ഹമാസ് അങ്ങനെ തകർന്നടിയുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്....16 വർഷങ്ങൾക്ക് ശേഷമാണ് ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമാകുന്നത്...ഭീകരർ ഗാസയിൽ നിന്ന് രക്ഷപെട്ട് ഓടുകയാണ്...

ഹമാസ് അങ്ങനെ തകർന്നടിയുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത് . മാസങ്ങൾക്ക് പിന്നിട്ട ഹമാസ് ഇസ്രായേൽ യുദ്ധം അവസാനിക്കുമ്പോൾ ഹമാസ് പൂർണമായും തകരുന്നു. ഹമാസ് ഭീകരർക്ക് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം. 16 വർഷങ്ങൾക്ക് ശേഷമാണ് ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമാകുന്നത്. ഭീകരർ ഗാസയിൽ നിന്ന് രക്ഷപെട്ട് ഓടുകയാണെന്നും, സാധാരണക്കാരായ ആളുകൾ ഹമാസിന്റെ താവളങ്ങൾ കയ്യടക്കിയെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് യാലന്റ് വ്യക്തമാക്കി. അവർക്ക് ഈ സർക്കാരിൽ യാതൊരു വിശ്വാസവും ഇല്ലെന്നും ഇസ്രായേലിൽ പ്രധാന മാദ്ധ്യമങ്ങളിൽ സംപ്രേഷണം ചെയ്ത വീഡിയോയിൽ ഗാലന്റ് വ്യക്തമാക്കി. എന്നാൽ ഇത് സംബന്ധിച്ചുള്ള കൂടുതൽ തെളിവുകൾ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.യുദ്ധം ഒരു മാസം പിന്നിടുമ്പോഴാണ് ഗാസയ്‌ക്ക് മേൽ ഹമാസിന് നിയന്ത്രണം നഷ്ടമായെന്ന വിവരം ഇസ്രായേൽ പുറത്ത് വിടുന്നത്.
240ഓളം പേരെ ഹമാസ് ഇപ്പോഴും ബന്ദികളാക്കി വച്ചിരിക്കുകയാണ്. ഗാസ പൂർണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലായെന്ന് പാലസ്തീൻ പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഹമാസ് തടവിലാക്കിയവരെ മോചിപ്പിക്കാനായി പ്രത്യേക കരാർ ഉണ്ടാക്കുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.എന്നാൽ അട്ടിമറി സാധ്യത മുന്നിൽ കണ്ട് ഇതുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ മിസൈൽ ആക്രമണത്തിൽ ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റതിന് പിന്നാലെ ഹിസ്ബുള്ളയുടെ ഒളിത്താവളങ്ങളിൽ ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി സൈന്യം അറിയിച്ചു.ഒക്‌ടോബർ ഏഴിന് ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിക്കുന്നത്. ആ ആക്രമണത്തിൽ ഇസ്രായേലിലെ ഏകദേശം 1,200 പേർ മരിക്കുകയും 240 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.
75 വർഷത്തെ ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണമായിരുന്നു അത്. ഇതിന് പ്രതികരണമായിഹമാസിനെ ഉന്മൂലനം ചെയ്യാനുള്ള കാമ്പയിൻ ഇസ്രായേലും ആരംഭിച്ചു.ഗാസയിലെ മാധ്യമ ഓഫീസ് നൽകിയ വിവരങ്ങൾ പ്രകാരം 4,630 കുട്ടികൾ ഉൾപ്പെടെ 11,240 പേർ നിലവിൽ ഏറ്റുമുട്ടലിൽ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ നടത്തുന്ന സൈനിക ആക്രമണത്തെ തുടർന്ന് ഗാസയിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഭവനരഹിതരായി. വടക്കൻ ഗാസയുടെ പകുതി ഭാഗം പൂർണ്ണമായും ഒഴിപ്പിക്കാനും സാധാരണക്കാരോട് ഒഴിഞ്ഞുപോകാനുമായിരുന്നു ഇസ്രായേലിന്റെ ഉത്തരവ്.അധിനിവേശം തുടരുന്നതിനിടെ, ഇസ്രായേൽ സൈന്യം ഗാസയിലെ ഏറ്റവും വലിയ ആശുപത്രി വളഞ്ഞു. ഇതേ തുടർന്ന് കഴിഞ്ഞയാഴ്ച മാത്രം ആയിരക്കണക്കിന് ആളുകളാണ് ഗാസയിൽ നിന്ന് പലായനം ചെയ്തത്,
കഴിഞ്ഞ ദിവസവും ആശുപത്രിയ്ക്ക് ചുറ്റും വെടിവെപ്പും സ്ഫോടനങ്ങളും ഉണ്ടായതായി ഡോക്ടർമാർ പറഞ്ഞു. നിലവിൽ ആശുപത്രിയിൽ വൈദ്യുതി, വെള്ളം, ഭക്ഷണം, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയുടെ അഭാവം നവജാതശിശുക്കളുടെ ജീവന് ഭീഷണിയാകുന്നുണ്ട്.അതേസമയം ഗാസയിൽ വെടിനിർത്തലിനായുള്ള ലോകരാജ്യങ്ങളുടെ ആഹ്വാനങ്ങൾ ഇസ്രായേൽ തുടർച്ചയായി നിരസിച്ചുകൊണ്ടിരിക്കുകയാണ്. വെടിനിർത്തൽ കരാർ പരിഗണിക്കണമെങ്കിൽ ഹമാസ് ബന്ദികളാക്കിയ 240 ലധികംപേരെ വിട്ട് നൽകണമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യം.
https://www.facebook.com/Malayalivartha























