ഇസ്ലാമിക് ജിഹാദ് സംഘടന നേതാവിന്റെ വീട്ടില്‍ കുട്ടികളുടെ മുറിയില്‍ വരെ ആയുധം ഒളിപ്പിച്ചിരിക്കുന്നു;പള്ളികള്‍ വിദ്യാലയങ്ങള്‍ യുദ്ധകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു,റെയ്ഡില്‍ നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്ത് ഇസ്രയേല്‍ സേന,ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തടുക്കുകയാണ് ഐഡിഎഫ്,നേതാക്കളുടെ തലകള്‍ എണ്ണി വീഴ്ത്തുകയാണ്

പാലസ്തീനിലെ ജനവാസമേഖലകളുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, പള്ളികള്‍, വീടുകള്‍ എന്നിവ ഹമാസ് ഭീകര താവളങ്ങളായി ഉയോഗിക്കുന്നുവെന്ന് ഇസ്രായേല്‍. ഈ കേന്ദ്രങ്ങള്‍ നശിക്കുന്നതിനായി ഗാസയിലെ 'ഷാട്ടി' ക്യാമ്പിന്റെ പ്രാന്തപ്രദേശത്ത് സേന റെയ്ഡുകള്‍ തുടരുകയാണെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് പറഞ്ഞു. അല്‍ഖുദ്‌സ് യൂണിവേഴ്‌സിറ്റി, ഗാസയിലെ പ്രധാന പള്ളിയായ അബൂബക്കര്‍ തുടങ്ങിയ പൊതു കെട്ടിടങ്ങള്‍ക്കുള്ളില്‍ ഹമാസിന്റെ ഭീകര കേന്ദ്രങ്ങള്‍ ബോധപൂര്‍വം സ്ഥാപിച്ചിരുക്കുകയാണ്. ഇവിടെ നിന്ന് ഇസ്രായേല്‍ സൈന്യം നിരവധി സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതാണ് റിപ്പോര്‍ട്ട്. ഓപ്പറേഷനില്‍, ഇസ്രായേല്‍ സൈന്യം ഡസന്‍ കണക്കിന് ആയുധങ്ങളും യുദ്ധ കോപ്പുകളും ഭീകര സംഘടനയായ ഹമാസിന്റെ പ്രവര്‍ത്തന പദ്ധതികളും കണ്ടുകെട്ടി. കൂടാതെ, 551ാം ബ്രിഗേഡിലെ ഐഡിഎഫ് റിസര്‍വ് സേന പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയിലെ മുതിര്‍ന്ന അംഗത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും കുട്ടികളുടെ മുറിയില്‍ നിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
ഇതിനിടെ യുദ്ധാനന്തരം ഗസയില്‍ മറ്റേതെങ്കിലും പാര്‍ട്ടി ഭരിക്കുന്നതിനെകുറിച്ചുള്ള ഇസ്രയേലിന്റെയും ചില പാശ്ചാത്യ രാജ്യങ്ങളുടെയും അവകാശവാദങ്ങള്‍ നിരസിച്ച് മുതിര്‍ന്ന ഹമാസ് പ്രതിനിധി ഒസാമ ഹംദാന്‍. ലെബനനിലെ ഹമാസിന്റെ പ്രതിനിധിയും ഗ്രൂപ്പിന്റെ പൊളിറ്റ് ബ്യൂറോ അംഗവുമായ ഒസാമ ഹംദാന്‍ ഞായറാഴ്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. യുദ്ധാനന്തരം ഫലസ്തീന്‍ അതോറിറ്റിയുടെ(പി.എ)ഭരണത്തിന് കീഴില്‍ അധിനിവേശ വെസ്റ്റ് ബാങ്കുമായി പ്രദേശം ഏകീകരിക്കണമെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പരാമര്‍ശത്തിനു പിന്നാലെയായിരുന്നു പ്രതികരണം. ഗസയുടെ അധികാരം ഫലസ്തീനികള്‍ക്കല്ലാതെ മറ്റാര്‍ക്കും ആയിരിക്കില്ലെന്ന് ഹംദാന്‍ പറഞ്ഞു.
'ഞങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തോടും ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രഈലി ഭീകരരോടും ആവര്‍ത്തിച്ചു പറയുകയാണ് ഗസയിലെ ഭരണം ഫലസ്തീനികള്‍ക്ക് മാത്രമായിരിക്കും. അവിടെ മറ്റൊരു ഭരണകൂടമോ രാഷ്ട്രീയ അധികാര കേന്ദ്രമോ ഉണ്ടാവുകയില്ല. ഞങ്ങള്‍ ആരില്‍ നിന്നും രക്ഷാകര്‍തൃത്വം സ്വീകരിക്കാത്ത ഒരു സ്വതന്ത്ര ജനതയാണ്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുന്നത് ഒഴിവാക്കുക,' ഹംദാന്‍ പറഞ്ഞു. കഴിഞ്ഞമാസം ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അന്താരാഷ്ട്ര സമൂഹം ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയായിരുന്നുവെന്നും ആ കുറ്റകൃത്യത്തിന് ഇസ്രഈലിനെ ഉത്തരവാദിയാക്കുന്നതില്‍ ലോകത്തിന്റെ പരാജയം കൂടുതല്‍ ആശുപത്രികളെ ലക്ഷ്യമിടാനും കൂടുതല്‍ രക്തച്ചൊരിച്ചില്‍ നടത്താനും ഭരണകൂടത്തെ ധൈര്യപ്പെടുത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
ഗസയിലെ ആശുപത്രികള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട അന്താരാഷ്ട്ര സമൂഹം ഗസ ആശുപത്രികളില്‍ നടക്കുന്നകൂട്ടക്കൊലകള്‍ക്ക് നേരിട്ട് ഉത്തരവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'യു.എസ് വിമാനങ്ങളും മിസൈലുകളും യു.എസിന്റെ സമ്പൂര്‍ണ്ണ പിന്തുണയും ഉപയോഗിച്ച് നടത്തിയ ഈ കുറ്റകൃത്യത്തിന് യു.എസ് ഭരണകൂടവും പ്രസിഡന്റ് ജോ ബൈഡനും നേരിട്ട് ഉത്തരവാദികളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' ഹംദാന്‍ പറഞ്ഞു. നിലവില്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 11,070 പേര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 4500ല്‍ അധികം പേരും കുട്ടികളാണ്.
https://www.facebook.com/Malayalivartha























