മഞ്ഞുരുകുന്നു? ചൈനയുമായുള്ള ബന്ധം അങ്ങേയറ്റം സങ്കീർണ്ണമായ അവസ്ഥയിലാണെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ; ബന്ധങ്ങൾ പൂർവസ്ഥിതിയിലാക്കാൻ ഒരേ രീതിയിൽ ചിന്തിച്ച് മുന്നോട്ട് പോകാൻ ഇന്ത്യ തയ്യാറാകണമെന്ന് ചൈനീസ് വിദേശകാര്യ വകുപ്പ്

ഇന്ത്യ ചൈന തമ്മിലുള്ള അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ട് കുറെ വർഷമായി. ഇപ്പോഴും ആ തർക്കങ്ങൾ പരിഹരിക്കാതെ ഇരു രാജ്യങ്ങൾക്കും ഇടയിൽ തുടരുകയാണ്. ചൈനയുമായുള്ള ബന്ധം അങ്ങേയറ്റം സങ്കീർണ്ണമായ അവസ്ഥയിലാണെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾക്ക് മറുപടിയുമായി ചൈന രംഗത്ത് വന്നിരിക്കുകയാണ്.
ബന്ധങ്ങൾ പൂർവസ്ഥിതിയിലാക്കാൻ ഒരേ രീതിയിൽ ചിന്തിച്ച് മുന്നോട്ട് പോകാൻ ഇന്ത്യ തയ്യാറാകണമെന്ന് ചൈനീസ് വിദേശകാര്യ വകുപ്പ് അപേക്ഷിച്ചിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം . പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ചൈന പറഞ്ഞിരിക്കുന്നു. ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന കാര്യവും ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് വെൻബിൻ ചൂണ്ടിക്കാണിച്ചു .
ചൈനയും ഇന്ത്യയും ഒരുമിച്ച് നിൽക്കുകയാണെങ്കിൽ ഏഷ്യക്ക് ഗുണം ഉണ്ടാകുമെന്നും വെൻബിൻ പറഞ്ഞു . രണ്ട് പ്രാചീന സംസ്കൃതികളുടെ ഉടമകളാണ് ഇന്ത്യയും ചൈനയും എന്ന കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം രണ്ട് വൻ ശക്തികളും വളരുന്ന രണ്ട് സമ്പദ്ഘടനകളുടെ ഉടമകളുമാണ് ഇരു രാജ്യങ്ങളുമെന്നും അഭിപ്രായപ്പെട്ടു . ഇരു രാജ്യങ്ങളും വൈജാത്യങ്ങളേക്കാൾ പൊതുതാത്പര്യങ്ങൾ സംരക്ഷിക്കേണ്ടതാണ് .
ഇരുവരും ഒരുമിച്ച് നിന്നാൽ മാത്രമേ ഏഷ്യയിലെ മറ്റ് രാജ്യങ്ങൾക്ക് വികസനം ഉണ്ടാവുകയുള്ളൂ. ബന്ധങ്ങൾ പുനസ്ഥാപിക്കാനുള്ള വിവേകം ഇന്ത്യക്കും ചൈനക്കും ഉണ്ടെന്നും വിൻബെൻ പറഞ്ഞു . എന്നാൽ ഇന്ത്യ പറയുന്നത് മറ്റൊന്നാണ്. അതിർത്തിയിൽ ചൈന കാണിച്ചു കൂട്ടുന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം എന്നാണ് ഇന്ത്യയുടെ നിലപാട്.
യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപം ചൈന കടന്നു കയറാൻ ശ്രമിച്ചു. അതായിരുന്നു എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടത്. ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ ക്വാഡ് സഹകരണം ശക്തമാക്കി. ഇതിനെതിരെ ചൈന ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെതിരെയും ഇന്ത്യ ശക്തമായി രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha



























