അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായ താലിബാൻ സർക്കാർ വ്യാഴാഴ്ച 6.5 ബില്യൺ ഡോളറിന്റെ ഏഴ് ഖനന കരാറുകളിൽ ഒപ്പുവെച്ചതായി അറിയിച്ചു

അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായ താലിബാൻ സർക്കാർ വ്യാഴാഴ്ച 6.5 ബില്യൺ ഡോളറിന്റെ ഏഴ് ഖനന കരാറുകളിൽ ഒപ്പുവെച്ചതായി അറിയിച്ചു.അഫ്ഗാനിസ്ഥാനില്‍ അധികാരം ഉറപ്പിച്ച് രണ്ട് വര്‍ഷത്തിനിപ്പുറം നടക്കുന്ന ഏറ്റവും വലിയ ഇടപാടാണിത്.ഏഴ് ഖനന കരാറുകളിലാണ് സര്‍ക്കാര്‍ ഒപ്പുവെച്ചത്.
പ്രാദേശിക കമ്പനികളുമായാണ് താലിബാന്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്.ചൈന, ഇറാൻ, തുർക്കി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വിദേശ പങ്കാളികളുള്ള പ്രാദേശികമായി അധിഷ്‌ഠിത കമ്പനികളുമായാണ് ഏഴ് കരാറുകൾ. ഹെറാത്ത്, ഘോർ, ലോഗർ, തഖർ എന്നീ നാല് പ്രവിശ്യകളിൽ ഇരുമ്പയിര്, ഈയം, സിങ്ക്, സ്വർണ്ണം എന്നിവയുടെ വേർതിരിച്ചെടുക്കലും സംസ്കരണവും ഇതിൽ ഉൾപ്പെടുന്നു. കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങളെപ്പറ്റി താലിബാന്‍ സര്‍ക്കാരിലെ സാമ്ബത്തികകാര്യ മന്ത്രി അബ്ദുള്‍ ഗനി ബരാദര്‍ അഖുണ്ട് ചില സൂചനകള്‍ നല്‍കി. ഇത് രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അഫ്ഗാന്റെ സാമ്ബത്തികസ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ദരിദ്ര രാജ്യമായ അഫ്ഗാനിസ്ഥാനില്‍, ഒരു ട്രില്യണ്‍ ഡോളര്‍ (ഒരു ലക്ഷം കോടി രൂപ) വിലമതിക്കുന്ന ധാതുക്കള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2021ല്‍ താലിബാന്‍ രാജ്യം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാന്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായി. എങ്കിലും, ലോകത്തിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപം ഉള്‍പ്പെടെ ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ധാതു നിക്ഷേപമാണ് രാജ്യത്തുള്ളതെന്ന് അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരും ജിയോളജിസ്റ്റുകളും വെളിപ്പെടുത്തി. ലിഥിയം കൂടാതെ, ഇരുമ്പ്, ചെമ്പ്, സ്വര്‍ണം, മറ്റ് അപൂര്‍വ ധാതുക്കള്‍ എന്നിവയും അഫ്ഗാനിസ്ഥാനിലുണ്ട്. ഇത് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്ന് വിദഗ്ധര്‍ പറയുന്നു.
അഫ്ഗാനിസ്ഥാനില്‍ ലിഥിയത്തിന്റെ വലിയൊരു കരുതല്‍ ശേഖരം ഉണ്ടെന്ന്, ‘ദ റെയര്‍ മെറ്റല്‍സ് വാര്‍’ (The Rare Metals War) എന്ന പുസ്തകത്തിന്റെ രചയിതാവ് ഗില്ലെം പിട്രോണ്‍ പറഞ്ഞു. ലിഥിയം ശേഖരത്തിന്റെ കാര്യത്തില്‍ ‘ലോകത്തിന്റെ സൗദി അറേബ്യ’ എന്നാണ് യുഎസ് അധികൃതര്‍ അഫ്ഗാനിസ്ഥാനെ വിശേഷിപ്പിച്ചത്. രാജ്യത്ത് വലിയ തോതില്‍ ഇരുമ്പ്, ചെമ്പ്, കൊബാള്‍ട്ട്, സ്വര്‍ണം എന്നിവയുടെ നിക്ഷേപം ഉണ്ടെന്നും ഈ ദരിദ്ര രാജ്യത്തെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഖനന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാന്‍ ഈ ശേഖരത്തിന് കഴിയുമെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങളെപ്പറ്റി താലിബാന്‍ സര്‍ക്കാരിലെ സാമ്പത്തികകാര്യ മന്ത്രി അബ്ദുള്‍ ഗനി ബരാദര്‍ അഖുണ്ട് ചില സൂചനകള്‍ നല്‍കി. ഇത് രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അഫ്ഗാന്റെ സാമ്പത്തികസ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലെ മുന്‍ സര്‍ക്കാരിനെ പോലെ രാജ്യത്തിന്റെ വിശാലമായ ധാതു സമ്പത്തിലാണ് താലിബാനും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചെമ്ബ് നിക്ഷേപം ഉണ്ടെന്ന് കരുതപ്പെടുന്ന ലോഗര്‍ പ്രവിശ്യ അഫ്ഗാനിസ്ഥാനിലാണെന്നതും ഈ പ്രതീക്ഷയ്ക്ക് ശക്തി പകരുന്നു.
https://www.facebook.com/Malayalivartha






















