റഷ്യൻ ആക്രമണത്തിന്റെ അവശിഷ്ടങ്ങളിൽ കുട്ടികൾ കയറി ഇറങ്ങുന്നതിന്റെ ദൃശ്യം വിജയത്തിന്റെ നിർവൃതി നൽകുന്നു; സ്വതന്ത്രവും ധീരവുമായ രാജ്യത്തിന്റെ അവശേഷിപ്പുകളാണ് തുരുമ്പിച്ച ലോഹങ്ങൾ എന്ന് യുക്രെയ്ൻ; വൈറലായി വിഡീയോ

റഷ്യൻ അധിനിവേശത്തിൽ നിന്നും ഉയർന്നു വരുന്നതിന്റെ സന്തോഷത്തിൽ യുക്രെയ്ൻ ജനത. റഷ്യൻ യുദ്ധത്തിന്റെ അവശിഷ്ടങ്ങൾക്ക് മേൽ ആടിയും പാടിയുമാണ് യുക്രെയ്ൻ ആഘോഷമാക്കുന്നത്. ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് ആളുകൾ നീണ്ട ഇടവേളയ്‌ക്ക് ശേഷം രാജ്യത്തിന്റെ പ്രധാന നഗരമായ കീവിൽ ഒത്തുകൂടി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ദൃശങ്ങളാണ്.
അതേസമയം റഷ്യ തോൽപ്പിച്ചതിന്റെ ആഹ്ലാദ പ്രകടനങ്ങളാണ് ഇവയെന്നാണ് ജനങ്ങൾ പറഞ്ഞത്. മാത്രമല്ല സ്വതന്ത്രവും ധീരവുമായ ഒരു രാജ്യത്തിന്റെ അവശേഷിപ്പുകളാണ് തുരുമ്പിച്ച ലോഹങ്ങൾ എന്നാണ് യുക്രെയ്‌ന്റെ പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചത്.
അതുപോലെ തന്നെ എഴുത്തുകാരി വിക്ടോറിയ അമേലിനയാണ് കീവിലെ ചത്വരത്തിൽ ജനങ്ങൾ ആഹ്ലാദിക്കുന്നതിന്റെ ദൃശങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. തുടർന്ന് യുക്രെയ്ൻ ജനത അവരുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ 6 മാസത്തെ അതിജീവിച്ചതിന്റെ സന്തോഷമാണ് നൃത്ത പ്രകടനങ്ങളിൽ കാണുന്നതെന്നും, കത്തി നശിച്ച യുക്രെയ്ൻ ടാങ്കുകളുടെ പ്രദർശനം നഗരത്തിൽ നടക്കുന്നുണ്ടെന്നും, അവയിലൂടെ കുട്ടികൾ കയറി ഇറങ്ങുന്നതിന്റെ ദൃശ്യം വിജയത്തിന്റെ നിർവൃതിയാണ് നൽകുന്നതെന്നും വിക്ടോറിയ പറഞ്ഞു.
ഇതോടൊപ്പം തന്നെ കർസൺ, ഖാർകിവ്, മെലിറ്റോപോൾ, മരിയുപോൾ, ക്രിമിയ, ഡോൺബാസിൽ തുടങ്ങിയ ഇടങ്ങളിലും ഇത്തരത്തിലുള്ള ആഘോഷങ്ങൾ ഉടൻ തന്നെ ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷകളും ആളുകൾ പങ്കുവെക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കണ്ണീരിന് അവസാനമുണ്ടാകുമെന്നും അതിന് ഉദാഹരണമാണ് ഈ ദൃശ്യങ്ങൾ എന്നും വിഡീയോയ്‌ക്ക് നിരവധിയാളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























