Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പുടിനെ എതിര്‍ത്ത അഞ്ച് ശതകോടീശ്വരന്‍മാരാഅണ് വിവിധ രാജ്യങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഒടുവിലായി പുടിന്‍ വളര്‍ത്തിയ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ പ്രിഗോഷിനും കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്

24 AUGUST 2023 09:54 PM IST
മലയാളി വാര്‍ത്ത

റഷ്യയുടെ ഏകാധിപതിയായി മാറിക്കൊണ്ടിരിക്കുന്ന പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ ശത്രുക്കള്‍ ഓരോന്നായി ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പുടിനെ എതിര്‍ത്ത അഞ്ച് ശതകോടീശ്വരന്‍മാരാണ് വിവിധ രാജ്യങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഒടുവിലായി പുടിന്‍ വളര്‍ത്തിയ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ പ്രിഗോഷിനും കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.റഷ്യയിലെ ഏറ്റവും ശക്തനായ വിമതനേതാവായി മാറിയ യെവ്‌ജെനി പ്രിഗോഷിന്‍ മോസ്‌കോയ്ക്ക് സമീപം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടെന്ന് റഷ്യന്‍ അധികാരികള്‍ പറഞ്ഞു. റഷ്യന്‍ സൈനിക മേധാവികള്‍ക്കെതിരെ കലാപത്തിന് നേതൃത്വം നല്‍കിയാളാണ് യെവ്ജെനി പ്രിഗോഷിന്‍.

അതേസമയം വാഗ്നര്‍ സംഘത്തിന്റെ തലവനും സൈന്യത്തിന്റെ സ്വയം പ്രഖ്യാപിത ശത്രുവുമായ പ്രിഗോഷിന്റെ അവസ്ഥയെക്കുറിച്ച് ക്രെംലിനില്‍ നിന്നോ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നോ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.ഗ്രേ സോണിലെ വാഗ്‌നറുമായി ബന്ധമുള്ള ഒരു ടെലിഗ്രാം ചാനലാണ് അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചത്. റഷ്യയുടെ രാജ്യദ്രോഹികളായ അജ്ഞാതരുടെ കൈകളാല്‍ പ്രിഗോഷിന്‍ മരണമടഞ്ഞെന്ന് പറഞ്ഞ ചാനല്‍, ഒരു വീരനായും ദേശസ്‌നേഹിയായും അദ്ദേഹത്തെ വാഴ്ത്തി.

ഊഹാപോഹങ്ങള്‍ക്കിടയിലും സ്ഥിരീകരിക്കാവുന്ന വസ്തുതകളുടെ അഭാവത്തിലും, അദ്ദേഹത്തിന്റെ ചില അനുയായികള്‍ റഷ്യന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തി. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ വാഗ്‌നറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെയും വിലാപത്തിന്റെയും അടയാളമായി ഭീമന്‍ കുരിശ് പ്രദര്‍ശിപ്പിച്ചു.പ്രിഗോഷിന്റെ മരണം വാഗ്നര്‍ ഗ്രൂപ്പിനെ രൂക്ഷമായി തന്നെ ബാധിക്കും. ജൂണില്‍ റഷ്യന്‍ സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു സായുധ കലാപം നടത്തിയിരുന്നു. ഈ നീക്കം പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ദേഷ്യത്തിന് കാരണമായി.കൊലപതത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ 1999 ല്‍ അധികാരത്തില്‍ വന്നതിനുശേഷം പുടിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ഒരാളാണ് പ്രിഗോഷിന്‍.

അതേസമയം റഷ്യയുടെ ഏവിയേഷന്‍ ഏജന്‍സിയായ റൊസാവിയാറ്റ്സിയ, തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന 10 പേരുടെയും പേരുകള്‍ പ്രസിദ്ധീകരിച്ചു. അതില്‍ പ്രിഗോഷിനും  അദ്ദേഹത്തിന്റെ വലംകൈയായ ദിമിത്രി ഉറ്റ്കിന്റേതും ഉള്‍പ്പെടുന്നു.എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായി റഷ്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നോ അതിലധികമോ ഭൂതല മിസൈലുകള്‍ ഉപയോഗിച്ചാണ് വിമാനം വെടിവെച്ചിട്ടതെന്നാണ് വിശ്വസിക്കുന്നതെന്ന് പേരിടാത്ത ചില സ്രോതസ്സുകള്‍ റഷ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. റോയിട്ടേഴ്‌സിന് ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് പോവുകയായിരുന്ന വിമാനം ത്വെര്‍ മേഖലയിലെ കുഷെന്‍കിനോ ഗ്രാമത്തിന് സമീപമാണ് തകര്‍ന്നതെന്ന് റഷ്യയുടെ അടിയന്തര സാഹചര്യ മന്ത്രാലയം അറിയിച്ചു.
പുട്ടിനെതിരെ സംസാരിച്ച അഞ്ച് ശതകോടിശ്വരന്‍മാരാണ് വിവധ രാജ്യങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതെന്ന കാര്യവും കൂട്ടിവായിക്കുമ്പോഴാണ് പുടിന്റെ പേരും ഉയര്‍ന്നു വരുന്നത്. അതോടെ പുട്ടിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ പലരും നിറുത്തിവെച്ചു. എന്നാല്‍ യുക്രൈനില്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ സൈനിക തലവന്‍മാരില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പുകള്‍ പുടിന് വലിയ വെല്ലുവിളയാണുയര്‍ത്തിയത്. യുക്രൈന്‍ യുദ്ധ കേന്ദ്രങ്ങളില്‍ സൈനികര്‍ക്ക് പകരം വാഗ്നര്‍ ഗ്രൂപ്പാണ് യുദ്ധം നയിച്ചത്. യുദ്ധത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്കാനുള്ള അധികാരം പോലും വ്ഗ്നര്‍ക്ക് നല്കിയത് സൈന്യം എതിര്‍ത്തിരുന്നു.അങ്ങനെ സൈന്യവും വാഗ്നര്‍ ഗ്രൂപ്പും തമ്മില്‍ തെറ്റുകയായിരുന്നു. അതു പിന്നീട് ആഭ്യന്തര യുദ്ധത്തിലേയ്ക്കാണ് നയിച്ചത്.

 എല്ലാം പുട്ടിനുമായി നേരിട്ടാണ് വഗ്നര്‍ സംഘം വിശദീകരിച്ചിരുന്നത്. എന്നിട്ടും യുക്രൈനില്‍ റഷ്യയ്ക്ക് വിജയിക്കാനായില്ല എന്നു മാത്രമല്ല ലോകത്തിന് മുന്നില്‍ നാണം കെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വാഗ്നര്‍ ഗ്രൂപ്പിനെ യുദ്ധമുഖത്ത് നിന്ന് പിന്‍വലിക്കാന്‍ പുടിന്‍ നിര്‍ബന്ധിതനായിരുന്നു.ഒരാഴ്ച കൊണ്ട് യുക്രൈനിനെ ഭസ്മമാക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് യുക്രെയനില്‍ റഷ്യ യുദ്ധം ആരംഭിച്ചത്. യുദ്ധത്തില്‍ റഷ്യയ്ക്കു സംഭവിച്ച വീഴ്ചകളുടെ ഉത്തരവാദിത്തം സൈനികനേതൃത്വത്തിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ പുട്ടിന്‍ തന്നെ ആസൂത്രണം ചെയ്തതാണ് വാഗ്നര്‍ ഗ്രൂപ്പിന്റെ കലാപം എന്നുമുള്ള വിവരങ്ങള്‍ അന്ന് പുറത്തു വരുന്നിരുന്നു്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ അനുമതിയോടെ ബെലാറൂസ് പ്രസിഡന്റ് അലക്‌സാര്‍ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട കലാപത്തിനൊടുവിലാണ്  അന്ന് വാഗ്നര്‍ ഗ്രൂപ്പ് മോസ്‌കോ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍നിന്ന് പിന്തിരിഞ്ഞത്..
ഏതാണ്ട് 25,000 പോരാളികളുള്ള സംഘമാണ് വാഗ്നര്‍ ഗ്രൂപ്പ്. വിവിധ ആഫ്രിക്കന്‍, യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയായി മാറിയ വാഗ്നര്‍ ഗ്രൂപ്പിനെ യുഎന്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ യുദ്ധമുഖത്ത് സൈന്യത്തേക്കാള്‍ പ്രാധാന്യം നല്കിയാണ് പുടിന്‍ അവരെ വാഴിച്ചിരുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (54 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends