30 സെക്കന്‍ഡിനുള്ളില്‍ എല്ലാം അവസാനിച്ചു പൊട്ടിച്ചിരിച്ച് ആയത്തുള്ള മുസ്ലിംങ്ങള്‍ റഷ്ദിയെ വെറുക്കുന്നതിന് കാരണം

ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം. വെന്റിലേറ്ററിലാണെന്നും അക്രമത്തില്‍ കരളിന് സാരമായി പരിക്കേറ്റു. ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നും കൊള്ളയും കൊലയും നടക്കുന്ന ഈ ലോകത്ത് ഈ കൊലപാതകത്തിന് എന്താണ് ഇത്ര പ്രസക്തി. ചിലര്‍ക്ക് സംഭവം എന്താണെന്ന് കത്തിയിട്ടുണ്ടാകും. എന്നാല്‍ പലര്‍ക്കും ഇതറിയാന്‍ വഴിയില്ല.
ലോകത്ത് ഏറെ ആരാധകരുള്ള ഈ എഴുത്തുകാരനാണ് സല്‍മാന്‍ റഷ്ദി. പക്ഷേ ഒന്‍പത് വര്‍ഷത്തോളം ഇദേഹത്തിന് അജ്ഞാതവാസം നടത്തേണ്ടി വന്നു പുറം ലോകവുമായി ബന്ധമില്ലാത്ത ഒമ്പത് വര്‍ഷം. ഒരു എഴുത്ത്കാരന് എങ്ങനെ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായി എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക. അദേഹം എഴുതിയ സാത്താനിക് വേഴ്‌സസ് എന്ന നോവല്‍ തന്നെയായിരുന്നു എല്ലാത്തിനും കാരണം. മുസ്ലിംഗങ്ങള്‍ക്ക് അത് ദഹിച്ചില്ല. പ്രത്യേകിച്ച് ഇറാന്. റുഷ്ദിയുടെ കൊല്ലേണ്ടത് മുസ്ലീമിന്റെ കടമയാണ് എന്നുള്ള ഫത്വ പോലും പുറപ്പെടുവിച്ചു ഇറാന്‍.
ഏറ്റവും.
ഏതു സമയവും സുരക്ഷാ ഉദ്യോഗസ്ഥരാല്‍ ചുറ്റപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒളിവ് ജീവിതത്തില്‍ അവസാനം അമേരിക്കയിലായിരുന്നു അദ്ദേഹം സുരക്ഷിതമായ ഒരു താമസസ്ഥലം കണ്ടെത്തിയത്.
1989 ഫെബ്രുവരി 14 ന് ആയിരുന്നു ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അന്നത്തെ പരമോന്നത നേതാവായ ആയത്തോള്ള റുഹോള്ള ഖൊമൈനി സല്മാന്‍ റഷ്ദിയെ വധിക്കേണ്ടത് ലോകത്തിലെ ഏതൊരു മുസ്ലിം മത വിശ്വാസിയുടെയും കടമയാണെന്ന പ്രഖ്യാപനം നടത്തുന്നത്‌യത്. അന്നുതന്നെയാണ് റഷ്ദിയെ വധിക്കാന്‍ ആഹ്വാനം നല്‍കിക്കൊണ്ട് ഫത്വയും ഇറാന്‍ പുറപ്പെടുവിച്ചത്. പിന്നീട് 1998ല്‍ ഇറാന്‍ സര്‍ക്കാര്‍ ഈ ഫത്വ എടുത്തു കളയുന്നതുവരെ റഷ്ദി അജ്ഞാതവാസത്തിലായിരുന്നു.
ഈ ഒമ്പതു വര്‍ഷക്കാലത്തോളം സുരക്ഷയെ കരുതി വീടുകള്‍ തുടരെ തുടരെ മാറിയും, അംഗരക്ഷകര്‍ക്ക് നടുവിലുമായിരുന്നു ഈ എഴുത്തുകാരന്റെ ജീവിതം. ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാരുടെ ആദ്യ പേരുകള്‍ സമന്വയിപ്പിച്ച് ജോസഫ് ആന്റണ്‍ എന്ന പേരിലും അദ്ദേഹം എഴുതിയിരുന്നു. റഷ്ദിയെ കിട്ടാതെ വന്നപ്പോള്‍ , ഭീകരര്‍ ഈ നോവലിന്റെ പരിഭാഷകരെ ഉന്നം വെച്ചു തുടങ്ങി. അങ്ങനെയാണ് ജാപ്പനീസ് പരിഭാഷകനായിരുന്ന ഹിതോഷി ഇഗറാഷിയെ അവര്‍ വധിക്കുന്നത്.
ഇറാന് പുറമേ. തുര്‍ക്കി, നോര്‍വേ, ഇറ്റലി എന്നിവിടങ്ങളിലും പുസ്തക പ്രസാധകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ലോകവ്യാപകമായി തന്നെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ പേരില്‍ ലഹളകള്‍ പൊട്ടിപ്പുറപ്പെടുകയും പുസ്തകം കത്തിക്കുകയുമൊക്കെ ചെയ്തു. അതേസമയം, പല രാജ്യങ്ങളിലും ഈ പുസ്തകം പൂര്‍ണമായും നിരോധിക്കുകയും ചെയ്തു. ഫത്വ നിലനിന്നിരുന്ന കാലത്തെ തന്റെ ജീവിതം ജയിലില്‍ കഴിയുന്നതു പോലെ ആയിരുന്നു എന്ന് റഷ്ദി പറഞ്ഞിട്ടുണ്ട്.
ഒരു എഴുത്തുകാരനെ ഇത്രയും മാത്രം വേട്ടയാടാന്‍ എന്താണ് അദേഹം അതില്‍ എഴുതിപ്പിടിപ്പിച്ചിരുന്നത്. ആ നോവല്‍ മുഴുവന്‍ ഇസ്ലാം വിരുദ്ധതയാണ് എന്നാണ് മുസ്ലിംങ്ങളെ പ്രകോപിപ്പിച്ചത്. ന്നാല്‍ ഇസ്ലാമിനെ നിന്ദിക്കണം എന്ന് താന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അത് ഒരു വാചകം കൊണ്ട് കഴിയുമായിരുന്നു എന്നും അതിനായി രണ്ടര ലക്ഷം വാക്കുകള്‍ ഉള്ള ഒരു നോവല്‍ എഴുതേണ്ടതില്ലായിരുന്നു എന്നും അദ്ദേഹം ഭീഷണികള്‍ക്ക് മറുപടിയായി പറഞ്ഞത്. അതിനിടയില്‍ ഈ പുസ്തകത്തിന്റെ ഉത്തരവാദിത്തം യഹൂദരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമവും നടന്നിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ യഹൂദ വംശജയാണെന്ന് ആരോപിച്ചായിരുന്നു അത്. എന്നാല്‍, അവര്‍ യഹൂദ വംശജയായിരുന്നില്ല, മറിച്ച് ഒരു അമേരിക്കക്കാരിയായിരുന്നു എന്നതാണ് വസ്തുത.
സാഹിത്യ രംഗത്ത് സല്മാന്‍ റഷ്ദി നല്‍കിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന് 2007ല്‍ നൈറ്റ്ഹുഡ് നല്‍കിയിരുന്നു. അന്ന് അതിനെതിരെ കടുത്ത പ്രതിഷേധവുമായി മലേഷ്യയും പാക്കിസ്ഥാനും ഉള്‍പ്പടെയുള്ള നിരവധി മുസ്ലിം രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. 2017ല്‍ ഖുറാനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം വീണ്ടും ഇസ്ലാമിസ്റ്റുകളുടെ കോപത്തിനു പാത്രമായിരുന്നു.
അതേസമയം, സല്മാന്‍ റഷ്ദിക്ക് നേരെയുള്ള ആക്രമത്തില്‍ ഇറാനില്‍ പരക്കെ സന്തോഷം അലയടിക്കുകയാണ്. 1989ല്‍ ഇറാനിയന്‍ പരമാധികാരി ആയത്തോള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വ പിന്നീട് പിന്‍വലിച്ചെങ്കിലും, ഇസ്ലാമിക തീവ്രവാദികളുടെ മനസ്സില്‍ റഷ്ദിയോടുള്ള പകക്ക് ഒട്ടും കുറവ് വന്നിരുന്നില്ല. നീണ്ട 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഖൊമൈനിയുടെ ഫത്വ ഫലം കാണുന്നു എന്ന രീതിയിലിയായിരുന്നു ഇറാന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട് പലരുടെയും പ്രതികരണം. ഈ ആക്രമണത്തില്‍ റഷ്ദി മരണമടയും എന്ന് പ്രതീക്ഷിക്കുകയാണ് പലരും.
ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ശത്രുക്കള്‍ക്കെല്ലാം ഈ ഗതി വരുമെന്ന മുന്നറിയിപ്പ് നല്‍കാനും ചിലര്‍ മറക്കുന്നില്ല. ലക്ഷ്യം കാണാതെ വിശ്രമിക്കാത്ത വെടിയുണ്ട പോലെയാണ് ഫത്വ എന്നായിരുന്നു ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ വാക്കുകള്‍. അതേസമയം യാഥാസ്ഥിക ഇറാനിയന്‍ പണ്ഡിതനായ കേയ്വാന്‍ സയേദി അക്രമിയെ അഭിനന്ദിക്കാനും മറന്നില്ല.
https://www.facebook.com/Malayalivartha



























