Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

ബോംബ് സ്‌ഫോടനമോ വിഷപ്പുകയോ? നാല്‍പതിനായിരം ഹമാസുകളെ കണ്ടെത്തി ഇസ്രായേല്‍, ഗാസാ നഗരം കീഴടക്കിയ പിന്നാലെ തുരങ്കങ്ങള്‍ തകര്‍ക്കുന്ന ദൗത്യത്തിലേക്ക് കടന്നു, ഹമാസുകളെ തുരങ്കത്തിനുള്ളില്‍ നേരിടും

09 NOVEMBER 2023 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഒളിച്ചിരിക്കുന്ന നാല്‍പതിനായിരം ഹമാസ് തീവ്രവാദികളെ ഇസ്രായേല്‍ കണ്ടെത്തിയിരിക്കുന്നു. ഇനിയുള്ള മൂന്നു ദിവസങ്ങള്‍ അതിനിര്‍ണായകമാണ്. ഗാസയുടെ ആഴങ്ങളിലെ ഹമാസുകളുടെ തുരങ്കം തകര്‍ക്കും. നാല്‍പതിനായിരം ഹമാസുകളെയും ഒന്നൊന്നായി വധിക്കും. ഗാസാ നഗരം അപ്പാടെ കീഴടക്കിയതിനു പിന്നാലെയാണ് തുരങ്കങ്ങള്‍ തകര്‍ക്കുന്ന ദൗത്യത്തിലേക്ക് ഇസ്രായേല്‍ കടന്നിരിക്കുന്നത്. ഉപഗ്രഹസംവിധാനത്തോടെ ഹമാസിന്റെ അതിദീര്‍ഘ തുരങ്ങളുടെ ഗതിയും ഉള്ളറകളും ഇസ്രായേല്‍ കണ്ടെത്തിക്കഴിഞ്ഞു.

എവിടെയൊക്കെയാണ് അറകള്‍, എവിടയെക്കെയാണ് ആയുധങ്ങള്‍, ഹമാസുകളുടെ ഒളിയിടങ്ങള്‍ എവിടെയൊക്കെ എന്നത് കണ്ടെത്തിയിരിക്കുന്നു. ഹമാസിന്റെ പോരാട്ടം നയിക്കുന്ന കമാന്‍ഡറുകളെ വക വരുത്താനാണ് ഇസ്രായേലിന്റെ ആദ്യത്തെ ഉന്നം. സൈന്യാധിപരെ ഇല്ലാതാക്കിയശേഷം ഹമാസ് തീവ്രവാദികളെ തുരങ്കത്തിനുള്ളില്‍ നേരിടും. അതല്ലെങ്കില്‍ ബോംബ് സ്‌ഫോടനത്തിലോ വിഷപ്പുക അടിച്ചോ കൊന്നൊടുക്കും. ഹമാസിന്റെ ആയുധനിര്‍മാതാക്കളില്‍ പ്രധാനിയായ മുഹ്സിന്‍ അബു സിനയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.

40,000ലേറെ സംഘാംഗങ്ങള്‍ ഹമാസിനുണ്ടെന്നാണ് ഇസ്രായേലിന്റെ വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ സൈന്യം പിടികൂടിയ ഹമാസ് പോരാളികളില്‍ നിന്നാണ് അതിനിര്‍ണായകമായ വിവരങ്ങള്‍ ഇസ്രായേല്‍ സൈന്യം മനസിലാക്കിയിരിക്കുന്നത്. ഗാസയിലെ തുരങ്ക ശൃംഖലകളിലൂടെയാണ് ഹമാസ് തീവ്രവാദികള്‍ സഞ്ചരിക്കുന്നത്. കിലോമീറ്ററോളം നീളവും 80 മീറ്ററിലേറെ ആഴവുമുള്ളവയാണ് തുരങ്കങ്ങള്‍. ഇവയില്‍നിന്ന് അപ്രതീക്ഷിതമായി പുറത്തുവരുന്ന ഹമാസ് അംഗങ്ങള്‍ ഇസ്രായേലിനെതിരേ മിന്നലാക്രമണം നടത്തി തിരികെ പോവുകയാണ്. ആയിരക്കണക്കിന് സിവിലിയന്‍മാരെ കൊന്നൊടുക്കിയെങ്കിലും ഹമാസ് പോരാളികളെ കൊന്നൊടുക്കുന്നതില്‍ ഇസ്രായേല്‍ പ്രതീക്ഷ നേട്ടം കൈവരിച്ചിട്ടില്ല.

ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കശൃംഖലകള്‍ കണ്ടെത്തി ആക്രമണം ആരംഭിച്ചെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നു. 130 തുരങ്കങ്ങള്‍ തകര്‍ത്തെന്ന് ഇസ്രായേല്‍ സേനാവക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും താഴെയായി കിലോമീറ്ററുകളോളം തുരങ്കങ്ങളുണ്ടെന്നും ആയുധസംഭരണശാലകള്‍, ആശയവിനിമയ മുറികള്‍, തീവ്രവാദികള്‍ക്കുള്ള ഒളിത്താവളങ്ങള്‍ എന്നിവയുണ്ടെന്നും ഇസ്രായേല്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നുവരെ ലോകത്തില്‍ ഉണ്ടാക്കിയിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ഭീകരത്താവളമാണ് സാഗയുടെ അടിയിലുള്ളതെന്ന് ഇസ്രയേല്‍ പ്രതിരോധവകുപ്പ് കണ്ടെത്തിയിരിക്കുന്നു.

ഇന്നലെ വരെ പതിനോരായിരം പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഹമാസുകളെ ഇല്ലായ്മപ്പെടുത്തുന്നതോടെ മരണം ശനിയാഴ്ചയോടെ പതിനായ്യായിരം കടക്കുമെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു. ഗാസ സിറ്റിയില്‍ ഭൂമിക്കു മുകളില്‍ കെട്ടിടമായ ഇനിയൊന്നും അവശേഷിക്കില്ല. പോരാട്ടം അതിശക്തമായതോടെ വടക്കന്‍ ഗാസയില്‍നിന്ന് പതിനായിരത്തോളം പേര്‍ ഇന്നലെയും കാല്‍നടയായി തെക്കന്‍ ഗാസയിലേക്കു പലായനം ചെയ്തു. ഒരുലക്ഷംപേര്‍ ഇപ്പോഴും വടക്കുണ്ടെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. അവരെയും വടക്കന്‍ ഗാസയില്‍ നിന്ന് പുറത്താക്കുന്നതോടെ ഗാസ പ്രദേശം അപ്പാടെ ഇസ്രായേലിന്റെ നിയന്ത്രണത്തിലാക്കി മാറ്റും.

തല്‍ക്കാലം ഇസ്രായേല്‍ ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതായി അവകാശപ്പെട്ടാലും ഗാസ ശാശ്വതമായി ഇസ്രായേലിന്റെ പ്രദേശമാക്കി മാറ്റാന്‍ തന്നെയാണ് നെതന്യാഹുവിന്റെ തീരുമാനം. ഇനിയൊരിക്കലും ഗാസ ഇസ്രായേലിന് പാരയാകരുതെന്നും ഇനിയൊരിക്കലും ഒരു മിന്നല്‍ ആക്രമണം ഉണ്ടാകരുതെന്നും നെതന്യാഹു തീരുമാനിച്ചിരിക്കുന്നു. യുദ്ധം തുടങ്ങിയ ഘട്ടത്തില്‍ പുറത്തേക്കു കടന്ന ഹമാസ് തീവ്രവാദികള്‍ ആശുപത്രികളിലും അഭയര്‍ഥി ക്യാമ്പുകളിലും സ്‌കൂളുകളിലും ഒളിച്ചു കഴിയുന്നതായും അവരെ വകവരുത്താനാണ് ബോബിംഗ് തുടരുന്നതെന്നും ഇസ്രായേല്‍ പറയുന്നു.

ഇസ്രയേല്‍ സൈന്യം ഗാസ നഗരമധ്യത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതായും പ്രദേശം ഭരിക്കുന്ന ഭീകര സംഘടനയായ ഹമാസിനെതിരെ പിടിമുറുക്കിയതായും ഇസ്രായേല്‍ പ്രതിരോധ മന്ത്രിതന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മാസം പൂര്‍ത്തിയാക്കിയ പോരാട്ടം ഹമാസ് ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ശക്തിയോടെയാണ് മുന്നോട്ട് നീങ്ങുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിക്കുന്നു. ഓരോ മണിക്കൂറിലും ഇസ്രയേല്‍ സൈനികര്‍ ഭീകര സംഘത്തിന്മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഇസ്രയേല്‍ കടുത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഹമാസ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി വലിയ അളവില്‍ ആയുധങ്ങളും മിസൈലുകളും ആരോഗ്യസംവിധാനങ്ങളും ഹമാസ് പോരാളികള്‍ ശേഖരിച്ചുവെന്നാണ് വിവരം. ഈജിപ്ത്, സിറിയ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. യുദ്ധം എങ്ങനെയും മാസങ്ങളോളം മുന്നോട്ടുകൊണ്ടുപോകുകയും ഏറ്റുമുട്ടലിലൂടെ ഇസ്രയേല്‍ സൈന്യത്തെ കീഴടക്കാം എന്നാണ് ഹമാസ് കരുതുന്നത്.

സാധാരണക്കാര്‍ക്ക് കൂട്ടമായി ജീവന്‍ നഷ്ടമാവുന്ന സാഹചര്യമുണ്ടാവുന്നതോടെ അന്താരാഷ്ട്രതലത്തില്‍ ഇസ്രായേലിന് എതിരെ ഉയരുന്ന സമ്മര്‍ദ്ദം യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുമെന്നാണ് ഹമാസിന്റെ പ്രതീക്ഷക്കുന്നു. പതിനേഴു വര്‍ഷമായി തുടരുന്ന ഗാസ ഉപരോധം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് ഹമാസ് ആവശ്യപ്പെടുന്നു. ഇതിനൊപ്പം ഗാസയിലെ ഇസ്രയേല്‍ കുടിയേറ്റം അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഗാസയില്‍ ഹമാസ് പണിതീര്‍ത്ത നൂറുകണക്കിന് കിലോമീറ്ററുകള്‍ നീളമുള്ള തുരങ്ക ശൃംഖലയാണ് ഇസ്രയേല്‍ സൈന്യം ലക്ഷ്യമിടുന്നത്. ഇത് പൂര്‍ണമായും നടപ്പാക്കുന്നതിലൂടെ ഹമാസിന്റെ സമ്പൂര്‍ണ ഉന്മൂലനമെന്ന ലക്ഷ്യം ഒരു പരിധിവരെ കൈവരിക്കാനാകുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. ഇസ്രയേല്‍ സൈന്യത്തിലെ എന്‍ജിനിയറിങ് വിഭാഗം ഭൂഗര്‍ഭ തുരങ്കങ്ങള്‍ കണ്ടെത്തി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് അവ തകര്‍ക്കാനാണ് ശ്രമം നടത്തുന്നതെന്ന് സൈനിക വക്താവ് വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (1 hour ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (1 hour ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (2 hours ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (2 hours ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (2 hours ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (2 hours ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (2 hours ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (3 hours ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (3 hours ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (3 hours ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (3 hours ago)

Malayali Vartha Recommends