300 ലിറ്റർ ഇന്ധനം ഷിഫ ആശുപത്രിയിൽ എത്തിച്ച് ഇസ്രായേൽ പ്രതിരോധ സേന; ഇന്ധനം എടുക്കുന്നതിൽ നിന്ന്, അൽ-ഷിഫ ആശുപത്രിയെ വിലക്കി, ഹമാസ്...

അടിയന്തര വൈദ്യ ആവശ്യങ്ങൾക്കായി തങ്ങളുടെ സൈനികർ 300 ലിറ്റർ ഇന്ധനം ഷിഫ ആശുപത്രിയിൽ എത്തിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഇന്ധനം എടുക്കുന്നതിൽ നിന്ന് ഹമാസ് ആശുപത്രിയെ വിലക്കിയതായി ഐഡിഎഫ് പറഞ്ഞു. "ഞങ്ങളുടെ സൈന്യം ജീവൻ പണയപ്പെടുത്തി 300 ലിറ്റർ ഇന്ധനം ഷിഫ ആശുപത്രിയിലേക്ക് അടിയന്തിര വൈദ്യ ആവശ്യങ്ങൾക്കായി എത്തിച്ചു.
ഹമാസ് അത് എടുക്കുന്നതിൽ നിന്ന് ആശുപത്രിയെ വിലക്കി, ഗാസയിലെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം, തങ്ങളുടെ ആശുപത്രികളിൽ ഇന്ധനം തീർന്നുകൊണ്ടിരിക്കുകയാണെന്ന് ആഴ്ചകളായി മുന്നറിയിപ്പ് നൽകുന്നു. അങ്ങനെയെങ്കിൽ, അത് സ്വീകരിക്കുന്നതിൽ നിന്ന് അവർ എന്തിനാണ് ആശുപത്രിയെ തടയുന്നത്? എന്നായിരുന്നു ഐഡിഎഫ് എക്സിൽ കുറിച്ചത്.
ഷിഫ ഹോസ്പിറ്റലിൽ നിന്ന് ഗാസക്കാർക്ക് തെക്കോട്ട് സുരക്ഷിതമായ വഴിയൊരുക്കുന്നതിന് ഗാസയിലെ ആശുപത്രി ജീവനക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഐഡിഎഫ് നേരത്തെ അറിയിച്ചിരുന്നു. ഗാസയിൽ നിന്ന് ഇന്ന് ധാരാളം തെറ്റായ വിവരങ്ങളാണ് വരുന്നത്. ആശുപത്രിയിൽ ഉപരോധം ഉണ്ടായിട്ടില്ലെന്ന്, ഐഡിഎഫ് വക്താവ് ഡാനിയേൽ ഹഗാരി പ്രതികരിച്ചിരുന്നു.
"ആശുപത്രി വിടാൻ ആഗ്രഹിക്കുന്ന ഗാസക്കാർക്ക് സുരക്ഷിതമായി കടന്നുപോകുന്നതിനായി അൽ-വെഹ്ദ സ്ട്രീറ്റിൽ ആശുപത്രിയുടെ കിഴക്ക് ഭാഗം തുറന്നിരിക്കുന്നു. ഞങ്ങൾ ആശുപത്രി ജീവനക്കാരുമായി നിരന്തരം നേരിട്ട് സംസാരിക്കുന്നുണ്ട്. ഞായറാഴ്ച കുഞ്ഞുങ്ങളെ സുരക്ഷിതമായ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കണമെന്ന് ആശുപത്രിയിലെ ജീവനക്കാർ അഭ്യർത്ഥിച്ചു.
ആവശ്യമായ സഹായം ഞങ്ങൾ നൽകും, ലോകം മറക്കാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്, ലോകത്തെ മറക്കാൻ ഞങ്ങൾ അനുവദിക്കില്ല, "അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























