ഹമാസ് ഭീകരക്കൂട്ടം, ആ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു... അവളുടെ മാറിടം മുറിച്ച് നീക്കി:- മുടി പിന്നിൽ നിന്ന് വലിച്ച് തലയ്‌ക്ക് വെടിയുതിർത്ത് കൊലപ്പെടുത്തി:- ഹമാസിന്റെ ഭീകരതയ്‌ക്ക് ആക്കം കൂട്ടുന്ന വെളിപ്പെടുത്തലുമായി യുവതി...

ഇസ്രായേൽ സൈനികരും ഹമാസും തമ്മിൽ ഗാസ മുനമ്പിന് വടക്കുള്ള ഗാസ സിറ്റിയിൽ നിലവിൽ തീവ്രമായ യുദ്ധമാണ് നടക്കുന്നത്. ഇരുന്നൂറ്റി നാല്പതോളം, ബന്ദികൾ ഹമാസിന്റെ തടങ്കലിലാണ്. ഇവരെ മോചിപ്പിക്കുന്നത് വരെ യുദ്ധം അതികഠിനമായി തുടരുമെന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. ഇതിനിടെ ഒക്‌ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി, തങ്ങളുടെ ദുരനുഭവം വിവരിച്ച് രംഗത്തെത്തി.
ഹമാസ് ആക്രമണത്തിൽ നിന്ന് സ്വയം രക്ഷപ്പെട്ട ഇസ്രയേലി വനിതകളിൽ ഒരാൾ പോലീസിന്റെ 433 ലഹാവ് ക്രൈം യൂണിറ്റിന് മുന്നിൽ റയിം പ്രദേശത്ത് താൻ കണ്ട കൊലപാതകത്തെക്കുറിച്ച് വിവരിച്ചതാണ് ഹമാസിന്റെ ഭീകരതയ്‌ക്ക് ആക്കം കൂട്ടുന്നത് . മറ്റൊരു സ്ത്രീയെ ഹമാസ് ഭീകരർ കൂട്ടബലാത്സംഗം ചെയ്യുന്നത് കണ്ടതായി യുവതി പറഞ്ഞു. കൂട്ടബലാത്സംഗത്തിന് ശേഷം ഭീകരർ സ്ത്രീയെ തലയ്‌ക്ക് വെടിവെച്ച് കൊലപ്പെടുത്തിയതായും യുവതി പറയുന്നു.
“ഞാൻ ഒളിക്കാൻ ശ്രമിക്കുകയായിരുന്നു. ഹമാസ് ഭീകരർ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുന്നത് ഞാൻ കണ്ടു. ആ സ്ത്രീയിൽ അല്പം ജീവൻ അവശേഷിച്ചിരുന്നു , അവരുടെ ശരീരത്തിന്റെ പിൻഭാഗത്ത് നിന്ന് രക്തം വരുന്നുണ്ടായിരുന്നു. അവർ അവളുടെ മുടി പിന്നിൽ നിന്ന് വലിച്ചു. അവർ ആ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയാണെന്ന് എനിക്ക് മനസ്സിലായി. ഒരാൾ പോയശേഷം മറ്റൊരാൾ അവൾക്ക് സമീപത്തേയ്‌ക്ക് വരുന്നത് ഞാൻ കണ്ടു. പിന്നീട് ഭീകരരിൽ ഒരാൾ യുവതിയുടെ തലയ്‌ക്ക് വെടിയുതിർക്കുകയായിരുന്നു.
ആ സ്ത്രീയുടെ മാറിടങ്ങൾ മുറിച്ചു മാറ്റി . “ അവർ പറഞ്ഞു. ഹമാസ് ഭീകരർ ക്രൂരമായി മർദിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്ത ചെയ്ത ഡസൻ കണക്കിന് സ്ത്രീകളിൽ ഒരാളിന്റെ ജീവിതം അവസാനിച്ചത് ഇങ്ങനെയാണ്. അത്തരം നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ ഇസ്രായേലി പോലീസ് കണ്ടെത്തിയിട്ടുണ്ട്, ശരീരം വികൃതമാക്കിയും, അവരുടെ ശരീരത്തിൽ ക്രൂരതയുടെ അടയാളങ്ങൾ വ്യക്തമായി പതിപ്പിക്കുകയും ചെയ്തിരുന്നു.
അതേ സമയം, ഗാസയിലെ ആശുപത്രികള്‍ക്ക് നേരെയുള്ള വ്യോമാക്രമണം തുടർന്ന് ഇസ്രയേല്‍. ഗാസ മുനമ്പിലെ അല്‍ അവ്ദ ആശുപത്രിയാണ് ഇസ്രയേലിന്റെ ക്രൂരതയ്ക്ക് ഏറ്റവും ഒടുവിലായി ഇരയാക്കപ്പെട്ടത്. ആശുപത്രി പരിസരത്ത് ഉണ്ടായ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ പുറത്തുവിട്ടു. പലസ്തീനിയന്‍ റെഡ് ക്രെസന്റിന്റെ ഭാഗമായ രക്ഷാപ്രവർത്തകർ ആക്രമണങ്ങളില്‍ നിന്ന് സ്വയരക്ഷ നേടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി വീഡിയോയില്‍ കാണാന്‍ സാധിക്കും.
ആശുപത്രി പരിസരത്തുണ്ടായിരുന്നു ആംബുലന്‍സുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോർട്ടുകള്‍. ആശുപത്രികള്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് (എച്ച്ആർഡബ്ല്യു) ആവശ്യപ്പെട്ടു. അല്‍ ഷിഫ ആശുപത്രിയിലെ ആക്രമണത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കവെയാണ് എച്ച്ആർഡബ്ല്യുവിന്റെ ഇസ്രയേല്‍ - പലസ്തീന്‍ ഡയറക്ടറായ ഒമർ ഷക്കീർ ഇക്കാര്യം വ്യക്തമാക്കിയത്.
ആയിരത്തോളം സാധാരണക്കാർ അവിടെയുണ്ടായിരുന്നു. ആശുപത്രികള്‍ സംരക്ഷിക്കപ്പെടണം,'' അദ്ദേഹം കുറിച്ചു. ഇസ്രയേലിന്റെ ആക്രമണം ശക്തമായ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ അഭയം പ്രാപിച്ചവരുടെ സുരക്ഷ അപകടത്തിലാണെന്ന് എച്ച്ആർഡബ്ല്യു നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.
ആശുപത്രികള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നത് പൊതുജനാരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുകയാണെന്ന് അല്‍ ഷിഫ ആശുപത്രിയിലെ ഡോക്ടറായ അബു സാല്‍മിയ പറഞ്ഞു. ''ഇത് ആശുപത്രികള്‍ക്കും പലസ്തീന്‍ ജനതയ്ക്കുമെതിരായ യുദ്ധമാണ്. നിങ്ങള്‍ ആശുപത്രികള്‍ ആക്രമിക്കുന്നത് ആരോഗ്യ പ്രവർത്തകർക്കും രോഗികള്‍ക്കും മാത്രമല്ല, ഗാസയിലുള്ള എല്ലാ ജനങ്ങള്‍ക്കും വധശിക്ഷ നല്‍കുന്നതിന് സമാനമാണിത്,'' അബു വ്യക്തമാക്കി. ആശുപത്രികള്‍ ശ്മശാനഭൂമിയായി മാറിയതും എല്ലാവരും മനസിലാക്കിയിരിക്കുന്നു,'' എന്നും അബു കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha






















