ഒറ്റ രാത്രികൊണ്ട് ഇസ്രായേലിന്റെ തീവ്രമായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് നൂറോളം ഫലസ്തീനികൾ; വടക്കൻ ഗാസയിലെ ഇസ്രായേൽ ബോംബാക്രമണത്തിൽ നിന്ന് രക്ഷനേടാൻ മൈലുകളോളം നടന്ന്, പാലായനം ചെയ്യുന്നത് ആയിരങ്ങൾ:- ഇസ്രായേൽ ആക്രമണം അതിശക്തമായി തുടരുന്നതിനിടെ, ബന്ദികളിൽ ഒരു വിഭാഗത്തെ വിട്ടയച്ച് വെടിനിർത്തലിന് അവസരം സൃഷ്ടിക്കാൻ തിരക്കിട്ട നീക്കം...

വടക്ക് ജബാലിയ അഭയാർത്ഥി ക്യാമ്പിലും പടിഞ്ഞാറൻ ഗാസയിലെ സബ്രയിലും ഒറ്റരാത്രികൊണ്ട് ഇസ്രായേലിന്റെ തീവ്രമായ ബോംബാക്രമണത്തിൽ നൂറ് കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ഇസ്രായേൽ ബോംബാക്രമണത്തിൽ നിന്നും പലായനം ചെയ്യാൻ ആയിരക്കണക്കിന് ഫലസ്തീനികൾ മൈലുകളോളം നടക്കുന്ന കാഴ്ചയാണ് പുറത്ത് വരുന്നത്. സംഘർഷത്തിന്റെ 34-ാം ദിവസം, ഗാസ നഗരത്തിനുള്ളിലെ ഹമാസ് തുരങ്കങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ഒരു ഓപ്പറേഷൻ ആരംഭിച്ചു.
റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതുപോലെ, ഹമാസിന്റെ പല തുരങ്കങ്ങളും കമാൻഡ് സെന്ററുകളും റോക്കറ്റ് ലോഞ്ചറുകളും വടക്കൻ ഗാസയിലെ സ്‌കൂളുകൾ, ആശുപത്രികൾ, മാനുഷിക സ്ഥാപനങ്ങൾ എന്നിവയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവിച്ചു. മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയായ ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 20,000 മുതൽ 30,000 വരെ അംഗങ്ങളുള്ള പോരാട്ട സേന ഹമാസിനുണ്ടെന്ന് ഇസ്രായേലി സുരക്ഷാ സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്യുന്നു.
മാനുഷിക ദുരന്തത്തിന്‍റെ വക്കിലെത്തിയ ഗാസയ്ക്ക് നേരെ ഇസ്രായേൽ ആക്രമണം അതിശക്തമായി തുടരുന്നതിനിടെ, ബന്ദികളിൽ ഒരു വിഭാഗത്തെ വിട്ടയച്ച് വെടിനിർത്തലിന് അവസരം സൃഷ്ടിക്കാൻ തിരക്കിട്ട നീക്കം തുടങ്ങി.
ഖത്തർ മധ്യസ്ഥതയിൽ ഒരുപറ്റം ബന്ദികളെ കൈമാറാൻ ഹമാസ് സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്. അമേരിക്കൻ ഇന്‍റലിജന്‍സ് ഏജൻസി ഡയറക്ടർ ഇന്ന് ഖത്തറിലെത്തും.
അറബ്, മുസ്‍ലിം രാജ്യങ്ങളുടെ നിർണായക നേതൃയോഗങ്ങൾക്ക് സൗദി വേദിയാകും. യുദ്ധാനന്തര ഗാസയുടെ ഭാവി നിർണയിക്കുന്ന ചർച്ചകളിൽ തങ്ങളുണ്ടാകില്ലെന്ന് ജോർദാൻ അറിയിച്ചു.
https://www.facebook.com/Malayalivartha






















