ആശുപത്രികളേയും സാധാരണക്കാരായ ആളുകളേയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു...ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി യൂറോപ്യൻ യൂണിയൻ...ഹമാസിന്റെ പ്രവർത്തികൾ അത്യന്തം അപലപനീയം...

കണ്‍മുന്നില്‍ മക്കള്‍ മരിച്ചുവീഴുന്ന കാഴ്ച്ചയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് ഗാസയിലെ അമ്മമാര്‍. തങ്ങളുടെ മക്കളെ മനസിലാക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. ആക്രമണത്തിന് ഇരയായി മരിച്ചാല്‍ ശരീരം മനസിലാക്കാനായി കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പേര് എഴുതിവെയ്ക്കുന്ന മാതാപിതാക്കളെ കുറിച്ച് കഴിഞ്ഞ് ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. തലചിന്നിച്ചിതറി മരിച്ച കുട്ടികള്‍ നിരവധിയാണ്. ഇത്തരത്തില്‍ മരിച്ച് കുട്ടികളെ മനസിലാക്കുന്നത് തന്നെ ശ്രമകരമാണ്. നവജാതശിശുക്കളില്‍ നിരവധി പേരാണ് വെന്റിലേറ്ററിലുള്ളത്. അവശേഷിക്കുന്ന വൈദ്യുതിയും നിലച്ചാല്‍ ഇവരും ജീവന്‍ വെടിയേണ്ടി വരും.ആശുപത്രികളേയും സാധാരണക്കാരായ ആളുകളേയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്ന ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി യൂറോപ്യൻ യൂണിയൻ.
ഹമാസിന്റെ പ്രവർത്തികൾ അത്യന്തം അപലപനീയമാണെന്നും യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഹമാസിന്റെ ഭാഗത്ത് നിന്നുള്ള നീക്കങ്ങൾ ഇത്തരത്തിലുള്ളതാണെന്നിരിക്കെ, സാധാരണക്കാരായ ആളുകളെ സംരക്ഷിക്കുന്നതിന് വേണ്ടി ഇസ്രായേലും പരമാവധി സംയമനം പുലർത്തണമെന്നും യൂറോപ്യൻ യൂണിയൻ അഭ്യർത്ഥിച്ചു.”ആശുപത്രികളിലേക്ക് അടിയന്തര സഹായങ്ങൾ എത്തിക്കണം. വൈദ്യസഹായം ആവശ്യമുള്ള രോഗികളെ സുരക്ഷിതമായി ഇത്തരത്തിലുള്ള ആശുപത്രികളിൽ നിന്ന് ഒഴിപ്പിക്കുകയും വേണം.
രോഗികളുടെ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിൽ അവരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്ന നീക്കങ്ങൾ അപലപനീയമാണ്. ആശുപത്രി ജീവനക്കാരേയും സാധാരണക്കാരേയും ഭയപ്പെടുത്തുന്ന കാര്യങ്ങളാണിത്. അതേപോലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമം ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുകയാണെന്നും” പ്രസ്താവനയിൽ പറയുന്നു.ആശുപത്രികളുടെ സമീപത്ത് കമാൻഡ് സെന്ററുകളും, ഭൂഗർഭ കേന്ദ്രങ്ങളും ഹമാസ് സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തേയും പുറത്ത് വന്നിരുന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അൽ ഷിഫയും അൽ ഖുദ്സും ഹമാസ് ഭീകരർ ഇത്തരത്തിൽ ദുരുപയോഗിച്ചിരുന്നു. ആവശ്യക്കാർക്ക് ആരോഗ്യ സേവനങ്ങൾ കിട്ടാതായതോടെ ഈ ആശുപത്രികളുടെ പ്രവർത്തനം നിർത്തി വയ്‌ക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ട്.
എന്നാൽ ആശുപത്രികൾ തങ്ങൾ കവചമായി ഉപയോഗിക്കുന്നുണ്ടെന്ന പ്രചാരണം തെറ്റാണെന്നാണ് ഹമാസിന്റെ വിശദീകരണം.ഒരു തുള്ളി വെള്ളത്തിനായി, അരക്കഷ്ണം ബ്രെഡ്ഡിനായി കാത്തിരിക്കുന്ന ഒരു ജനത. കണ്ണൊന്നടച്ചാല്‍ തലയ്ക്കു മുകളില്‍ പറക്കുന്ന മിസൈലുകളുടെ ശബ്ദം മാത്രം. ധൈര്യത്തില്‍ ഒന്നിരിക്കാന്‍ പോലും പറ്റാതെ ഇവര്‍ ലക്ഷ്യമില്ലാതെ പായുകയാണ്. കൈയില്‍ കിട്ടിയതെല്ലാം വാരിപ്പെറുക്കി ഒരു ജനത ഓടിയൊളിക്കുകയാണ്.മരണമുനമ്പായി മാറിയിരിക്കുകയാണ് ഗാസ.
ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം കാരണം ആയിരക്കണക്കിന് സാധുജനങ്ങളാണ് ദിവസേന മരിച്ചു വീഴുന്നത്. ഗുരുതരമായി പരിക്കേറ്റവരുടെ കണക്ക് ഇതിനേക്കാളുമേറെയാണ്. ഇവിടെയുള്ള ഗര്‍ഭിണികളുടെ അവസ്ഥ അതിലും ഭീകരമാണ്.ബോംബുകള്‍ എപ്പോള്‍ വേണമെങ്കിലും തലയ്ക്ക് മുകളില്‍ വര്‍ഷിക്കാവുന്ന ഇടത്ത്, മരണത്തെയും തന്റെ കുഞ്ഞിന്റെ ജനനത്തെയും ഒരേസമയം കാത്തിരിക്കുന്നവരാണ് ഇവര്‍.യുദ്ധം അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് പോവുകയാണ് . വേദി നിർത്തലിനുള്ള സമാധാന ശ്രമങ്ങൾ പല രാജ്യങ്ങളും മുൻ കയ്യെടുത്ത് നടത്തുന്നുണ്ടെകിലും ഹമാസിന്റെ പതനം കാണും വരെ പുറകോട്ട് പോകില്ല എന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്
https://www.facebook.com/Malayalivartha























