ഭൂമിയോട് ഏറ്റവുമധികം സാമ്യത പുലർത്തുന്ന ഗ്രഹമാണ് ശുക്രൻ...ഭൂമിയുടെ ഇരട്ട എന്നാണ് ശുക്രൻ അറിയപ്പെടുന്നത്...അയൽ ഗ്രഹത്തിൽ ഓക്സിജൻ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.... അറ്റോമിക് ഓക്സിജന്റെ സാന്നിധ്യമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്....

ഭൂമിയോട് ഏറ്റവുമധികം സാമ്യത പുലർത്തുന്ന ഗ്രഹമാണ് ശുക്രൻ. അതുകൊണ്ട് തന്നെ ഭൂമിയുടെ ഇരട്ട എന്നാണ് ശുക്രൻ അറിയപ്പെടുന്നത്. ഭൂമിയുടെ അയൽ ഗ്രഹത്തിൽ ഓക്സിജൻ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. അറ്റോമിക് ഓക്സിജന്റെ സാന്നിധ്യമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.നാസയും ജർമൻ എയറോസ്പേസ് സെന്ററും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഈ നിർണായക കണ്ടെത്തൽ. ഇൻഫ്രാറെഡ് ടെലിസ്കോപ്പ് ഘടിപ്പിച്ച് രൂപമാറ്റം വരുത്തിയ ബോയിംഗ് 747 SP എയർക്രാഫ്റ്റിലെ SOFIA എയർബോൺ ഒബ്സർവേറ്ററി ഉപകരണമാണ് ശുക്രനിലെ ജീവന്റെ തുടിപ്പിനെ കണ്ടെത്തിയത്. ഭൂമിയിലുള്ളത് പോലെ രണ്ട് കണികകൾ ഉള്ള സംയുക്ത ഓക്സിജൻ വാതകത്തെയല്ല ശുക്രനിൽ കണ്ടെത്തിയിട്ടുള്ളത്. ഒറ്റ കണികയുള്ള ഓക്സിജനാണ് കണ്ടെത്തിയത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങൾ വഴിയാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്.
സൂര്യന് അഭിമുഖമായി വരുന്ന ശുക്രനിലെ ഭാഗങ്ങളിൽ നിന്നാണ് ഓക്സിജൻ കണ്ടെത്തിയത്. ചെറിയ അളവിൽ നൈട്രജനും കണ്ടെത്തി.സൂര്യപ്രകാശം പതിക്കുന്ന ശുക്രന്റെ വശത്ത് നിന്നും ലഭിച്ച ഓക്സിജൻ കണിക സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരങ്ങൾ അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡായും കാർബൺ മോണോക്സൈഡ്-ഓക്സിജൻ കണികകളായും മറ്റ് രാസപദാർത്ഥങ്ങളായും വിഘടിച്ചതിന്റെ ഫലമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.ഇത്തരത്തിലുണ്ടായ ഓക്സിജനിൽ ചിലത് കാറ്റിന്റെ ശക്തി കാരണം മറുവശത്തും എത്തിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. യുവി രശ്മികളുടെ രാസപരിണാമം ശുക്രനിൽ നടക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ കണ്ടെത്തൽ.ശുക്രന്റെ അന്തരീക്ഷത്തിൽ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിലായി രണ്ട് പാളികൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഓക്സിജൻ കണ്ടെത്തിയത്. സൂര്യപ്രകാശമേൽക്കുന്ന വശത്ത് ഓക്സിജന്റെ താപനില മൈനസ് 120 ഡിഗ്രിയും പ്രകാശമേൽക്കാത്ത ഭാഗത്ത് മൈനസ് 256 ഡിഗ്രിയുമാണ് ഓക്സിജന്റെ താപനിലയെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ശുക്രന്റെ അന്തരീക്ഷം വളരെ സാന്ദ്രതയേറിയതാണെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു. ശുക്രോപരിതലത്തെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ പുരോഗമിക്കുകയാണ്.അതെ സമയം മരപ്പണിക്കാർക്ക് ഭാവിയില്‍ ചിലപ്പോള്‍ നാസയില്‍ ജോലി കിട്ടിയേക്കും. ജപ്പാനിലെ ഒരു കൂട്ടം ഗവേഷകരുടെ ഈ പരീക്ഷണ ദൗത്യം ഒരു പക്ഷെ അതിനുള്ള അവസരം ഒരുക്കിയേക്കും. ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷക സംഘം നാസയ്ക്ക് വേണ്ടി ഒരു ഉപഗ്രഹം നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്‌സയും യുഎസിന്റെ നാസയും ചേര്‍ന്ന് മുമ്പും വിവിധ ബഹിരാകാശ ദൗത്യങ്ങളില്‍ സഹകരിച്ചിട്ടുണ്ടെങ്കിലും ഈ പുതിയ ദൗത്യം അങ്ങനല്ല.
ലോഹഭാഗങ്ങള്‍ കൊണ്ട് ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിന് പകരം മരം കൊണ്ട് ഒരു ബഹിരാകാശ ഉപഗ്രഹം നിര്‍മിക്കാനാണ് ജാപ്പനീസ് ഗവേഷക സംഘത്തിന്റെ ശ്രമം. അടുത്ത വേനലില്‍ ഉപഗ്രഹം വിക്ഷേപിക്കാനാണ് പദ്ധതി. ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയും നാസയും സഹകരിച്ചാണ് ഈ ദൗത്യം. ജാക്‌സയുടെ ജെ-ക്യൂബ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പദ്ധതി.ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മരം ഉപയോഗിക്കുന്നത് അസാധാരണമാണ്. എന്നാല്‍ ബഹിരാകാശ സാഹചര്യങ്ങളില്‍ മരം ഉപയോഗിക്കുന്നതുകൊണ്ട് ചില സവിശേഷ നേട്ടങ്ങളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.അലൂമിനിയത്തെ പോലെ ശക്തി കൂടുതലും ഭാരം കുറവും എന്ന സവിശേഷതയും മരത്തിനുണ്ട്. മാത്രവുമല്ല മരം കൊണ്ടുള്ള ഉപഗ്രഹത്തിന്റെ ദൗത്യം പൂര്‍ത്തിയായതിന് ശേഷം അവ അന്തരീക്ഷത്തില്‍ സുരക്ഷിതമായി കത്തിച്ച് നശിപ്പിക്കാം. ബഹിരാകാശ മാലിന്യങ്ങള്‍ക്കിടയാക്കില്ല.
https://www.facebook.com/Malayalivartha






















