സംസ്കാരച്ചടങ്ങിനിടെ മൂന്ന് വയസുകാരിയ്ക്ക് ജീവൻ തിരിച്ചുകിട്ടി, നാഡീ മിടിപ്പ് ഉണ്ടായിരുന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു, ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ സംഭവിച്ചത്...

സംസ്കാരച്ചടങ്ങുകൾക്കിടയിൽ ജീവൻ തിരിച്ചുകിട്ടിയ മൂന്ന് വയസുകാരി മണിക്കൂറുകൾക്ക് ശേഷം വീണ്ടും മരണപ്പെട്ടു. മെക്സിക്കോയിലെ വില്ല ഡി റാമോസിലാണ് സംഭവം. കാമില റൊക്‌സാന മാര്‍ട്ടിനെസ് മെന്‍ഡോസ എന്ന പെൺകുട്ടിയാണ് മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയത്. തുടർന്ന് വീട്ടിലെത്തി സംസ്കാര ചടങ്ങുകൾ നടത്തുന്നതിനിടെയാണ് കാമിലയെ കിടത്തിയ ഗ്ലാസ് പാനലിന് മുകളില്‍ നീരാവി വരുന്നത് അമ്മയുടെ ശ്രദ്ധയില്‍പെട്ടത്.
കുഞ്ഞിന്റെ മരണം ഉൾക്കൊള്ളാനാകാത്തതുകൊണ്ട് തോന്നുന്നതാണെന്ന് പറഞ്ഞ് എല്ലാവരും ഇത് അവഗണിക്കുകയായിരുന്നു. എന്നാൽ കാമില കണ്ണുതുറക്കുന്നത് മുത്തശ്ശിയും കണ്ടു. നാഡീ മിടിപ്പ് ഉണ്ടായിരുന്ന കാമിലയെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടർന്ന് നാഡീ മിടിപ്പ് ഉണ്ടായിരുന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എന്നാൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ചയാണ് സംഭവിച്ചതെന്ന് പെണ്‍കുട്ടിയുടെ മാതാവ് മേരി ജെയ്ന്‍ മെന്‍ഡോസ ആരോപിച്ചു.
പനി ,ഛര്‍ദ്ദി, വയറുവേദനയെ തുടർന്നാാണ് കാമിലയെ ആശുപത്രിയിൽ എത്തിച്ചത്. കുറച്ചുകൂടി സൗകര്യമുള്ള ആശുപത്രിയിലേക്ക് പെൺകുട്ടിയെ മാറ്റാൻ ആദ്യം പരിശോധിച്ച ശിശുരോഗ വിദഗ്ദ്ധന്‍ നിര്‍ദേശിച്ചു. ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് പാരസെറ്റാമോളും ആവശ്യമായ ചികിത്സയും നല്‍കി. എന്നാല്‍ കാമിലയുടെ ആരോഗ്യനില വഷളായി കൊണ്ടേയിരുന്നു.
മറ്റൊരു ഡോക്ടറെ കണ്ടപ്പോഴാണ് മരുന്ന് മാറ്റിനൽകിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഏറെ നേരമെടുത്താണ് കുട്ടിയ്ക്ക് ആശുപത്രി അധികൃതർ ഓക്സിജൻ നൽകിയതെന്ന് അമ്മ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് അൽപനേരം കഴിഞ്ഞ് നിര്‍ജലീകരണത്തെ തുടർന്ന് കുഞ്ഞ് മരിച്ചതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























