Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

റഷ്യ യുക്രൈന്‍ യുദ്ധം ആറുമാസം പിന്നിട്ടു അവിടെ ഇപ്പോള്‍ സംഭവിക്കുന്നത് ഇതാണ്

29 AUGUST 2022 05:45 PM IST
മലയാളി വാര്‍ത്ത

ആറു മാസം മുമ്പാണ് റഷ്യ ഉക്രൈനില്‍ റഷ്യ ആദ്യ മിസൈലാക്രമണം നടത്തുന്നത്. ഇതോടെ ഔദ്യോഗികമായി യുദ്ധം ആരംഭിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2022 ഫെബ്രുവരി 24നാണ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ആ ആക്രമണം ഉണ്ടാകുന്നത്, 'സ്‌പെഷ്യല്‍ മിലിറ്ററി ഓപ്പറേഷന്‍' എന്ന ഓമനപ്പേരിലാണ് റഷ്യ ലോകത്ത് ഈ ഒരു ഓപ്പറേഷന്‍ പരിചയപ്പെടുത്തുന്നത്. എന്നാല്‍ അതിനു മുമ്പുതന്നെ. ഇതൊരു മഹായുദ്ധമാകാന്‍ പോകുകയാണെന്ന മുന്നറിയിപ്പ് അമേരിക്ക നല്‍കിയിരുന്നു.

നാനാ വശങ്ങളിലൂടെ വളഞ്ഞിട്ട് ആക്രമിച്ചു കഴിഞ്ഞാല്‍ ഉക്രൈന്‍ എളുപ്പം പിടിച്ചടക്കാം എന്ന് റഷ്യന്‍ ഭരണ കൂടം കരുതി റഷ്യന്‍ നാവിക സേനയും ക്രെമിയ വഴി റഷ്യന്‍ കരസേനയും ഉക്രൈന്റെ ഹൃദയഭാഗം ലക്ഷ്യമാക്കി പാഞ്ഞടുക്കുക ആയിരുന്നു. ആഴ്ചകള്‍ യാത്ര ചെയ്തിട്ടും പാതകളിലെ ദുര്ഘടങ്ങള്‍ അകറ്റാന്‍ റഷ്യന്‍ സേനക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു. കരുതിയിരുന്ന ഉക്രൈന്‍ ആദ്യം ഒറ്റക്കാണ് ഇവരെ നേരിട്ടത്. നിരവധി റഷ്യന്‍ സൈനിക വ്യൂഹങ്ങളെ ഉക്രൈന്‍ തകര്‍ത്തു. റഷ്യ തിരിച്ചടി ശക്തം ആക്കിയപ്പോള്‍ നാറ്റോയും യൂറോപ്പ്യന്‍ രാജ്യങ്ങളും അമേരിക്കയും ഉക്രൈന്റെ തുണക്കെത്തി. ആക്രമണം മുന്‍കൂട്ടി മനസ്സിലായിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ കണക്ക് അറ്റ ആയുധമാണ് ഉക്രൈനിലേക്ക് ഒഴുക്കിയത്.

ഉക്രൈന്റെ സൈന്യം കയ്യും മെയ്യും മറന്നു പോരാടി എങ്കിലും, റഷ്യയുടെ ആയുധ ബലം വളരെ വലുതായതിനാല്‍, സാധാരണ ജനങ്ങളോടും ആയുധം എടുത്ത് യുദ്ധം ചെയ്യാന്‍ ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഇതോടെ ലോകം സാക്ഷി ആയത് ഉക്രൈന്‍ എന്ന കൊച്ചു രാജ്യത്തിന്റെ വലിയ ചെറുത്തു നില്‍പ്പിന്റെ പോരാട്ടം ആയിരുന്നു ..വളരെ നിസാരം എന്ന് കരുതി ഇറങ്ങി പുറപ്പെട്ട റഷ്യക്ക് നഷ്ട കണക്കുകള്‍ ഏറെ എന്നാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെ പൊരുതി കൊണ്ടേ ഇരിക്കുന്ന യുക്രെയ്ന്‍ റഷ്യക്ക് മുന്നില്‍ ഇന്നും മന്നോട്ടു വയ്ക്കുന്ന പ്രതി സന്ധികളും വളരെ വലുതാണ്. കഴിഞ്ഞ ദിവസം തലസ്ഥാനമായ കീവില്‍ ഒരു പ്രദര്‍ശനം നടത്തിയിരിക്കുക ആണ് യുക്രൈന്‍. റഷ്യയ്ക്ക് കണക്കെടുപ്പ് എളുപ്പമാക്കിയ പ്രദര്‍ശനം ആയിരുന്നു അത്. മൂന്ന് ദിവസം കൊണ്ട് തന്നെ കാല്‍ ക്കീഴിലാക്കാം എന്ന് റഷ്യ കരുതിയ അതേ കീവിലാണ്, യുക്രെയ്ന്‍ തലസ്ഥാനത്തിന്റെ പ്രധാന തെരുവിലിന്നില്‍ തകര്‍ന്നു തരിപ്പണമായ റഷ്യന്‍ ടാങ്കറുകളുടെ പ്രദര്‍ശനം യുക്രൈന്‍ നടത്തിയിരിക്കുന്നത്. അതേ സമയം റഷ്യന്‍ അധിനി വേശം ആറ് മാസം തികയമ്പോഴും, യുദ്ധ ക്കെടുതിയില്‍ വലഞ്ഞു കൊണ്ടേ ഇരിക്കുന്ന ജീവിതങ്ങളും യുക്രൈനെ വലയ്ക്കുന്ന കാഴ്ച നമുക്ക് കാണുവാന്‍ സാധിക്കും. ഇന്നാണ് യുക്രെയ്‌ന്റെ മുപ്പത്തി ഒന്നാം സ്വാതന്ത്ര്യ ദിനം. ഇവിടെ ആഘോഷങ്ങളില്ല.

കടുപ്പമേറിയ ആക്രമണം റഷ്യ നടത്തിയേക്കാം എന്നാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പ് അപ്പോഴാണ്, യുക്രെയ്ന്‍ പിടിച്ചെടുത്ത റഷ്യന്‍ ടാങ്കറുകള്‍ ലോകത്തിന് മുന്നില്‍ നിരത്തുന്നത്. സ്വാതന്ത്ര്യവും പരമാധികാരവും കവരാന്‍ ശ്രമിച്ച ഏകാധിപതികള്‍ക്ക് ചങ്ക് ഉറപ്പുള്ളൊരു രാജ്യത്തിന്റെ മറുപടി എന്ന് പേരിട്ടായിരുന്നു യുക്രൈന്‍ റഷ്യക്ക് മുമ്പില്‍ ടാങ്കര്‍ ചീന്തുകള്‍ അവതരിപ്പിച്ചത് തന്നെ. കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വിശ്വസ്തന്‍ അലക്‌സാണ്ടര്‍ ദൂഗിനെ കൊല്ലാന്‍ ലക്ഷ്യമിട്ട് കാര്‍ ബോംബ് സ്‌ഫോടനം നടന്നത് റഷ്യയെ ഞെട്ടിക്കുകയും ചെയ്തിരുന്നു. മോസ്‌കോയില്‍ നടന്ന സ്‌ഫോടനത്തില്‍ അലക്‌സാണ്ടര്‍ ദൂഗിന്റെ മകള്‍ ദാരിയ ദൂഗിന്‍ കൊല്ലപ്പെടുകയും ചെയ്യുകയും ഉണ്ടായി. യുക്രൈന്‍ തീവ്രവാദികള്‍ ആണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ ആരോപിക്കുകയും ചെയ്തിരുന്നു. തലസ്ഥാന നഗരിയിലെ ഉഗ്രസ്‌ഫോടനം റഷ്യയെ വിറപ്പിക്കുക ഉണ്ടായി. സാധാരണ പൗരന്‍മാരെ ആദ്യഘട്ടങ്ങളില്‍ കൊല്ലാതെ വെറുതെ വിട്ട റഷ്യ, ഉക്രൈന്‍ ജനത ആയുധം എടുത്തതോടെ സകലരെയും വേട്ടയാടി തുടങ്ങി. കൈയില്‍ കിട്ടിയ എല്ലാവരെയും കൊന്നു തീര്‍ത്ത റഷ്യന്‍ സൈന്യം നഗരങ്ങള്‍ ഓരോന്നായി പിടിച്ച് അടക്കി കൊണ്ടിരുന്നു.ഈ ഘട്ടത്തില്‍ മാത്രം ഉക്രൈന് പിഴച്ചു. കീവ്, ബുക്ക, മരിയപോള്‍ തുടങ്ങിയ വന്‍ നഗരങ്ങള്‍ ഒന്നൊന്നായി റഷ്യയുടെ സൈന്യത്തിനു മുന്നില്‍ പൊരുതി വീണു.

എങ്കിലും അതിനെല്ലാം കനത്ത വില റഷ്യ കൊടക്കേണ്ടി വന്നു. തോളില്‍ വച്ച് വിക്ഷേപിക്കാവുന്ന ജാവലിന്‍ പോലുള്ള മാന്‍ പോര്‍ട്ടബിള്‍ മിസൈലുകള്‍ ഉപയോഗിച്ച് നിരവധി റഷ്യന്‍ വിമാനങ്ങളും ഹെലി്ര്രേകാപറുകളും ഉക്രൈന്‍ വെടി വെച്ചിട്ടു. റഷ്യന്‍ വ്യോമസേനയ്ക്ക് കനത്ത നഷ്ടമാണ് സംഭവിച്ചത്. എങ്കിലും, ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെയോ ഭരണകൂടത്തിലെ ആരെയെങ്കിലമോ പിടി കൂടാന്‍ ഇതുവരെ റഷ്യയ്ക്ക് സാധിച്ചിട്ടില്ല. ഉക്രൈന്‍ അധിനി വേശം 6 മാസം പിന്നിട്ടിട്ടും, റഷ്യ ഇപ്പോഴും ആരംഭിച്ചിടത്ത് തന്നെയാണ് നില്‍ക്കുന്നത്. റഷ്യന്‍ അധിനി വേശത്തിനിടെ ഇന്ന് സ്വാതന്ത്ര്യദിനം 'ആഘോഷിക്കുന്ന' യുക്രെയ്‌ന് റഷ്യക്കെതിരെ പോരാടാന്‍ മൂന്ന് ബില്യണ്‍ ഡോളര്‍ ആയുധ ധനം അമേരിക്ക നല്‍കും. ഉുക്രൈന് മേല്‍ റഷ്യ കടുത്ത ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങി സുരക്ഷ ഒരുക്കാന്‍ ഈ പണം ഉപയോഗിക്കുമെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു. റഷ്യന്‍ അധിനിവേശം ആരംഭിച്ച് ആറു മാസം പൂര്‍ത്തിയാകുന്ന ഇന്ന് ആഘോഷ പരിപാടികള്‍ ഉപേക്ഷിക്കാനാണ് യുക്രെയ്ന്‍ സര്‍ക്കാരിന്റെ തീരുമാനം. ജനവാസ കേന്ദ്രങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ആക്രമിക്കാന്‍ റഷ്യ പദ്ധതിയിടുന്നത് ആയി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പു നല്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends