ഇന്ത്യ തേടുന്ന ഭീകരരെ പാകിസ്ഥാനിൽ വകവരുത്തി അജ്ഞാതർ... ലഷ്കർ കമാൻഡറെ തീർത്തു!

ലഷ്കറെ തയിബ മുൻ കമാൻഡർ അക്രം ഖാനെ പാക്കിസ്ഥാനിൽ വച്ച് വെടിവച്ചു കൊലപ്പെടുത്തി. പാകിസ്താനില്‍വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് അക്രം ഘാസി എന്നറിയപ്പെടുന്ന അക്രം ഖാന്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ സമാനമായ മൂന്നാമത്തെ സംഭവമാണിത്.
2018 മുതൽ 2020 വരെ ലഷ്കറിന്റെ റിക്രൂട്മെന്റ് സെൽ മേധാവിയായിരുന്നു. ഏറെക്കാലമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണ് അക്രം. പാകിസ്താനിൽ നിരവധി കടുത്ത ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾക്കു കുപ്രസിദ്ധനായിരുന്നു അക്രം ഖാൻ. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ അജ്ഞാതരുടെ ആക്രമണത്തിലാണ് അക്രം ഖാന്‍ കൊല്ലപ്പെട്ടത്.
ഒക്ടോബറിൽ പഠാൻകോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫിനെ പാക്കിസ്ഥാനിൽ വച്ചു വെടിവച്ചു കൊന്നിരുന്നു. 2016ൽ പഠാൻകോട്ട് വ്യോമതാവളത്തിൽ നുഴഞ്ഞു കയറി ആക്രമണം നടത്തിയ 4 ഭീകരരുടെ ഹാൻഡ്‌ലർ ആയിരുന്നു ലത്തീഫ്. 2023 ഒക്ടോബറില്‍ പഠാന്‍കോട്ട് ആക്രണണത്തിന്റെ സൂത്രധാരനായിരുന്ന ഷാഹിദ് ലത്തീഫും സമാന സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.
പാകിസ്താനിൽ വെച്ചായിരുന്നു ഇയാളും കൊല്ലപ്പെട്ടത്. ഈ സെപ്റ്റംബറില്‍ ധാൻഗ്രി ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ അബു ഖാസിം എന്ന റിയാസ് അഹമ്മദിനെ പാക്ക് അധീന കശ്മീരിലെ പള്ളിയിൽ വച്ച് അജ്ഞാതന്റെ വെടിയേറ്റ് കൊലപ്പെട്ടിരുന്നു. പോയിന്റ് ബ്ലാങ്ക് റേഞ്ചിലാണ് അബു ഖാസിമിനെ കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha






















