ബന്ദികളാക്കിയ രണ്ട് ഇസ്രായേലികളുടെ വീഡിയോ പുറത്ത് വിട്ട്, മനഃശാസ്ത്ര യുദ്ധം പുറത്തെടുത്ത് ഹമാസ്...

ഗാസയിലെ ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് എൻക്ലേവിൽ ബന്ദികളാക്കിയ രണ്ട് ഇസ്രായേലികളുടെ വീഡിയോ ടേപ്പ് പ്രസ്താവനകൾ പുറത്തുവിട്ടു. 240 ഇസ്രായില്‍ ബന്ദികളില്‍ ഒരു വൃദ്ധയെയും, ആണ്‍കുട്ടിയെയും കാണിക്കുന്ന വീഡിയോയാണ് ഇസ്‌ലാമിക് ജിഹാദിന്റെ സായുധ വിഭാഗം പുറത്ത് വിട്ടത്. ഉചിതമായ വ്യവസ്ഥകള്‍ പാലിച്ചുകഴിഞ്ഞാല്‍ മാനുഷികവും ചികിത്സാപരവുമായ കാരണങ്ങളാല്‍ ഇരുവരെയും വിട്ടയക്കാന്‍ തയ്യാറാണെന്ന് ഇസ്ലാമിക് ജിഹാദ് അറിയിച്ചു.
കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ഇത് മനശ്ശാസ്ത്ര ഭീകരതയാണ്. വീഡിയോയെ കുറിച്ച് ഇസ്രായില്‍ സൈനിക വക്താവ് റിച്ചാര്‍ഡ് ഹെക്റ്റ് ആരോപിച്ചു. ഇവരുടെ മോചനത്തെക്കുറിച്ചുള്ള പ്രസ്താവന തല്‍ക്കാലം അവഗണിക്കുകയാണെന്നും, എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് ഞങ്ങള്‍ അവരുടെ കുടുംബങ്ങളെ ആദ്യം അറിയിക്കുമെന്നാണ് സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പ്രതികരിച്ചത്. മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമായാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നതെന്നാണ് ഇസ്രായേൽ പറയുന്നത്.
1,400 ഇസ്രായിലികള്‍ കൊല്ലപ്പെട്ട മിന്നല്‍ ആക്രമണത്തിനിടെ ബന്ദികളാക്കിയവരില്‍ ബഹുഭൂരിഭാഗവും ഹമാസിന്റെ കസ്റ്റഡിയിലാണെന്നാണ് കരുതുന്നത്. 30 പേര്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസുമായി ബന്ധമുള്ള ഇസ്ലാമിക് ജിഹാദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പറഞ്ഞിരുന്നു. കുട്ടികളെ കാണത്തതിലുള്ള വിഷമം പ്രായമായ സ്ത്രീ വീഡിയോയില്‍ പറയുന്നുണ്ട്. അടുത്തയാഴ്ച നിങ്ങളെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സന്തുഷ്ടരായി ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും വീല്‍ ചെയറില്‍ ഇരിക്കുന്ന സ്ത്രീ പറയുന്നു.
ഒക്‌ടോബര്‍ 23 ന് ഇസ്രായിലിലേക്ക് മടങ്ങിയ 85 വയസ്സായ സ്ത്രീയടക്കം ഇതുവരെ നാല് തടവുകാരെ മോചിപ്പിച്ചിരുന്നു. അതിന് ശേഷമുള്ള ബന്ദികളുടെ മൂന്നാമത്തെ വീഡിയോ ആണ് ഇത്. വീഡിയോകളിൽ, പ്രത്യക്ഷപ്പെട്ട ബന്ദികളായ എഴുപത്തേഴുകാരിയായ ഹന്ന കാറ്റ്സിർ, പതിമൂന്നുകാരനായ യാഗിൽ യാക്കോവ്, എന്നിവർ തങ്ങളെ നാട്ടിലേക്ക് കൊണ്ടുവരാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
വീൽചെയറിൽ ഇരിക്കുന്ന കാറ്റ്‌സിർ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിക്കുകയും, ബന്ദികളാക്കിയവരുമായി "വ്യക്തമായ കരാറുകളിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം വിഡിയോകൾ, ചെയ്യാൻ ബന്ദികൾ നിർബന്ധിതരാകും എന്നാണ് ഇസ്രായേൽ പറയുന്നത്. കഴിഞ്ഞ മാസം നടന്ന ഹമാസിന്റെ നേതൃത്വത്തിലുള്ള ക്രൂരമായ ആക്രമണങ്ങളിൽ, ഇപ്പോഴും വീർപ്പുമുട്ടിക്കൊണ്ടിരിക്കുന്ന ഇസ്രായേലി പൊതുജനങ്ങളെ, സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള "മാനസിക യുദ്ധം" മാത്രമാണ് ഇതെന്ന് ഇസ്രായേൽ ഭരണാധികാരികൾ പറയുന്നു.
ആക്രമണത്തിൽ ഇസ്രായേലിൽ ഏകദേശം 1,400 പേരാണ് കൊല്ലപ്പെട്ടത്, അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. രാജ്യത്തിന്റെ സുരക്ഷിതത്വബോധം തകർന്നുവെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ബന്ദികളുടെ കുടുംബത്തെ, ഇസ്രായേൽ ബന്ധപ്പെട്ടിരുന്നു. ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളിൽ തകർന്ന ഇസ്രായേൽ കിബ്ബൂട്ട്‌സിലെ നിർ ഓസിലെ താമസക്കാരായിരുന്നു ഇരുവരും.
ഇവിടെയുള്ള 400 നിവാസികളിൽ ഏകദേശം 180 പേർ കൊല്ലപ്പെടുകയും, മറ്റുപലരെയും തട്ടികൊണ്ട് പോവുകയും ചെയ്തു. യാഗിലിന്റെ ജ്യേഷ്ഠനെയും ബന്ദിയാക്കി, തോക്കുധാരികൾ കാറ്റ്‌സിറിന്റെ ഭർത്താവിനെ കൊലപ്പെടുത്തിയാതായി, ഇവരുടെ കുടുംബങ്ങൾ പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാൻ കഴിയുന്ന കരാറുകളിൽ ഏർപ്പെടാതെ, ഗാസയിലെ സൈനിക ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകിയതിൽ ചില ബന്ദികളുടെ കുടുംബങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി നടത്തിയ ടെലിവിഷൻ പ്രസ്താവനയിൽ, ഇസ്രായേലി സൈനിക വക്താവ് ഡാനിയൽ ഹഗാരി പുതിയ വീഡിയോകളെ ''ജീവിതത്തിന്റെ അടയാളം" എന്നാണ് വിശേഷിപ്പിച്ചത്. ബന്ദികളെ തിരികെ കൊണ്ടുവരാനുള്ള ഒരു അവസരവും ഞങ്ങൾ പാഴാക്കിയിട്ടില്ല, ഞങ്ങൾ ഒരു അവസരവും നഷ്ടപ്പെടുത്തില്ലെന്നും, അഡ്മിറൽ ഹഗാരി പറഞ്ഞു.
https://www.facebook.com/Malayalivartha






















