Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പുടിനെ എതിര്‍ത്ത അഞ്ച് ശതകോടീശ്വരന്‍മാരാഅണ് വിവിധ രാജ്യങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഒടുവിലായി പുടിന്‍ വളര്‍ത്തിയ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ പ്രിഗോഷിനും കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്

24 AUGUST 2023 09:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

റഷ്യയുടെ ഏകാധിപതിയായി മാറിക്കൊണ്ടിരിക്കുന്ന പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ ശത്രുക്കള്‍ ഓരോന്നായി ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പുടിനെ എതിര്‍ത്ത അഞ്ച് ശതകോടീശ്വരന്‍മാരാണ് വിവിധ രാജ്യങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഒടുവിലായി പുടിന്‍ വളര്‍ത്തിയ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ പ്രിഗോഷിനും കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.റഷ്യയിലെ ഏറ്റവും ശക്തനായ വിമതനേതാവായി മാറിയ യെവ്‌ജെനി പ്രിഗോഷിന്‍ മോസ്‌കോയ്ക്ക് സമീപം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടെന്ന് റഷ്യന്‍ അധികാരികള്‍ പറഞ്ഞു. റഷ്യന്‍ സൈനിക മേധാവികള്‍ക്കെതിരെ കലാപത്തിന് നേതൃത്വം നല്‍കിയാളാണ് യെവ്ജെനി പ്രിഗോഷിന്‍.

അതേസമയം വാഗ്നര്‍ സംഘത്തിന്റെ തലവനും സൈന്യത്തിന്റെ സ്വയം പ്രഖ്യാപിത ശത്രുവുമായ പ്രിഗോഷിന്റെ അവസ്ഥയെക്കുറിച്ച് ക്രെംലിനില്‍ നിന്നോ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നോ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.ഗ്രേ സോണിലെ വാഗ്‌നറുമായി ബന്ധമുള്ള ഒരു ടെലിഗ്രാം ചാനലാണ് അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചത്. റഷ്യയുടെ രാജ്യദ്രോഹികളായ അജ്ഞാതരുടെ കൈകളാല്‍ പ്രിഗോഷിന്‍ മരണമടഞ്ഞെന്ന് പറഞ്ഞ ചാനല്‍, ഒരു വീരനായും ദേശസ്‌നേഹിയായും അദ്ദേഹത്തെ വാഴ്ത്തി.

ഊഹാപോഹങ്ങള്‍ക്കിടയിലും സ്ഥിരീകരിക്കാവുന്ന വസ്തുതകളുടെ അഭാവത്തിലും, അദ്ദേഹത്തിന്റെ ചില അനുയായികള്‍ റഷ്യന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തി. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ വാഗ്‌നറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെയും വിലാപത്തിന്റെയും അടയാളമായി ഭീമന്‍ കുരിശ് പ്രദര്‍ശിപ്പിച്ചു.പ്രിഗോഷിന്റെ മരണം വാഗ്നര്‍ ഗ്രൂപ്പിനെ രൂക്ഷമായി തന്നെ ബാധിക്കും. ജൂണില്‍ റഷ്യന്‍ സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു സായുധ കലാപം നടത്തിയിരുന്നു. ഈ നീക്കം പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ദേഷ്യത്തിന് കാരണമായി.കൊലപതത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ 1999 ല്‍ അധികാരത്തില്‍ വന്നതിനുശേഷം പുടിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ഒരാളാണ് പ്രിഗോഷിന്‍.

അതേസമയം റഷ്യയുടെ ഏവിയേഷന്‍ ഏജന്‍സിയായ റൊസാവിയാറ്റ്സിയ, തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന 10 പേരുടെയും പേരുകള്‍ പ്രസിദ്ധീകരിച്ചു. അതില്‍ പ്രിഗോഷിനും  അദ്ദേഹത്തിന്റെ വലംകൈയായ ദിമിത്രി ഉറ്റ്കിന്റേതും ഉള്‍പ്പെടുന്നു.എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായി റഷ്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നോ അതിലധികമോ ഭൂതല മിസൈലുകള്‍ ഉപയോഗിച്ചാണ് വിമാനം വെടിവെച്ചിട്ടതെന്നാണ് വിശ്വസിക്കുന്നതെന്ന് പേരിടാത്ത ചില സ്രോതസ്സുകള്‍ റഷ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. റോയിട്ടേഴ്‌സിന് ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് പോവുകയായിരുന്ന വിമാനം ത്വെര്‍ മേഖലയിലെ കുഷെന്‍കിനോ ഗ്രാമത്തിന് സമീപമാണ് തകര്‍ന്നതെന്ന് റഷ്യയുടെ അടിയന്തര സാഹചര്യ മന്ത്രാലയം അറിയിച്ചു.
പുട്ടിനെതിരെ സംസാരിച്ച അഞ്ച് ശതകോടിശ്വരന്‍മാരാണ് വിവധ രാജ്യങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതെന്ന കാര്യവും കൂട്ടിവായിക്കുമ്പോഴാണ് പുടിന്റെ പേരും ഉയര്‍ന്നു വരുന്നത്. അതോടെ പുട്ടിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ പലരും നിറുത്തിവെച്ചു. എന്നാല്‍ യുക്രൈനില്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ സൈനിക തലവന്‍മാരില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പുകള്‍ പുടിന് വലിയ വെല്ലുവിളയാണുയര്‍ത്തിയത്. യുക്രൈന്‍ യുദ്ധ കേന്ദ്രങ്ങളില്‍ സൈനികര്‍ക്ക് പകരം വാഗ്നര്‍ ഗ്രൂപ്പാണ് യുദ്ധം നയിച്ചത്. യുദ്ധത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്കാനുള്ള അധികാരം പോലും വ്ഗ്നര്‍ക്ക് നല്കിയത് സൈന്യം എതിര്‍ത്തിരുന്നു.അങ്ങനെ സൈന്യവും വാഗ്നര്‍ ഗ്രൂപ്പും തമ്മില്‍ തെറ്റുകയായിരുന്നു. അതു പിന്നീട് ആഭ്യന്തര യുദ്ധത്തിലേയ്ക്കാണ് നയിച്ചത്.

 എല്ലാം പുട്ടിനുമായി നേരിട്ടാണ് വഗ്നര്‍ സംഘം വിശദീകരിച്ചിരുന്നത്. എന്നിട്ടും യുക്രൈനില്‍ റഷ്യയ്ക്ക് വിജയിക്കാനായില്ല എന്നു മാത്രമല്ല ലോകത്തിന് മുന്നില്‍ നാണം കെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വാഗ്നര്‍ ഗ്രൂപ്പിനെ യുദ്ധമുഖത്ത് നിന്ന് പിന്‍വലിക്കാന്‍ പുടിന്‍ നിര്‍ബന്ധിതനായിരുന്നു.ഒരാഴ്ച കൊണ്ട് യുക്രൈനിനെ ഭസ്മമാക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് യുക്രെയനില്‍ റഷ്യ യുദ്ധം ആരംഭിച്ചത്. യുദ്ധത്തില്‍ റഷ്യയ്ക്കു സംഭവിച്ച വീഴ്ചകളുടെ ഉത്തരവാദിത്തം സൈനികനേതൃത്വത്തിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ പുട്ടിന്‍ തന്നെ ആസൂത്രണം ചെയ്തതാണ് വാഗ്നര്‍ ഗ്രൂപ്പിന്റെ കലാപം എന്നുമുള്ള വിവരങ്ങള്‍ അന്ന് പുറത്തു വരുന്നിരുന്നു്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ അനുമതിയോടെ ബെലാറൂസ് പ്രസിഡന്റ് അലക്‌സാര്‍ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട കലാപത്തിനൊടുവിലാണ്  അന്ന് വാഗ്നര്‍ ഗ്രൂപ്പ് മോസ്‌കോ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍നിന്ന് പിന്തിരിഞ്ഞത്..
ഏതാണ്ട് 25,000 പോരാളികളുള്ള സംഘമാണ് വാഗ്നര്‍ ഗ്രൂപ്പ്. വിവിധ ആഫ്രിക്കന്‍, യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയായി മാറിയ വാഗ്നര്‍ ഗ്രൂപ്പിനെ യുഎന്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ യുദ്ധമുഖത്ത് സൈന്യത്തേക്കാള്‍ പ്രാധാന്യം നല്കിയാണ് പുടിന്‍ അവരെ വാഴിച്ചിരുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (3 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (3 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (4 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (4 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (4 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (4 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (6 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (6 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (6 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (6 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (7 hours ago)

Malayali Vartha Recommends