യുവാക്കളെ കുടിപ്പിച്ച് ജപ്പാന്‍; യുവജനങ്ങളില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ദേശീയ മത്സരം നടത്താനാണ് നീക്കം, 20 നും 39 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി!

കോവിഡിന് പിന്നാലെ വരുമാനത്തില്‍ വലിയ ഇടിവാണ് ജപ്പാനിൽ രേഖപ്പെടുത്തിയത്. ഇതോടെ യുവാക്കളോട് മദ്യ ഉപയോഗം കൂട്ടാന്‍ ആവശ്യപ്പെട്ട് ജപ്പാന്‍ രംഗത്ത് എത്തി. ഇതിന്റെ ഭാഗമായി യുവജനങ്ങളില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ദേശീയ മത്സരം നടത്താനാണ് നീക്കം നടത്തുന്നത്. 'സേക്ക് വിവ!' എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ഭാഗമായി മദ്യത്തോടുള്ള ആകര്‍ഷണം കൂട്ടാനുള്ള നൂതന ആശയങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. 20 നും 39 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി നൽകിയത്. ജാപ്പനീസ് മദ്യ ബ്രാന്‍ഡുകളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ബിസിനസ് ആശയങ്ങള്‍ കൊണ്ടുവരാനും ക്യാമ്പെയിനിലൂടെ അഭ്യര്‍ത്ഥിക്കുകയാണ്.
അതേസമയം മദ്യത്തിന്റെ രുചി, പുതിയ പരീക്ഷണങ്ങള്‍, വില്‍പ്പന രീതി, അഭിരുചിയില്‍ വന്ന മാറ്റം അടക്കമുള്ളവയില്‍ പുത്തന്‍ ആശയങ്ങള്‍ കണ്ടെത്താനാണ് സര്‍ക്കാരിന്റെ നീക്കം എന്നത്. മികച്ച ആശയങ്ങള്‍ക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിനായി നാഷണല്‍ ടാക്‌സ് ഏജന്‍സിയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിനായി എന്റോള്‍ ചെയ്യുന്നതിന് എന്‍ട്രി ഫീ ഇല്ല എന്നതാണ്.
അങ്ങനെ മത്സരത്തിലെ ഫൈനലിസ്റ്റുകളെ സെപ്റ്റംബര്‍ 27-നകം തിരഞ്ഞെടുക്കും. ഇതേതുടര്‍ന്ന് ഒക്ടോബറില്‍ മറ്റൊരു റൗണ്ട് നടക്കും. നവംബര്‍ 10 ന് ടോക്കിയോയില്‍ അന്തിമ ഫലം പ്രഖ്യാപിക്കുന്നതാണ്. ജാപ്പനീസ് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും കോവിഡ് വ്യാപനം രൂക്ഷമാക്കിയ ജനസംഖ്യാ പ്രതിസന്ധി മറികടക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണിത് എന്നാണ് അറിയാൻ കഴിയുന്നത്.
അതേസമയം നാഷണല്‍ ടാക്‌സിങ് ഏജന്‍സിയുടെ കണക്കനുസരിച്ച് 1995-നെ അപേക്ഷിച്ച് 2020ല്‍ രാജ്യത്ത് മദ്യഉപഭോഗം വലിയ തോതില്‍ കുറഞ്ഞെന്നാണ് കണക്ക് എന്നത്. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് യുവാക്കളില്‍ മദ്യത്തോട് താല്‍പര്യം കുറഞ്ഞത്. 1995ല്‍ 100 ലിറ്റര്‍ (22 ഗാലന്‍) മദ്യം പ്രതിവര്‍ഷം ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇത് 75 ലിറ്റര്‍ (16 ഗാലന്‍) ആയി കുറഞ്ഞു. ഈ കണക്കുകള്‍ കൂടി പരിഗണിച്ചാണ് മദ്യവ്യവസായത്തെ പുനരുജ്ജീവിപ്പിച്ച് വരുമാനം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം നടക്കുന്നത്.
https://www.facebook.com/Malayalivartha



























