"ചൈനയെ നിലയ്‌ക്ക് നിർത്തും"... തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ... യുഎസ് ഭീമനെ രാജ്യം സ്വന്തമാക്കും...

ഇന്ത്യ- ചൈന നിയന്ത്രണ രേഖയിൽ നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യ. ഇതിനായി മൂന്ന് ബില്യൺ രൂപ ചിലവിൽ സൈനികാവശ്യങ്ങള്‍ക്കുള്ള അത്യാധുനിക ആയുധങ്ങള്‍ ഘടിപ്പിച്ച 30 MQ-9B സായുധ ഡ്രോണുകളാണ് ഇന്ത്യ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. . ഇതിനായി അമേരിക്കയുമായി ചർച്ചകൾ പുരോഗമിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. 22,000 കോടി രൂപയ്ക്കാണ് ഇവയെ വാങ്ങുന്നത്.
സമുദ്ര നിരീക്ഷണത്തിനും അന്തർവാഹിനി വേധ യുദ്ധങ്ങൾക്കും, ആകാശ നിരീക്ഷണങ്ങൾ ശക്തമാക്കാനും ആകും ഇവ ഉപയോഗപ്പെടുത്തുക. ഇന്ത്യന്‍ മഹാസമുദ്രത്തിലും ചൈനീസ്, പാക് അതിത്തികളിലും നിരന്തരമുള്ള നിരീക്ഷണങ്ങള്‍ക്കാണ് ഇവ ഉപയോഗിക്കുക. അതിര്‍ത്തികളിലെ ഏതു സംശയാസ്പദ നീക്കങ്ങളും, രാത്രിയില്‍ പോലും സൈന്യത്തികന്റെ ശ്രദ്ധയില്‍ എത്തിക്കാന്‍ ശേഷിയുള്ളവയാണ് പ്രിഡേറ്റര്‍ ഡ്രോണുകള്‍. മിസൈലുകള്‍ അതീവ കൃത്യതതോടെ വിക്ഷേപിക്കാന്‍ കഴിവുള്ള ഡ്രോണുകളാണ് ഇവ.
അടുത്തിടെ അമേരിക്ക അല്‍ഖ്വയ്ദ നേതാവ് അല്‍ സവാഹിരിയെ വധിക്കാന്‍ ഉപയോഗിച്ചത്. ഇതില്‍ നിന്നുള്ള ഹെല്‍ഫയര്‍ മിസൈലുകളാണ് കാബൂളിലെ സവാഹിരിയുടെ താവളം തകര്‍ത്തത്. അമേരിക്കയിലെ ജനറല്‍ ഓട്ടോമിക്‌സ് ഗ്‌ളോബല്‍ കോര്‍പ്പറേഷന്‍ ആണ് ഇവ നിര്‍മിക്കുന്നത്. 2020ല്‍ നാവിക സേന ഇത്തരം രണ്ട് ഡ്രോണുകള്‍ വാടകയ്ക്ക് എടുത്തിരുന്നു. മികച്ചവയെന്ന് തെളിഞ്ഞതിനാല്‍ വാടക കരാർ നീട്ടുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് വിദഗ്ധാഭിപ്രായത്തോടെ ഇവ വാങ്ങാൻ നിശ്ചയിച്ചിരിക്കുന്നത്.
യുഎസിലെ ഡിഫൻസ് മേജർ ജനറൽ അറ്റോമിക്‌സ് നിർമ്മിക്കുന്ന ഡ്രോണുകൾ വാങ്ങുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ജനറൽ അറ്റോമിക്‌സ് ഗ്ലോബൽ കോർപ്പറേഷൻ ചീഫ് എക്‌സിക്യൂട്ടീവ് വിവേക് ലാൽ വ്യക്തമാക്കി. ഇന്ത്യയെ പിന്തുണയ്‌ക്കാനും ദീർഘക്കാല ബന്ധം നിലനിർത്താനും തയ്യാറാണെന്നും ലാൽ പറഞ്ഞു. ചിലവ് , ആയുധ പാക്കേജ്, സാങ്കേതികവിദ്യ പങ്കിടുന്നത് എന്നിവ സംബന്ധിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകളാണ് നിലവിൽ നടക്കുന്നെതന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























