Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...


കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..

ഇസ്രായേലിന്റെ തുടര്‍ച്ചയായ ബോംബിംഗില്‍ ഹമാസിന്റെ തുരങ്കശൃംഖല തകര്‍ന്നുതുടങ്ങിയിരിക്കുന്നു...ഭൂമിക്കടിയില്‍ ഉരുക്കുപാളികളിലും കഠിനമേറിയ കോണ്‍ക്രീറ്റിലും, നിര്‍മിച്ചിരിക്കുന്ന തുരംഗത്തിന്റെ കാഠിന്യം അറിഞ്ഞശേഷം അതിമാരകമായ ബോംബുകള്‍, വര്‍ഷിക്കാനാണ് നീക്കം...

02 NOVEMBER 2023 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഇസ്രായേലിന്റെ തുടര്‍ച്ചയായ ബോംബിംഗില്‍ ഹമാസിന്റെ തുരങ്കശൃംഖല തകര്‍ന്നുതുടങ്ങിയിരിക്കുന്നു. ഭൂമിക്കടിയില്‍ ഉരുക്കുപാളികളിലും   കഠിനമേറിയ  കോണ്‍ക്രീറ്റിലും  നിര്‍മിച്ചിരിക്കുന്ന തുരംഗത്തിന്റെ കാഠിന്യം അറിഞ്ഞശേഷം അതിമാരകമായ ബോംബുകള്‍ വര്‍ഷിക്കാനാണ് നീക്കം. തുരംഗം കടന്നുപോകുന്ന  പാത അതിശക്തമായ  ബോംബിംഗില്‍ തകര്‍ത്തശേഷം തുരങ്കത്തില്‍ മാരകപ്രയോഗം നടത്താനാണ് ഇസ്രായേലിന്റെ ഇപ്പോഴത്തെ നീക്കം. തുരങ്കത്തില്‍ ആയുധങ്ങളും വെടിക്കോപ്പുകളുമായി കഴിയുന്ന ആയിരക്കണക്കിന്  പോരാളികളെ ദിസനങ്ങള്‍ക്കുള്ളില്‍  വധിക്കാനുള്ള പുറപ്പാടിലാണ് ഇസ്രായേല്‍.അതിശക്തമായ ബോംബിംഗിലൂടെ തുരങ്കം തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും  ഹമാസ് സായുധപോരാളികളുടെ  കൈവശമുള്ള 150   ബന്ദികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കുക എന്നതാണ് ഇസ്രയേലിന്റെ പ്രധാന പരിമിതി.

 

 

ബന്ദികളെ മണ്ണിനടിയില്‍ പാര്‍പ്പിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേലി  വൃത്തങ്ങള്‍ സംശയിക്കുന്നു. അതുകൊണ്ടുതന്നെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് തുരങ്കങ്ങള്‍ തകര്‍ക്കാനുള്ള സാധ്യത അത്ര എളുപ്പമാകില്ല.ഹമാസുകളുടെ 500 കിലോമീറ്റര്‍ തുരങ്കം കടന്നുപോകുന്ന വഴികളും അതിന്റെ ഘടനയും  ഇസ്രായേല്‍ സൈന്യം കണ്ടെത്തിക്കഴിഞ്ഞു. തുരങ്കം കടന്നുപോകുന്ന മാപ്പും അതിന്റെ രഹസ്യസ്വഭാവവും കൃത്യമായി നിര്‍ണയിച്ചാണ് ഇന്നലെ മുതല്‍ ബോംബിംഗ് നടത്തിവരുന്നത്. ഹമാസ് പോരാളികളെ തുരങ്കത്തില്‍ തന്നെ കൊല്ലുകയോ പുറത്തിറങ്ങി ബന്ദികളാക്കുകയോ ചെയ്യാനാണ് നെതന്യാഹുവിന്റെ പദ്ധതി. ഈജിപ്തും സിറിയയും ഇറാനും ലബനോനും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങളാണ് ഹമാസ് തുരങ്കത്തിനുള്ളിലെ ഉരുക്ക് അറകളില്‍ സൂക്ഷിക്കുന്നത്.

മാത്രവുമല്ല അതിമാരമായ ബോംബു നിര്‍മാണത്തിനുള്ള വസ്തുക്കളും ഇതിനുള്ളില്‍ ഹമാസ് കരുതിവയ്ക്കുന്നതായാണ് ഇസ്രായേല്‍ ചാരസംഘടന മൊസാദ് കണ്ടെത്തിയിരിക്കുന്നത്. ഗാസ മെട്രോ എന്നാണ് ഹമാസിന്റെ കൂറ്റന്‍ തുരങ്ക ശൃംഖലയെ ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഈ തുരങ്കങ്ങള്‍ക്കുള്ളില്‍ ലൈറ്റുകളും ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാനുള്ള വിശാലമായ സ്ഥലങ്ങളുമുണ്ടെന്ന് ഇസ്രായേല്‍ മുന്‍പുതന്നെ കണ്ടെത്തിയിരുന്നു.എന്നാല്‍ ഗാസയിലെ തുരങ്കശൃംഖല 500 കിലോമീറ്റര്‍ നീളമുള്ളതാണെന്നും അതിന്റെ അഞ്ച് ശതമാനം മാത്രമേ ഇസ്രേയേല്‍ തകര്‍ത്തിട്ടുള്ളുവെന്നും ഹമാസ് അവകാശപ്പെടുന്നു.  ഡല്‍ഹി മെട്രോ ശൃംഖലയുടെ നീളം 400 കിലോമീറ്ററില്‍ കുറവാണെന്നിരിക്കെയാണ് അനന്തമായ  നീളത്തില്‍ ഹമാസ് സുരക്ഷിത തുരംഗമുണ്ടാക്കി ആക്രമണം നടത്തിവരുന്നത്. അതിസുരക്ഷിതമായ ഈ തുരങ്കങ്ങള്‍ വഴിയാണ് ഹമാസ് ഓപ്പറേഷനുകള്‍ നടപ്പാക്കുന്നത്.

 

ഒരു ലോകശക്തിക്കും അതിര്‍ത്തി കടന്നുവരാനാവില്ലെന്ന് ഇസ്രായേല്‍ അഭിമാനിച്ചെങ്കിലും  അയണ്‍ഡോം സുരക്ഷാ കവചം മറികടന്ന് ഇസ്രായേലില്‍ കടന്നുകയറി മിന്നല്‍ ആക്രമണം നടത്തി നൂറു കണക്കിന് ഇസ്രയേലികളെ   അരുംകൊല ചെയ്യാന്‍  ഹമാസിന് വഴിയൊരുക്കിയത് ഈ തുരങ്കങ്ങളാണ്. ഇസ്രായേലും ഗാസയും തമ്മിലുള്ള 30 അടി ഭിത്തി മറികടന്ന ഹമാസ് പോരാളികള്‍ക്ക് ഇസ്രായേലിലേക്ക് കടക്കുക എളുപ്പമല്ല. അതിനാല്‍ അനന്തമായി  നീളുന്ന തുരങ്കങ്ങളുടെ ഒരു ഭാഗം  വഴിയാകണം ഹമാസ് സായുധസംഘം അവിടേക്ക് കയറി രാത്രിയാക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.ഗാസയുടെ അതിര്‍ത്തിക്കുള്ളിലെ തുരങ്കങ്ങള്‍ എക്കാലവും  ഹമാസിന്റെ ഒളിത്താവളാണ്. അവരുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതും തുരങ്കത്തിനുള്ളിലാണ്.കരയിലൂടെയുള്ള അധിനിവേശം ആരംഭിക്കുമ്പോള്‍ ഇസ്രയേല്‍ സൈന്യം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഹമാസിന്റെ വിപുലമായ തുരങ്ക ശൃംഖലയാണ്. ഈ തുരങ്ക ശൃംഖലകളിലാണ് ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഇത്തരം തുരങ്കങ്ങളിലൂടെയുള്ള ആക്രമണത്തെ നേരിടുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ണമാകാത്തതിനാലാണ്  സമ്പൂര്‍ണ കരയുദ്ധത്തിലേക്ക് ഇസ്രായേല്‍ നീങ്ങാത്തതെന്നും സൂചനയുണ്ട്. 1980കളുടെ അവസാനത്തിലാണ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹായത്തോടെ  ഹമാസ് ഈ തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ ആരംഭിച്ചത്. 2005-ല്‍ ഇസ്രായേല്‍ തങ്ങളുടെ സൈനികരെ ഗാസയില്‍നിന്ന് പിന്‍വലിച്ചിരുന്നു. ഇതിനുപിന്നാലെ 2006-ലെ തിരഞ്ഞെടുപ്പില്‍ ഹമാസ് അധികാരം നേടിയതോടെ തുരങ്കനിര്‍മാണം എളുപ്പമാനുകയും ചെയ്തു.പല തുരങ്കങ്ങളും ജനവാസമുള്ള നഗരപ്രദേശങ്ങള്‍ക്ക് കീഴിലാണ് സ്ഥിതി ചെയ്യുന്നത്. നേരത്തെ, ഹമാസ് ആയുധങ്ങളും ഉപകരണങ്ങളും കൈമാറ്റം ചെയ്ത വഴിയായിരുന്നു അവ. അതിര്‍ത്തിക്കടുത്തുള്ള തുരങ്കങ്ങള്‍ ഇസ്രായേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനും ആക്രമണത്തിനുമായി ഹമാസ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ തുരങ്കങ്ങളിലൂടെയുള്ള ചലനം വ്യോമ നിരീക്ഷണത്തിലൂടെ കണ്ടെത്താന്‍ കഴിയില്ലതാനും. സ്‌കൂളുകളും പള്ളികളും പോലുള്ള പൊതു കെട്ടിടങ്ങളിലാണ് ഇതിന്റെ കവാടങ്ങള്‍ എന്നതും മറ്റൊരു കൗതുകം.

തുരങ്കങ്ങളെ നേരിടാന്‍ ഇസ്രയേല്‍ സ്‌പോഞ്ച് ബോംബുകള്‍ ഇന്നോ നാളോയോ പ്രയോഗിച്ചുതുടങ്ങുമെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തെത്തുടര്‍ന്ന് ഒരു തരം പത പുറത്തുവരുകയും അവ തുരങ്കളില്‍നിന്ന് പുറത്തേക്കുള്ള പാത അടയ്ക്കുന്ന വിധത്തില്‍ ദൃഡമാകുകയും ചെയ്യും. ഇതുകൊണ്ടാണ് ഇവയെ സ്‌പോഞ്ച് ബോംബുകള്‍ എന്ന് വിളിക്കുന്നത്.ഹമാസ് സായുധ സംഘാംഗങ്ങള്‍ക്ക് തുരങ്കത്തില്‍ നിന്ന് പുറത്തുവരാന്‍ കഴിയുന്ന എല്ലാ പ്രവേശന കവാടങ്ങളും പൂട്ടുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. രണ്ട് വ്യത്യസ്ത ദ്രാവകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ പ്ലാസ്റ്റിക് ബാഗുകളാണ് സ്‌പോഞ്ച് ബോംബുകള്‍. ലോഹതടസം ഉപയോഗിച്ചാണ് ഇരുദ്രാവകങ്ങളെയും വേര്‍തിരിക്കുന്നത്.ഗാസയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ടിസെലിം സൈനിക താവളത്തില്‍ അവരുടെ മോക്ക് ടണല്‍ സംവിധാനത്തിനുള്ളില്‍ പരിശീലിക്കുന്നതിനിടെ 2021-ലാണ് ഇസ്രയേല്‍ പ്രതിരോധ വിഭാഗത്തിന്റെ സൈനികര്‍ ആദ്യമായി സ്പോഞ്ച് ബോംബുകള്‍ പരീക്ഷിച്ചത്.അതീവ അപകടകാരിയാണ് സ്‌പോഞ്ച് ബോംബ്. മിശ്രിതം തെറ്റായി കൈകാര്യം ചെയ്തതുവഴി ചില ഇസ്രായേലി സൈനികര്‍ക്ക് കാഴ്ച നഷ്ടപ്പെട്ട ചരിത്രവുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (3 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (14 minutes ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (20 minutes ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (27 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (29 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (36 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (48 minutes ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (4 hours ago)

Malayali Vartha Recommends