Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഹമാസിന്റെ തുരങ്കം തകര്‍ക്കുന്നു, ഇബ്രാഹിം ബയാരിയെന്ന മുതിര്‍ന്ന ഹമാസ് നേതാവിനെ വധിച്ചു... ടണലില്‍ ഒളിച്ചിരുന്ന ഒട്ടനവധി പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായിലിന്റെ അവകാശവാദം, ഇസ്രയേലി ബന്ധികളെ മോചിപ്പിക്കാന്‍ ഹമാസ് നിര്‍ബന്ധിതരാകും?

01 NOVEMBER 2023 06:05 PM IST
മലയാളി വാര്‍ത്ത

തന്ത്രപരമായ നീക്കങ്ങളിലൂടെ ഇസ്രായേല്‍ സൈന്യം ഹമാസുകളുടെ ഭൂഗര്‍ഭ അറകള്‍ക്കുള്ളിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കിലോമീറ്ററുകള്‍ നീളുന്ന ഉരുക്ക് അറകള്‍ക്കുള്ളില്‍ ഇസ്രായേല്‍ ഹമാസ് പോരാളികളെ വകവരുത്തിത്തുടങ്ങിയെന്നും നൂറിലേറെ ഹമാസുകളെ ഇസ്രായേല്‍ സൈനികള്‍ വധിച്ചുവെന്നുമാണ് ഏറ്റവും പുതിയ വിവരങ്ങള്‍. ഇബ്രാഹിം ബയാരിയെന്ന മുതിര്‍ന്ന ഹമാസ് നേതാവിനെ വധിക്കാനായെന്നും, ഹമാസിന്റെ ഭൂഗര്‍ഭ ടണലില്‍ ഒളിച്ചിരുന്ന ഒട്ടനവധി പോരാളികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നുമാണ് ഇസ്രായിലിന്റെ അവകാശവാദം. ഇസ്രയേലി യുദ്ധ ടാങ്കുകള്‍ ഗാസയുടെ ഉള്ളറകളിലേക്ക് അതിവേഗം കടന്നുകൊണ്ടിരിക്കുകയാണ്.

ഗാസയുടെ ഓരോ ഇഞ്ച് കരഭൂമിയും ബോംബ് സ്‌ഫോടനത്തില്‍ തരിപ്പണമാക്കി ഇസ്രായേല്‍ സൈന്യം മുന്നേറുന്നതിനിടയിലാണ് ഭൂമിക്കടിയിലെ അറകളിലും തുരങ്കത്തിലുമായി കഴിയുന്ന ഹമാസ് പോരാളികളെ വകവരുത്താന്‍ തുടങ്ങിയിരിക്കുന്നത്. ഇബ്രാഹിം ബയാരിയെ വധിച്ചതിനൊപ്പം ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ സംവിധാനത്തിന്റെ ഒരു ഭാഗം തകര്‍ക്കാനായെന്നുമാണ് ഇസ്രയേലിന്റെ അവകാശവാദം. ഹമാസുകളുടെ പോരാളികളും വെടിക്കോപ്പുകളും ഭദ്രമാക്കിയിരിക്കുന്ന ടണല്‍ ഇനിയുള്ള ഓരോ മണിക്കൂറുകളിലും തരിപ്പണമാക്കി ഗാസ പൂര്‍ണമായി പിടിച്ചെടുക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്.

തിരിച്ചടി ശക്തമാകുനെന്ന സാഹചര്യത്തില്‍ ഉപാധിളോടെ ഇസ്രയേലികളായ ബന്ധികളെ മോചിപ്പിക്കാന്‍ ഹമാസ് നിര്‍ബന്ധിതമാകുന്നതായാണ് സൂചനകള്‍. വടക്കന്‍ ഗാസയില്‍ ഹമാസും ഇസ്രയേലും ഇന്നലെ മുതല്‍ അതിരൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുമെന്ന ഹമാസിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിന്റെ പിടിയില്‍ 240 ബന്ദികളുണ്ടെന്നാണ് കരുതുന്നത്. മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി നാലു ബന്ദികളെയും ഇസ്രയേല്‍ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയെയുമാണ് ഇതുവരെ മോചിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയേയും മോചിപ്പിച്ചിട്ടില്ലെന്ന് ഹമാസ് പറയുന്നു. ഇസ്രയേല്‍ വ്യോമസേന ഗാസയില്‍ മിനിറ്റുകള്‍ ഇടവിട്ട് മിസൈല്‍ വര്‍ഷം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഗാസ മുനമ്പിന്റെ മധ്യ ഭാഗം വരെ തടന്ന ഇസ്രയേലി യുദ്ധടാങ്കുകള്‍ ഇന്നു രാവിലെ മുതല്‍ കരയുദ്ധം കൂടുതല്‍ ശക്തമാക്കിരിക്കുന്നു. ഗാസയില്‍ വ്യോമാക്രമണത്തില്‍ ആകെ മരണം പതിനായിരത്തിലേക്ക് അടുക്കുകയാണെന്ന് വിദേശ മാധ്യമങ്ങള്‍ പറയുന്നു. ഇതുവരെ 3,500 കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതിനായിരത്തിലേറെ പേര്‍ 25 ദിവസത്തിനുള്ളില്‍ മരിച്ചുവെന്നാണ് ഹമാസ് കണക്കെടുത്തിരിക്കുന്നത്. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മരിച്ച കുഞ്ഞുങ്ങളുടെ ദൗര്‍ഭാഗ്യം വരെ ഇവിടെ നിന്നും പുറത്തുവരുന്നുണ്ട്. അതിനിടെ വടക്കന്‍ ഗാസയിലെ പ്രസിദ്ധമായ ജബലിയ അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേല്‍ നടത്തിയ സ്ഫോടനത്തില്‍ ഇരുന്നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതാണ് പോയ മണിക്കൂറുകളിലെ ഏറ്റവും ഭയാനകമായ കാഴ്ച. ബോംബ് വര്‍ഷത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ജബലിയ മേഖലയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇരുപതിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും വിദേശമാധ്യമങ്ങള്‍ പറയുന്നു. ഗാസയിലെ എട്ട് അഭയാര്‍ഥി ക്യാംപുകളില്‍ ഏറ്റവും വലുതാണ് എഴുപത് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ജബലിയ അഭയാര്‍ഥി ക്യാംപ്. പലപ്പോഴായി ഇവിടെയെത്തിയ ഒന്നേകാല്‍ ലക്ഷം പലസ്തീനിയന്‍ അഭയാര്‍ഥികളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. 16 കെട്ടിടങ്ങളിലായി 26 സ്‌കൂളുകള്‍, ഭക്ഷണവിതരണകേന്ദ്രം, ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങി ഒന്നര കിലോമീറ്റര്‍ പരിധിയില്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ അഭയാര്‍ഥി ക്യാമ്പ്. നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങള്‍ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രയേല്‍ തുടര്‍ച്ചയായ ആക്രമണം നടത്തിയത്.

ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ജബലിയ മേഖലയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇരുപതിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും ഗാസയിലെ ആഭ്യന്തര മന്ത്രാലയം പറയുന്നു. അഞ്ഞൂറിലേറെപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ അക്രമണത്തെ യുഎഇയും ഖത്തറും റഷ്യയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. അതിനീചമായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യു.എന്റെ ആവശ്യം നെതന്യാഹു തള്ളിയതോടെ ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തമായിവരികയാണ്. അതിനിടെ, ഗാസയില്‍ ഇന്‍ര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ ഇസ്രായേല്‍ വീണ്ടും വിശ്ചേധിച്ചതോടെ ഗാസ കടുത്ത പ്രതിസന്ധിയിലായി. വിവിധ ആശുപത്രികളില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വൈദ്യുതി നിലയ്ക്കുമെന്ന് പലസ്തീനിയന്‍ ആരോഗ്യ മന്ത്രാലയം പറയുന്നു.

പരിക്കേറ്റ നിരവധി പേരെ റാഫ അതിര്‍ത്തിവഴി ഈജിപ്തിലെ ആശുപത്രികളില്‍ ചികിത്സ നല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുവരുന്നത്. കുഞ്ഞുങ്ങള്‍ അടക്കം ആയിരങ്ങള്‍ കുടിവെള്ളം ഇല്ലാതെ മരിക്കുന്ന സാഹചര്യം ഉണ്ടായേക്കുമെന്നാണ് യൂനിസെഫും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കുന്നത്. അതിനിടെ പാലസ്തീന്‍ അഭയാര്‍ഥികളെ തങ്ങളുടെ രാജ്യത്ത് സ്വീകരിക്കുകയോ അവിടെ പുനരധിവസിപ്പിക്കുകയോ ചെയ്യില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി. മറ്റ് ഇസ്ലാമിക രാജ്യങ്ങളും ഇതേ നിലപാടാണ് ആവര്‍ത്തിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (21 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends