ഇസ്രയേൽ ലോകത്തെ നരകമായി മാറുകയാണ്...കുഞ്ഞുങ്ങൾ അടക്കമുള്ളവർ മരിച്ചു വീഴുന്നു... ഗാസയില്‍ പിഞ്ചു കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊല്ലുന്നത്, ഇസ്രയേല്‍ നിര്‍ബന്ധമായും അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍....അടിയന്തര നടപടി വേണം...

ഇസ്രയേൽ ലോകത്തെ നരകമായി മാറുകയാണ്. ആ വിധത്തിലാണ് അവിടെ കുഞ്ഞുങ്ങൾ അടക്കമുള്ളവർ മരിച്ചു വീഴുന്നത്. ഗസ്സയിലെ ആശുപത്രികളെ ഹമാസ് പ്രവർത്തകർ ഒളികേന്ദ്രമക്കുമ്പോൾ ആശുപത്രികൾ ലക്ഷ്യമാക്കി ബോംബാക്രമണം നടത്തുകായണ് ഇസ്രയേൽ. ടാങ്കുകൾ ആശുപത്രികൾ വളഞ്ഞതിന് പിന്നാലെ വടക്കൻ ഗസ്സയിലെ ആശുപത്രികളിൽ ഇസ്രയേൽ തുടർച്ചയായി ബോംബാക്രമണം നടത്തി.ക്രൂരത തുടരുകയാണ്. ഗാസയില്‍ പിഞ്ചു കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊല്ലുന്നത് ഇസ്രയേല്‍ നിര്‍ബന്ധമായും അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇപ്പോള്‍ നടത്തുന്ന ബോംബാക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. വെടിനിര്‍ത്തല്‍ ഇസ്രയേലിന് തന്നെയായിരിക്കും ഗുണം ചെയ്യുകയെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞു.
'സ്വയം സംരക്ഷണത്തിനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ബോംബാക്രമണം അവസാനിപ്പിക്കാന്‍ അവരോട് ആവശ്യപ്പെടുന്നു' - ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.താങ്കളെ പോലെ യുഎസ്,യുകെ നേതാക്കള്‍ വെടിനിര്‍ത്തല്‍ ആഹ്വാനം നടത്തുമോ എന്ന ചോദ്യത്തിന് 'അവര്‍ അത് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്നായിരുന്നു മാക്രോണിന്റെ മറുപടി.ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരണവുമായി എത്തി.രാഷ്ട്രങ്ങള്‍ ഇസ്രയേലിനെ അല്ല, ഹമാസിനെയാണ് അപലപിക്കേണ്ടതെന്ന് നെതന്യാഹു പറഞ്ഞു. 'ഗാസയില്‍ ഇന്ന് ഹമാസ് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ നാളെ പാരീസിലും ന്യൂയോര്‍ക്കിലും ലോകത്തെവിടെയും നടക്കും'- നെതന്യാഹു പറഞ്ഞു.അതേ സമയം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെ അപലപിച്ചുകൊണ്ടാണ് മാക്രോണ്‍ അഭിമുഖത്തിന് തുടക്കം കുറിച്ചത്.
'ഞങ്ങള്‍ ഇസ്രയേലിന്റെ വേദനയില്‍ പങ്കുചേരുന്നു. ഭീകരതയെ തുടച്ചുനീക്കാനുള്ള അവരുടെ സന്നദ്ധതയും ഞങ്ങള്‍ പങ്കുവെക്കുന്നു. ഫ്രാന്‍സില്‍ തീവ്രവാദം എന്താണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഗാസയില്‍ സാധാരണക്കാര്‍ക്കുനേരെ നടക്കുന്ന ബോംബാക്രമണങ്ങള്‍ക്ക് ഇതൊന്നും ന്യായീകരണമല്ല. നമ്മുടെ തത്വങ്ങള്‍ക്ക് നമ്മള്‍ പ്രധാന്യം നല്‍കണം. കാരണം നമ്മളെല്ലാം ജനാധിപത്യവാദികളാണ്. ഇസ്രയേലിന് സ്വയം സംരക്ഷണത്തിന് പ്രധാന്യം നല്‍കേണ്ടതുണ്ട്. അതോടൊപ്പം എല്ലാ ജീവനും പ്രധാനമാണെന്ന് തിരിച്ചറിയുകയും വേണം' ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.അതേ സമയം ഇസ്രയേല്‍ അന്തരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചെന്ന് പറയാന്‍ മാക്രോണ്‍ വിസമ്മതിക്കുകയും ചെയ്തു. 'ഞാനൊരു ന്യായാധിപനല്ല, ഒരു രാഷ്ട്രത്തിന്റെ തലവനാണ്. ഒരു പങ്കാളിയും സുഹൃത്തും എന്ന നിലയില്‍ ഇസ്രയേലിന് ഈ രീതിയില്‍ വിമര്‍ശിക്കുന്നത് ശരിയല്ല' മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.
ഹമാസ് ഒളികേന്ദ്രങ്ങളാക്ക മാറ്റിയ അൽ റൻതീസി കുട്ടികളുടെ ആശുപത്രി, അൽ നാസർ ആശുപത്രി, സർക്കാർ കണ്ണാശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവയാണ് ഇസ്രയേൽ കരസേന വളഞ്ഞിരിക്കുന്നത്. അൽ ശിഫ ആശുപത്രിക്കടിയിൽ ഹമാസിന്റെ സൈനിക നിയന്ത്രണ കേന്ദ്രവും ഭൂഗർഭ തുരങ്കങ്ങളുമുണ്ടെന്നാണ് ഇസ്രയേൽ ആരോപണം. ഗസ്സയിൽ ഇതുവരെ 21 ആശുപത്രികളാണ് ഇസ്രയേൽ ആക്രമണത്തിൽ തകർന്നും മറ്റും പൂട്ടിയതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ ഖുദ്‌റ അറിയിച്ചു.വടക്കൻ ഗസ്സയിൽനിന്ന് തെക്കുഭാഗത്തേക്ക് പലായനം ചെയ്യുന്നവർക്ക് നേരെയുണ്ടായ ആക്രമണത്തിലും നിരവധി പേർ മരിച്ചു. 4,506 കുട്ടികളടക്കം ആകെ മരണസംഖ്യ 11,078 ആയി. അധിനിവേശ വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ 19 ഫലസ്തീൻ പൗരന്മാരെ കൊലപ്പെടുത്തി. ഇതോടെ, ഒക്ടോബർ 7 മുതൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ മാത്രം 182 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി 'വഫ' വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha






















