Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...


കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..

ഹമാസിന്റെ തുരങ്കം തകര്‍ക്കുന്നു, ഇബ്രാഹിം ബയാരിയെന്ന മുതിര്‍ന്ന ഹമാസ് നേതാവിനെ വധിച്ചു... ടണലില്‍ ഒളിച്ചിരുന്ന ഒട്ടനവധി പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായിലിന്റെ അവകാശവാദം, ഇസ്രയേലി ബന്ധികളെ മോചിപ്പിക്കാന്‍ ഹമാസ് നിര്‍ബന്ധിതരാകും?

01 NOVEMBER 2023 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

തന്ത്രപരമായ നീക്കങ്ങളിലൂടെ ഇസ്രായേല്‍ സൈന്യം ഹമാസുകളുടെ ഭൂഗര്‍ഭ അറകള്‍ക്കുള്ളിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കിലോമീറ്ററുകള്‍ നീളുന്ന ഉരുക്ക് അറകള്‍ക്കുള്ളില്‍ ഇസ്രായേല്‍ ഹമാസ് പോരാളികളെ വകവരുത്തിത്തുടങ്ങിയെന്നും നൂറിലേറെ ഹമാസുകളെ ഇസ്രായേല്‍ സൈനികള്‍ വധിച്ചുവെന്നുമാണ് ഏറ്റവും പുതിയ വിവരങ്ങള്‍. ഇബ്രാഹിം ബയാരിയെന്ന മുതിര്‍ന്ന ഹമാസ് നേതാവിനെ വധിക്കാനായെന്നും, ഹമാസിന്റെ ഭൂഗര്‍ഭ ടണലില്‍ ഒളിച്ചിരുന്ന ഒട്ടനവധി പോരാളികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നുമാണ് ഇസ്രായിലിന്റെ അവകാശവാദം. ഇസ്രയേലി യുദ്ധ ടാങ്കുകള്‍ ഗാസയുടെ ഉള്ളറകളിലേക്ക് അതിവേഗം കടന്നുകൊണ്ടിരിക്കുകയാണ്.

ഗാസയുടെ ഓരോ ഇഞ്ച് കരഭൂമിയും ബോംബ് സ്‌ഫോടനത്തില്‍ തരിപ്പണമാക്കി ഇസ്രായേല്‍ സൈന്യം മുന്നേറുന്നതിനിടയിലാണ് ഭൂമിക്കടിയിലെ അറകളിലും തുരങ്കത്തിലുമായി കഴിയുന്ന ഹമാസ് പോരാളികളെ വകവരുത്താന്‍ തുടങ്ങിയിരിക്കുന്നത്. ഇബ്രാഹിം ബയാരിയെ വധിച്ചതിനൊപ്പം ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ സംവിധാനത്തിന്റെ ഒരു ഭാഗം തകര്‍ക്കാനായെന്നുമാണ് ഇസ്രയേലിന്റെ അവകാശവാദം. ഹമാസുകളുടെ പോരാളികളും വെടിക്കോപ്പുകളും ഭദ്രമാക്കിയിരിക്കുന്ന ടണല്‍ ഇനിയുള്ള ഓരോ മണിക്കൂറുകളിലും തരിപ്പണമാക്കി ഗാസ പൂര്‍ണമായി പിടിച്ചെടുക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്.

തിരിച്ചടി ശക്തമാകുനെന്ന സാഹചര്യത്തില്‍ ഉപാധിളോടെ ഇസ്രയേലികളായ ബന്ധികളെ മോചിപ്പിക്കാന്‍ ഹമാസ് നിര്‍ബന്ധിതമാകുന്നതായാണ് സൂചനകള്‍. വടക്കന്‍ ഗാസയില്‍ ഹമാസും ഇസ്രയേലും ഇന്നലെ മുതല്‍ അതിരൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുമെന്ന ഹമാസിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിന്റെ പിടിയില്‍ 240 ബന്ദികളുണ്ടെന്നാണ് കരുതുന്നത്. മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി നാലു ബന്ദികളെയും ഇസ്രയേല്‍ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയെയുമാണ് ഇതുവരെ മോചിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയേയും മോചിപ്പിച്ചിട്ടില്ലെന്ന് ഹമാസ് പറയുന്നു. ഇസ്രയേല്‍ വ്യോമസേന ഗാസയില്‍ മിനിറ്റുകള്‍ ഇടവിട്ട് മിസൈല്‍ വര്‍ഷം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഗാസ മുനമ്പിന്റെ മധ്യ ഭാഗം വരെ തടന്ന ഇസ്രയേലി യുദ്ധടാങ്കുകള്‍ ഇന്നു രാവിലെ മുതല്‍ കരയുദ്ധം കൂടുതല്‍ ശക്തമാക്കിരിക്കുന്നു. ഗാസയില്‍ വ്യോമാക്രമണത്തില്‍ ആകെ മരണം പതിനായിരത്തിലേക്ക് അടുക്കുകയാണെന്ന് വിദേശ മാധ്യമങ്ങള്‍ പറയുന്നു. ഇതുവരെ 3,500 കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതിനായിരത്തിലേറെ പേര്‍ 25 ദിവസത്തിനുള്ളില്‍ മരിച്ചുവെന്നാണ് ഹമാസ് കണക്കെടുത്തിരിക്കുന്നത്. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മരിച്ച കുഞ്ഞുങ്ങളുടെ ദൗര്‍ഭാഗ്യം വരെ ഇവിടെ നിന്നും പുറത്തുവരുന്നുണ്ട്. അതിനിടെ വടക്കന്‍ ഗാസയിലെ പ്രസിദ്ധമായ ജബലിയ അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേല്‍ നടത്തിയ സ്ഫോടനത്തില്‍ ഇരുന്നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതാണ് പോയ മണിക്കൂറുകളിലെ ഏറ്റവും ഭയാനകമായ കാഴ്ച. ബോംബ് വര്‍ഷത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ജബലിയ മേഖലയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇരുപതിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും വിദേശമാധ്യമങ്ങള്‍ പറയുന്നു. ഗാസയിലെ എട്ട് അഭയാര്‍ഥി ക്യാംപുകളില്‍ ഏറ്റവും വലുതാണ് എഴുപത് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ജബലിയ അഭയാര്‍ഥി ക്യാംപ്. പലപ്പോഴായി ഇവിടെയെത്തിയ ഒന്നേകാല്‍ ലക്ഷം പലസ്തീനിയന്‍ അഭയാര്‍ഥികളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. 16 കെട്ടിടങ്ങളിലായി 26 സ്‌കൂളുകള്‍, ഭക്ഷണവിതരണകേന്ദ്രം, ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങി ഒന്നര കിലോമീറ്റര്‍ പരിധിയില്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ അഭയാര്‍ഥി ക്യാമ്പ്. നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങള്‍ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രയേല്‍ തുടര്‍ച്ചയായ ആക്രമണം നടത്തിയത്.

ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ജബലിയ മേഖലയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇരുപതിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും ഗാസയിലെ ആഭ്യന്തര മന്ത്രാലയം പറയുന്നു. അഞ്ഞൂറിലേറെപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ അക്രമണത്തെ യുഎഇയും ഖത്തറും റഷ്യയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. അതിനീചമായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യു.എന്റെ ആവശ്യം നെതന്യാഹു തള്ളിയതോടെ ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തമായിവരികയാണ്. അതിനിടെ, ഗാസയില്‍ ഇന്‍ര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ ഇസ്രായേല്‍ വീണ്ടും വിശ്ചേധിച്ചതോടെ ഗാസ കടുത്ത പ്രതിസന്ധിയിലായി. വിവിധ ആശുപത്രികളില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വൈദ്യുതി നിലയ്ക്കുമെന്ന് പലസ്തീനിയന്‍ ആരോഗ്യ മന്ത്രാലയം പറയുന്നു.

പരിക്കേറ്റ നിരവധി പേരെ റാഫ അതിര്‍ത്തിവഴി ഈജിപ്തിലെ ആശുപത്രികളില്‍ ചികിത്സ നല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുവരുന്നത്. കുഞ്ഞുങ്ങള്‍ അടക്കം ആയിരങ്ങള്‍ കുടിവെള്ളം ഇല്ലാതെ മരിക്കുന്ന സാഹചര്യം ഉണ്ടായേക്കുമെന്നാണ് യൂനിസെഫും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കുന്നത്. അതിനിടെ പാലസ്തീന്‍ അഭയാര്‍ഥികളെ തങ്ങളുടെ രാജ്യത്ത് സ്വീകരിക്കുകയോ അവിടെ പുനരധിവസിപ്പിക്കുകയോ ചെയ്യില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി. മറ്റ് ഇസ്ലാമിക രാജ്യങ്ങളും ഇതേ നിലപാടാണ് ആവര്‍ത്തിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (3 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (14 minutes ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (20 minutes ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (27 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (29 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (36 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (48 minutes ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (4 hours ago)

Malayali Vartha Recommends