പറക്കലിനിടെ യാത്രക്കാരന് നിർത്താതെ വയറിളക്കം.!! യാത്രമധ്യേ സർവീസ് റദ്ദ് ചെയ്തത് വിമാനം ഉടൻ തന്നെ തിരിച്ചിറക്കി പൈലറ്റ്

പല കാരണങ്ങൾ കൊണ്ട് യാത്രമധ്യേ സർവീസ് റദ്ദ് ചെയ്തത് വിമാനം ഉടൻ തന്നെ തിരിച്ചിറക്കാറുണ്ട്. സുരക്ഷ പ്രശ്നം, ചിലപ്പോൾ യാത്രക്കാരുടെ മോശമായ പെരുമാറ്റം, യാത്രാക്കാരുടെ ആരോഗ്യ സ്ഥിതി വഷളായാൽ തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ സംഭവിക്കാറുള്ളത്. എന്നാൽ ഒരു യാത്രക്കാരന് ആകാശമധ്യേ വയറിളക്കം തുടങ്ങിയതോടെ യാത്ര ആവസാനിപ്പിച്ച് വിമാനം തിരികെയിറക്കേണ്ടി വന്നിരിക്കുകയാണ്.
അമേരിക്കയിലാണ് സംഭവം നടന്നിരിക്കുന്നത്. യാത്രമധ്യേ യാത്രക്കാരന് വയറ്റിളക്കം സംഭവിച്ചതോടെ പൈലറ്റ് വിമാനം തിരികെ യാത്ര ആരംഭിച്ച എയർപ്പോർട്ടിലേക്ക് തിരിച്ച് വിടുകയായിരുന്നു. യുഎസിലെ അറ്റ്ലാന്റയിൽ നിന്നും സ്പെയിനിലെ ബാഴ്സലോണയിലേക്കുള്ള ഡൽറ്റ ഫ്ലൈറ്റ് എന്ന വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്.
സർവീസ് റദ്ദ് ചെയ്ത വിമാനം യാത്രക്കാരുമായി തിരികെ യാത്ര ആരംഭിച്ച അറ്റ്ലാന്റ വിമാനത്താവളത്തിൽ തിരികെയിറക്കുകയായിരുന്നു. യാത്ര ആരംഭിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് യാത്രക്കാരന് വയറിളക്കം അനുഭവപ്പെട്ടത്. സർവീസ് റദ്ദാക്കാൻ കാരണക്കാരനായ യാത്രക്കാരനാരാണെന്നുള്ള വിവരം വിമാനക്കമ്പനി പുറത്ത് വിട്ടില്ല. അറ്റ്ലാന്റയിൽ നിന്നും ബാഴ്സലോണയിലേക്ക് എട്ട് മണിക്കൂറാണ് വിമാനയാത്രയുടെ ദൈർഘ്യം.
എന്നാൽ എന്തുകൊണ്ട് വിമാനം തിരികെ ഇറക്കുന്നു എന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് നൽകിയ വിശദീകരണമാണ് കൂടുതൽ ചിരി സൃഷ്ടിക്കുന്നത്. ജൈവപകട സൂചന നൽകിയാണ് പൈലറ്റ് വിമാനം തിരികെ അറ്റ്ലാന്റെ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്തത്.
ഇതൊരു ജൈവപകടമാണ്. വിമാനത്തിലെ ഒരു യാത്രക്കാരന് വയറ്റിളക്കമാണ്. അതുകൊണ്ട് വിമാനം അറ്റ്ലാന്റിലേക്ക് തിരികെ വരികയാണെന്നാണ് ഡെൽറ്റ ഫ്ലൈറ്റിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് നൽകിയ വിശദീകരണം.
തിരികെ അറ്റ്ലാന്റയിൽ എത്തിച്ച യാത്രക്കാരെ വിമാനക്കമ്പനി മറ്റൊരു വിമാനത്തിൽ ബാഴ്സലോണയിലേക്കയച്ചു, ഇതെ തുടർന്ന് നിശ്ചയിച്ച സമയത്തെക്കാളും എട്ട് മണിക്കൂർ വൈകിയാണ് ബാഴ്സലോണയിൽ മറ്റ് യാത്രക്കാർ എത്തിച്ചേർന്നത്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തെ തുടർന്ന് വിമാനക്കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















