജനങ്ങളുടെ മനോവീര്യം തകര്‍ക്കാനാണ് ചൈനയുടെ ശ്രമമെന്നാണ് തായ്വാന്‍ പ്രതികരിച്ചിരിക്കുന്നത്. 'സൈനികാഭ്യാസം ഒരുദിവസം നേരത്തെ അവസാനിപ്പിക്കുമെന്നായിരുന്നു ചൈന നേരത്തെ പറഞ്ഞതെങ്കിലും ഇപ്പോഴും തുടരുകയാണ്. ഇതിലൂടെ തിരക്കേറിയ സമുദ്രവായു മേഖലയെ ആണ് ചൈന തടസ്സപ്പെടുത്തുന്നത്. തയ്‌വാന്റെ അവകാശങ്ങളെ ഹനിക്കുന്നതാണ്. രാജ്യത്തിന് ചുറ്റുമുള്ള സമുദ്രമേഖലയും ഏഷ്യപസഫിക് മേഖലയും അധീനപ്പെടുത്താനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. തയ്‌വാന്‍ കടലിടുക്കിലെയും മുഴുവന്‍ പ്രദേശത്തെയും നിലവിലെ സ്ഥിതി മാറ്റുക എന്നതാണ് ചൈനയുടെ യഥാര്‍ത്ഥ ഉദ്ദേശം' എന്നാണ് വിദേശകാര്യമന്ത്രി ജോസഫ് വു പറഞ്ഞത്
ഇതിനിടെ അഭ്യാസം തുടരാനാണ് തീരുമാനമെന്ന് നേതൃത്വംനല്‍കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കിഴക്കന്‍ കമാന്‍ഡ് തിങ്കളാഴ്ച അറിയിച്ചു. കടല്‍കരനാവികസേനകള്‍ സംയുക്തമായാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് നാലുമുതല്‍ ഏഴുവരെ നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. തങ്ങളുടെ സൈനികവ്യൂഹം തയ്വാന്‍ അതിര്‍ത്തിയില്‍ എവിടെയെല്ലാമാണുള്ളതെന്ന് പി.എല്‍.എ. വ്യക്തമാക്കിയിട്ടില്ല. തയ്വാന്‍ അതിര്‍ത്തിയോടുചേര്‍ന്ന കടലിലും ആകശത്തുമായാണ് അഭ്യാസം നടക്കുന്നതെന്ന് ചൈനീസ് മാധ്യമമായ ഗ്‌ളോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധസമാനസാഹചര്യമൊരുക്കിയാണ് നാവികവ്യോമ സേനകള്‍ അതില്‍ പങ്കെടുക്കുന്നത്. ചൈനയുടെ വ്യോമസേനയുടെ അത്യാധുനികവിമാനങ്ങളെല്ലാം അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ, സൈനികാഭ്യാസത്തിനെതിരേ തയ്‌വാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായംതേടിയിട്ടുമുണ്ട്.
ദിവസങ്ങള്‍ക്കുള്ളില്‍ ചൈന, ബലപ്രയോഗത്തിലൂടെ തയ്വാന്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന് തയ്വാന്‍ വിദേശകാര്യമന്ത്രി ജോസഫ് വൂ മാധ്യമങ്ങളോടു പറഞ്ഞു. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ചൈന തയ് വാനുമേലുള്ള ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. 'തയ്വാന്‍ അധിനിവേശത്തിന് തയ്യാറെടുക്കാനാണ് ചൈന സൈനികാഭ്യാസം നടത്തിയത്. പെലോസിയുടെ സന്ദര്‍ശനം സൈനികനടപടി നടത്താന്‍ ഒരു കാരണമായി ചൈന പറയുകയാണ്. തയ്വാന്‍ കടലിടുക്കിലെയും മുഴുവന്‍ പ്രദേശത്തെയും നിലവിലെ സ്ഥിതി മാറ്റുക എന്നതാണ് ചൈനയുടെ യഥാര്‍ഥ ഉദ്ദേശം.' ജോസഫ് വു ചൊവ്വാഴ്ച തായ്‌പെയില്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തയ്വാനിലെ പൊതുജനങ്ങളുടെ മനോവീര്യം ദുര്‍ബലപ്പെടുത്തുന്നതിനായി വലിയ തോതിലുള്ള സൈനികാഭ്യാസങ്ങളും മിസൈല്‍ വിക്ഷേപണങ്ങളുമാണ് ചൈന നടത്തുന്നതെന്നും വൂ പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ളവയും നടത്തുന്നുണ്ട്. തായ്വാനില്‍ സൈനികാഭ്യാസം തുടരുകയാണെന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അറിയിച്ചു. വ്യോമ, നാവിക യൂണിറ്റുകള്‍ അഭ്യാസത്തില്‍ പങ്കെടുത്തതായും ഈസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് വ്യക്തമാക്കി. ദ്വീപിനു ചുറ്റും പരിശീലനം തുടരുകയാണെന്നും സംയുക്ത നടപടികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























