ലിബിയയിൽ ചാവേറായത് മലയാളി! ISISന്റെ നടുക്കുന്ന വെളിപ്പെടുത്തൽ... കേന്ദ്ര ഏജൻസികൾ കേരളത്തിൽ...

അന്താരാഷ്ട്ര ഭീകരവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ അംഗമായി ഒരു മലയാളി ലിബിയയിൽ ചാവേർ ബോംബായി പൊട്ടിത്തെറിച്ചെന്നാണ് വെളിപ്പെടുത്തൽ. ലിബിയയിൽ ആദ്യ ചാവേർ ആക്രമണം നടത്തിയ ഇന്ത്യക്കാരൻ ഒരു മലയാളിയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഐസിസ് മുഖപത്രമായ 'വോയ‍്സ് ഓഫ് ഖുറാസാൻ' ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. ഐഎസിന് വേണ്ടി ചാവേറായ ആദ്യത്തെ ഇന്ത്യക്കാരൻ ഒരു മലയാളി ആണെന്നാണ് വെളിപ്പെടുത്തൽ. കേരളത്തിൽ ജനിച്ച ക്രിസ്ത്യൻ യുവാവാണ് ആക്രമണം നടത്തിയത്.
ഗൾഫിൽ ജോലി ചെയ്യവേ ഇസ്ലാം മതം സ്വീകരിക്കുകയും തുടർന്ന് ഐസിസിൽ ചേർന്ന് ലിബിയയിൽ ചാവേറാക്രമണം നടത്തുകയുമാണ് ചെയ്തത്. എന്നാൽ ഇയാളുടെ പേരോ സംഭവം നടന്ന വർഷമോ 'വോയ‍്സ് ഓഫ് ഖുറാസൻ' പരാമർശിക്കുന്നില്ല. അബൂബക്കർ അൽ ഹിദ് എന്ന പേരിലാണ് ഇയാൾ ഐഎസിൽ പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ രഹസ്യന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി.
രക്തസാക്ഷികളുടെ ഓർമകൾ’ എന്ന ഭാഗത്താണ് എൻജിനിയറിങ് ബിരുദധാരിയായ മലയാളിയെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ ഒരിക്കൽ പാതിവഴിയിൽ നിർത്തിയ അന്വേഷണം തുടരാനും ഇയാളുടെ വേരുകൾ കണ്ടെത്താനുമായി സുരക്ഷാ ഏജൻസികൾ വീണ്ടും ശ്രമമാരംഭിച്ചു. 2015-16-ൽ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന ഇയാളെപ്പറ്റി മുമ്പും ചില വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കു കിട്ടിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല.
അഫ്‍ഗാനിസ്ഥാനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഐഎസ് മുഖപത്രമാണ് 'വോയ‍്സ് ഓഫ് ഖുറാസൻ'. മുമ്പ് സിറിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മുഖപത്രത്തിലും സമാനമായ അവകാശവാദം ഐസിസ് ഉന്നയിച്ചിരുന്നു. തുടർന്ന് രഹസ്യാന്വേഷണ ഏജൻസികളായ റോയും എൻഐഎയും ഐബിയും അന്വേഷണം നടത്തിയിരുന്നെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.
ഏതെങ്കിലും തരത്തിൽ വിദേശത്ത് പോയി കാണാതായിട്ടുള്ള ആളുകളെ ലക്ഷ്യം വച്ചായിരുന്നു അന്ന് അന്വേഷണം നടന്നത്. വിദേശത്ത് പോയി മതപരിവർത്തനം നടത്തി ഐഎസിൽ ചേർന്ന ക്രിസ്തുമത വിശ്വാസിയെ കണ്ടെത്താനുള്ള അന്വേഷണം പക്ഷേ, എങ്ങുമെത്തിയില്ല. സമാന വിവരം ഐഎസ്ഐഎസ് മുഖപത്രം വീണ്ടും പങ്കുവച്ച സാഹചര്യത്തിൽ ഒരിക്കൽ കൂടി അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം.
നാട്ടിലെത്തിയപ്പോഴാണ് ഇയാൾ മതംമാറിയ വിവരം വീട്ടുകാർ അറിയുന്നത്. ഇതിനിടയിൽ ലിബിയയിലേക്കു വഴി തുറന്നുകിട്ടിയിട്ടുണ്ടെന്ന ഐ.എസ്. പ്രവർത്തകരുടെ അറിയിപ്പുകിട്ടിയതോടെ ജോലിക്കെന്നുപറഞ്ഞു വീണ്ടും നാടുവിട്ടു. ലിബിയയിലെ ഐ.എസിന്റെ ശക്തികേന്ദ്രമായ സിർത്തെ സിറ്റി എതിർപക്ഷം ആക്രമിച്ചതോടെ തിരിച്ചടിക്കാൻ മുൻനിരയിൽ നിയോഗിക്കപ്പെട്ടത് ‘അബൂബക്കർ അൽഹിന്ദി’യായിരുന്നു- ലേഖനം വിശദീകരിക്കുന്നു.
എന്നാൽ, ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനില്‍ എത്തി ഐ.എസിൽ ചേർന്ന യുവാവ്, പാകിസ്താൻ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറാക്രമണത്തില്‍ പങ്കെടുത്തതെന്നും വിവാഹ രാത്രിയിൽ യുദ്ധത്തിൽ പങ്കുകൊണ്ട് വീരമൃത്യു വരിച്ച പ്രവാചകന്റെ അനുയായിയോട് നജീബിനെ ഉപമിച്ചിരിക്കുന്നുവെന്നും നേരത്തേ പുറത്ത് വന്ന വാർത്തയിൽ പറയുന്നുണ്ടായിരുന്നു.
വിവാഹ ദിവസമാണ് ഐ.എസ്-കെ.പി കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായത്. എന്നാൽ അത് ഏത് ആക്രമണമാണെന്ന് വ്യക്തമാക്കുന്നില്ല. കഴിഞ്ഞ വർഷം ആഗസ്റ്റ് 26ന് കാബൂൾ വിമാനത്താവളത്തിൽ 180 പേർ മരിക്കാനിടയായ സ്ഫോടനമടക്കം പല ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.
അതിൽ ഏതിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ലേഖനം പറയുന്നില്ല. വിദേശത്ത് പോകുകയും തിരിച്ചെത്താതിരിക്കുകയും ചെയ്തവരെ കേന്ദ്രീകരിച്ച് ഒരിക്കൽ കൂടി അന്വേഷണം നടത്താനാണ് നീക്കം. വിദേശത്ത് പോയി കാണാനില്ലെന്ന തരത്തിൽ ഉയർന്നിട്ടുള്ള പരാതികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും
കേരളത്തിൽനിന്ന് ഐ.എസിലേക്കു പോയ നൂറോളംപേരുടെ വിവരങ്ങൾ സുരക്ഷാ ഏജൻസികളുടെ പക്കലുണ്ട്. കൂടുതൽ ആളുകളുണ്ടാകുമെന്നും സംശയമുണ്ട്. രക്തസാക്ഷികൾ എന്നു പ്രഖ്യാപിച്ച്, അവരുടെയൊക്കെ നാടുകളിൽ ഐ.എസിന്റെ പ്രവർത്തനം ശക്തമാക്കാനാണ് ‘വോയ്‌സ് ഓഫ് ഖുറസാൻ’ ഇവരെയൊക്കെ പ്രകീർത്തിക്കുന്നത്.
https://www.facebook.com/Malayalivartha



























