ഇസ്രായേൽ ഒരിക്കലും പാലസ്തീൻ ജനതയുടെ രക്തത്തിനായി ദാഹിക്കുന്നവരല്ല...ഹമാസ് നേതാവിന്റെ മകനായ മൊസാബ് ഹസൻ യൂസഫ്...അവർക്ക് എപ്പോഴാണോ പണം ആവശ്യമുള്ളത്, അപ്പോൾ അവർ ഈ കളിക്കിറങ്ങും...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ...വീഡിയോ പുറത്ത്...

ഇസ്രായേൽ ഒരിക്കലും പാലസ്തീൻ ജനതയുടെ രക്തത്തിനായി ദാഹിക്കുന്നവരല്ലെന്ന് ഹമാസ് നേതാവിന്റെ മകനായ മൊസാബ് ഹസൻ യൂസഫ്. ഇസ്രായേൽ പ്രതിരോധ സേനയാണ് മൊസാബിന്റെ വീഡിയോ പുറത്ത് വിട്ടത്. മൊസാബിന്റെ പിതാവ് ഷെയ്ഖ് ഹസ്സൻ ഹമാസിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. ഹമാസ് എന്ന് ഭീകരതയ്‌ക്കുള്ളിലാണ് താൻ ജനിച്ച് വളർന്നതെന്നും, വർഷങ്ങൾക്ക് ശേഷം അതിനുള്ളിൽ നിന്നെല്ലാം രക്ഷപെട്ടുവെന്നും മൊസാബ് പറയുന്നു. ഹമാസിനെ കുറിച്ചുള്ള സത്യം മനസിലാക്കൂ എന്ന് കുറിച്ചു കൊണ്ടാണ് ഐഡിഎഫ് ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.” ഹമാസിന് പണം ആവശ്യമുള്ളപ്പോഴെല്ലാം അവർ യുദ്ധം നടത്തും. അത് വർഷങ്ങളുടെ ഇടവേളകളിലാണ് സംഭവിക്കുന്നത്. അവർക്ക് എപ്പോഴാണോ പണം ആവശ്യമുള്ളത്, അപ്പോൾ അവർ ഈ കളിക്കിറങ്ങും” മൊസാബ് പറയുന്നു.
ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തെക്കുറിച്ചും മൊസാബ് പറയുന്നുണ്ട്. ” ഇസ്രായേൽ ഒരു ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് തന്നെ അവർ ഉത്തരവാദിത്തമുള്ളവരാണെന്ന് മനസിലാക്കാൻ സാധിക്കും. ഇസ്രായേൽ ഒരിക്കലും പാലസ്തീൻ ജനതയുടെ രക്തത്തിനായി ദാഹിക്കുന്നവരല്ല.പാലസ്തീനിലെ ജനങ്ങളേയും അവിടുത്തെ കുട്ടികളേയും വരെ ഈ ഹമാസ് ഭീകരർ മുതലെടുക്കുകയാണ്. ഗാസയിലെ സാധാരണക്കാരുടെ ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഹമാസ് മാത്രമാണ് ഉത്തരവാദികൾ.ഗാസയിലുള്ളവർ അടിച്ചമർത്തപ്പെട്ടാണ് ജീവിച്ചത്. ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിലും ഹമാസാണ്. അഭയാർത്ഥിയെ കൊന്നൊടുക്കിയ ശേഷം അവർ ഇസ്രായേലിനെ കുറ്റപ്പെടുത്തുകയാണ്. സാധാരണക്കാരുടെ ജീവിതത്തെക്കാൾ ഹമാസ് എപ്പോഴും അവരുടെ ആദർശങ്ങൾക്ക് മാത്രമാണ് മുൻഗണന കൊടുക്കുന്നതെന്നും” മൊസാബ് പറയുന്നു.
ഇന്നലെയും ഇസ്രയേൽ ജബാലിയ അഭയാർഥി ക്യാമ്പിൽ ആക്രമണം നടത്തിയിരുന്നു. 100ലേറെ പേരാണ് ഇവിടെ മരിച്ചത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്.വിദേശികളെയും പരിക്കേറ്റവരെയും ഒഴിപ്പിക്കാനായി റാഫ അതിർത്തി തുറന്നതിനിടെയാണ് വീണ്ടും ജബാലിയയിൽ വ്യോമാക്രമണം ഉണ്ടായത്.മൂന്നാഴ്ച മുമ്പ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് വിദേശ പാസ്‌പോർട്ടുള്ളവർക്ക് പുറത്തുകടക്കാനായി മേഖലയിലെ പ്രവർത്തിക്കുന്ന ഏക അതിർത്തി പോസ്റ്റായ റാഫ തുറന്നത്. ഇസ്രയേലും, ഈജിപ്റ്റും തമ്മിൽ ധാരണയായ പട്ടികയിൽ പെട്ട വിദേശികളാണ് ഗസ്സ ഒഴിഞ്ഞുപോകുന്നത്. ബന്ധപ്പെട്ട ഏംബസികളെ മുൻകൂട്ടി വിവരം ധരിപ്പിച്ചിട്ടുണ്ട്.അതിനിടെ, ഗസ്സയിലെ ഏക കാൻസർ ആശുപത്രി പ്രവർത്തനരഹിതമായി. ഇന്ധനം തീർന്നതോടെയാണ് ഈ ആശുപത്രി അടച്ചുപൂട്ടിയത്. തുർക്കിഷ്-ഫലസ്തീനിയൻ സൗഹാർദ്ദ ആശുപത്രിയുടെ സേവനമാണ് നിലച്ചത്.
അതേസമയം ഗസ്സ മുനമ്പിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ് വടക്കൻ ഗസ്സയിലെ ജബലിയയിലേത്. അരലക്ഷം പേർ തിങ്ങിത്താമസിക്കുന്ന ക്യാമ്പിനു നേരെ ഇസ്രയേൽ സേന മുമ്പും ആക്രമണം നടത്തിയിട്ടുണ്ട്. ഒരാഴ്ചമുമ്പ് നടന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ പക്ഷേ, മാരക പ്രഹരശേഷിയുള്ള ഉഗ്ര ബോംബുകളാണ് ഇസ്രയേൽ പ്രയോഗിച്ചത്.'ഈ കെട്ടിടങ്ങളിൽ താമസിച്ചുവന്നത് നൂറുകണക്കിന് പേരാണ്. ആറ് യു.എസ് നിർമ്മിത ബോംബുകൾ ഉപയോഗിച്ച് അധിനിവേശ ശക്തികൾ ഈ പ്രദേശം ഒന്നാകെ ചാരമാക്കി. ഗസ്സ മുനമ്പിൽ ഇസ്രയേൽ അതിക്രമത്തിലെ ഏറ്റവും അവസാനത്തെ കൂട്ടക്കുരുതിയാണിത്'' -ഗസ്സ ആഭ്യന്തര മന്ത്രാലയം വക്താവ് ഇയാദ് അൽബസൂം പറയുന്നു.
https://www.facebook.com/Malayalivartha
























