അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് 195 പേർ; നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി:- 120 പേരെ കാണാതായതായി ഗാസ അധികൃതർ...

ജബാലിയ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 195 പേർ കൊല്ലപ്പെടുകയും 120 പേരെ കാണാതാവുകയും ചെയ്തതായി ഗാസ അധികൃതർ. നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാം. ഒരു ലക്ഷത്തിലധികം പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രണ്ടു തവണയാണ് ക്യാമ്പിൽ ആക്രമണമുണ്ടായത്. ആക്രമണം യുദ്ധക്കുറ്റമാണെന്ന് യു എൻ ഹൈക്കമ്മീഷണർ പറഞ്ഞു.
പരിക്കേറ്റവരെ ചികിത്സിക്കാൻ ആശുപത്രികളില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മിക്ക ആശുപത്രികളുടെയും പ്രവർത്തനം നിലച്ച സ്ഥിതിയാണുള്ളത്. ഇന്ധനമില്ലാത്തതിനാൽ പ്രവർത്തനം നിലച്ച ഗാസയിലെ ഏക ക്യാൻസർ ആശുപത്രിയായ ടർക്കിഷ് - പലസ്തീൻ ഫ്രണ്ട് ഷിപ്പ് ആശുപത്രി അടച്ചു. അൽ ശിഫ ആശുപത്രിയുടെ പ്രവർത്തനം ഉടൻ നിലയ്ക്കുമെന്ന അവസ്ഥയിലാണ്. ആശുപത്രികളിൽ ഓക്സിജൻ കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ട്. മോർച്ചറികൾ പ്രവർത്തിപ്പിക്കാനാകുന്നില്ല.
ജബലിയക്ക് സമീപത്തെ ഇന്തോനേഷ്യൻ ആശുപത്രിയിലും സ്ഥിതി ഗുരുതരമാണ്. ഇവിടെ വെൻറിലേറ്റർ ഉൾപ്പെടെ നിലച്ചു. അൽ ഹെലു ആശുപത്രിയിലെ പ്രസവ വാർഡിൽ ആക്രമണമുണ്ടായി. കര-വ്യോമ മാർഗം ആക്രമണം രൂക്ഷമാവുകയാണ്. വടക്കൻ ഗാസയിൽ 16 സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ വ്യക്തമാക്കി. റഫ അതിർത്തി വഴി പരിക്കേറ്റവർ ഈജിപ്തിലെത്തുന്നുണ്ട്. അതിർത്തിയിൽ മെഡിക്കൽ സംഘത്തിൻ്റെ പരിശോധന ശക്തമാക്കി. അടിയന്തര ചികിത്സ വേണ്ടവരെയാണ് കടത്തിവിടുന്നത്.
ഈജിപ്തിലെ ആശുപത്രികളിൽ കൂടുതൽ ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ഗാസയിൽ ഇൻ്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. മൊബൈൽ ബന്ധം നിലച്ചതിനാൽ പ്രവർത്തകരെ ബന്ധപ്പെടാനാകുന്നില്ലെന്ന് സന്നദ്ധ സംഘടനകൾ പറഞ്ഞു. ആക്രമണങ്ങളിൽ ഇതുവരെ 8796 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 3648 പേർ കുട്ടികളാണ്. വടക്കൻ ഗാസയിലും ഗാസ നഗരത്തിലും ശക്തമായ ആക്രമണം തുടരുകയാണ്.
ജബലിയ ആക്രമണം ഭീതിതമെന്ന് യൂണിസെഫ് വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും യൂണിസെഫ് അഭ്യർത്ഥിച്ചു. അതേ സമയം, ഹമാസ് കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ അൽ സൗദും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചർച്ച നടത്തും. അതേ സമയം ഒക്‌ടോബർ ഏഴിന് ഇസ്രായേലിനുനേരെ നടത്തിയ ആക്രമണം ആവർത്തിക്കുമെന്ന് ഹമാസിന്‍റെ ഉന്നത നേതാവ് വ്യക്തമാക്കി.
ഒക്ടോബർ 24 ന് ലെബനീസ് ടിവി ചാനലായ എൽബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഹമാസ് വക്താവ് ഗാസി ഹമദ് ഇക്കാര്യം പറഞ്ഞത്. ''ഇത് പൂര്‍ണ ശക്തിയോടെ പറയാന്‍ ഞങ്ങള്‍ക്ക് ലജ്ജയില്ല. ഞങ്ങള്‍ ഇസ്രായേലിനെ ഒരു പാഠം പഠിപ്പിക്കും. ആക്രമണം ആവര്‍ത്തിക്കും'' ഗാസി വ്യക്തമാക്കി. "നമ്മുടെ ഭൂമിയിൽ സ്ഥാനമില്ലാത്ത രാജ്യമാണ് ഇസ്രായേൽ. ഫലസ്തീനികൾ അധിനിവേശത്തിന്റെ ഇരകൾ ആണെന്നും അദ്ദേഹം പറഞ്ഞു.
അധിനിവേശം അവസാനിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാ ഫലസ്തീന്‍ പ്രദേശത്തെയും അധിനിവേശം അവസാനിപ്പിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ട് ഇസ്രായേൽ ഉന്മൂലനം എന്നാണോ അർത്ഥമാക്കുന്നതെന്ന് ചോദിച്ചപ്പോൾ, "അതെ, തീർച്ചയായും" എന്ന് അദ്ദേഹം മറുപടി നൽകി.അറബ്, ഇസ്‍ലാമിക രാഷ്ട്രങ്ങൾക്ക് സുരക്ഷ, സൈനിക, രാഷ്ട്രീയ ദുരന്തം സൃഷ്ടിക്കുന്നതിനാൽ ആ രാജ്യം ഞങ്ങൾ ഇല്ലാതാക്കണം. അതിനെ ഇല്ലായ്മ ചെയ്യണം'' ഗാസി ഹമദ് കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തിന് ഹമാസ് വില നൽകേണ്ടി വരുമോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന്, "അതെ, ഞങ്ങൾ അത് നൽകാൻ തയ്യാറാണ്" എന്നായിരുന്നു ഹമദിന്‍റെ മറുപടി.സാധാരണക്കാരെ ദ്രോഹിക്കാൻ ഹമാസിന് താൽപര്യമില്ലെന്നും ഭൂമിയിൽ സങ്കീർണതകൾ ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രായേലിന്‍റെ അസ്തിത്വം യുക്തിക്ക് നിരക്കാത്തതാണ്. ഇസ്രായേലിന്‍റെ അസ്തിത്വമാണ് വേദനയും രക്തവും കണ്ണീരും എല്ലാം ഉണ്ടാക്കുന്നത്. അത് ഇസ്രായേലാണ്, ഞങ്ങളല്ല, ഞങ്ങൾ അധിനിവേശത്തിന്റെ ഇരകളാണ്. കാലഘട്ടം. അതിനാൽ, കാര്യങ്ങളുടെ പേരിൽ ആരും ഞങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല. ഞങ്ങൾ ചെയ്യുന്നു, ഒക്ടോബർ 7, ഒക്ടോബർ 10...ഞങ്ങൾ ചെയ്യുന്നതെല്ലാം ന്യായമാണ്," ഹമദ് പറഞ്ഞു.
https://www.facebook.com/Malayalivartha
























