രാജ്യത്തെങ്ങും അന്വേഷണം ശക്തമാക്കി എൻഐഎ...യുവാക്കൾക്ക് പരിശീലനം, പാകിസ്താനിൽ നിന്ന് ആയുധക്കടത്ത്; ഖാലിസ്ഥാൻ ടൈഗർഫോഴ്‌സിനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻഐഎ രംഗത്ത്...

രാജ്യത്തെങ്ങും ശക്തമായി തന്നെ അന്വേഷണം നടത്തുകയാണ് കേന്ദ സേനകൾ. പലയിടത്തും റെയ്ഡും എല്ലാം നടക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഞെട്ടിക്കുന്നൊരു റിപ്പോർട്ട പുറത്തു വന്നിരിക്കുന്നത്.യുവാക്കൾക്ക് പരിശീലനം, പാകിസ്താനിൽ നിന്ന് ആയുധക്കടത്ത്. ഖാലിസ്ഥാൻ ടൈഗർഫോഴ്‌സിനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. പാകിസ്താനിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തിയ കേസിലാണ് ഡൽഹിയിലെ പ്രത്യേക കോടതിയിൽ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.യുവാക്കളെ ഭീകരവാദ പ്രവർത്തനത്തിന് പ്രേരിപ്പിക്കുക, പാകിസ്താനിൽ നിന്ന് ആയുധങ്ങളും കടത്തുക,കൊള്ളയടിക്കൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഖലിസ്ഥാൻ ടൈഗർഫോഴ്‌സ് ഉൾപ്പെട്ടിട്ടുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
ഫിലിപ്പൈൻസിൽ നിന്നും നാടുകടത്തപ്പെട്ട അമൃത് പാൽസിംഗും അമൃത്സിംഗും കേസിൽ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ജൂലൈ 22-ന് ഒൻപത് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. നിലവിൽ ബാബർ ഖൽസ് എന്ന അന്തരാഷ്‌ട്ര തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന സംശയിക്കുന്ന 12 ഖാലിസ്ഥാൻ ടൈഗർഫോഴ്‌സ് പ്രതിനിധികൾ എൻഐഎ യുടെ നിരീക്ഷണത്തിലാണ്.കാനഡ ഭീകരനായി പ്രഖ്യാപിച്ച അർഷദ് ദല്ലയുമായി നിരീക്ഷണത്തിലുള്ളവർക്ക് അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എൻഐഎ കുറ്റപത്രം സമർപ്പിച്ച വ്യക്തികൾ അർഷദ് ദല്ലയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചിരുന്നത്.
ഭീകരസംഘടനയ്‌ക്കായി ഫണ്ട് സ്വരൂപിച്ചതായും ഉന്നതരുടെ വസതികളെയും ഓഫീസുകളെയും ലക്ഷ്യം വെച്ച് ആക്രമണം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. കെടിഎഫ് പ്രവർത്തകർ സ്ഥിരമായി റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നു. അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോണുകൾ വഴി ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും കടത്തുന്നതിലും ഇവർ പങ്കാളികളാണെന്ന് ഏജൻസി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha






















