Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

അല്‍ശിഫ ആശുപത്രി പരിസരത്ത് കൂട്ട ശവസംസ്‌കാരം;പിഞ്ചുകുഞ്ഞുങ്ങളടക്കം 179 പേരെ ഒരുമിച്ച് ദഹിപ്പിച്ചു,ഇന്ധന വിതരണവും വൈദ്യുതിയും നിലച്ചതോടെയാണ് ഇവര്‍ മരിച്ചതെന്ന് ആശുപത്രി അധികൃതര്‍,പ്രദേശത്തെല്ലാം അഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം പരക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍

14 NOVEMBER 2023 08:24 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

മൃതദേഹങ്ങള്‍ അങ്ങിങ്ങായ് ചിതറി കിടക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കൂട്ടിയിരിക്കുന്നു. ഗാസയിലെ ആശുപത്രി പരിസരത്ത് കൂട്ട ശവസംസ്‌കാരം. ലോകത്തിന്റെ കണ്ണീരായ് മാറി ഗാസ. അല്‍ഷിഫ ആശുപത്രി പരിസരത്ത് നിന്നാണ് ഹൃദയഭേദകമായ കാഴ്ചകള്‍. ഇതുകമ്ട് നില്‍ക്കാനാകുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ. 179 പേരുടെ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്‌കരിച്ചതായി ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സല്‍മിയ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ അവരെ ഒരു കൂട്ട ശവക്കുഴിയില്‍ അടക്കാന്‍ നിര്‍ബന്ധിതരായി എന്നാണ് ആശുപത്രി ഡയറക്ടര്‍ പറഞ്ഞത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഏഴ് കുട്ടികളുടെയും 29 രോഗികളുടെയും മൃതദേഹങ്ങള്‍ അടക്കമുള്ളവയാണ് സംസ്‌കരിച്ചത്. ആശുപത്രിയിലേക്കുള്ള ഇന്ധന വിതരണവും വൈദ്യുതിയും നിലച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ആശുപത്രി സമുച്ചയത്തില്‍ മൃതദേഹങ്ങള്‍ നിറയുകയാണെന്നും, വൈദ്യുതിവിതരണം നിലച്ചിരിയ്ക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. ശക്തമായ വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ആശുപത്രിക്കുള്ളില്‍ രോഗികളും ആരോഗ്യ പ്രവര്‍ത്തകരുമടക്കം പതിനായിരത്തിലധികം ആളുകള്‍ രക്ഷപ്പെടeനാകാതെ കുടുങ്ങിയിട്ടുണ്ടാകാന്‍ സാധ്യതയുള്ളതായി യു.എന്‍. അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച അല്‍ ശിഫ ആശുപത്രിയുടെ ഗേറ്റുകളില്‍ ടാങ്കുകളുമായി ഇസ്രയേല്‍ സൈന്യം 72 മണിക്കൂറോളം ഉപരോധം തീര്‍ത്തിരുന്നു.

അതിനിടെ, ഗാസയിലെ കുട്ടികളുടെ ആശുപത്രിയില്‍ ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്നതായും ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായും ഇസ്രയേല്‍ സൈന്യം ആരോപിച്ചു. അല്‍ റാന്റിസി ആശുപത്രിയില്‍ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ആശുപത്രിയും പരിസരങ്ങളും നിയന്ത്രണത്തിലാക്കി ഹമാസ് ഇസ്രയേലിനെതിരെ അക്രമം നടത്തുന്നുവെന്നാണ് ഐ.ഡി.എഫ്. ആരോപിക്കുന്നത്. ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരവും പ്രത്യേക വസ്ത്രങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ചിട്ടുള്ള ഒരു കമാന്‍ഡ് സെന്റര്‍ ഇസ്രയേല്‍ സേന കണ്ടെത്തിയതായി ഐ.ഡി.എഫ്. വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ഈ ആയുധങ്ങള്‍ ആശുപത്രിയുടെ ബേസ്‌മെന്റില്‍ ഹമാസ് സൂക്ഷിച്ചിരുകയാണെന്നും ഐ.ഡി.എഫ്. ആരോപിച്ചു.

''ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണ് '',ഹഗാരി പറഞ്ഞു. വെടിയുണ്ടകളേറ്റ പാടുകളുള്ള ഒരു മോട്ടോര്‍ സൈക്കിള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത അക്രമത്തിന് ശേഷം ബന്ദികളെ കൊണ്ടുവരുന്നതിന് ഉപയോഗിച്ച വാഹനമാകാന്‍ സാധ്യതയുണ്ട്. അക്രമത്തില്‍ 1200 ആളുകള്‍ കൊല്ലപ്പെടുകയും 240 ഓളം ആളുകള്‍ ബന്ദിയാക്കപ്പെടുകയും ചെയ്തിട്ടുള്ളതായും ഐ.ഡി.എഫ്. വ്യക്തമാക്കി.

പ്രദേശത്തെല്ലാം അഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം പരക്കുകയാണ് ഇവിടം സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്. തീര്‍ത്തും മനുഷ്യത്വരഹിതമായ അവസ്ഥയാണ് ഗാസയിലേത് എന്നാണ് മെഡെസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് ഓര്‍ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ ഒരു സര്‍ജന്‍ ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്. ഗാസ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയാണ് അല്‍ ഷിഫ ഹോസ്പിറ്റല്‍. ഇസ്രായേല്‍ സേനയുടെ ഉപരോധത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച 72 മണിക്കൂറിലധികം പുറംലോകവുമായി ബന്ധം വേര്‍പെട്ടിരിക്കുകയാണ് ഈ ആശുപത്രി.

ആശുപത്രികളും മെഡിക്കല്‍ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്. യുദ്ധത്തിലേര്‍പ്പെടുന്ന കക്ഷികള്‍ അവരുടെ സംരക്ഷണം ഉറപ്പാക്കണം എന്നാണ് ചട്ടം. എന്നാല്‍ ഗാസയില്‍ ഇതെല്ലാം ലംഘിക്കപ്പെടുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുഞ്ഞുങ്ങളെ ഒഴിപ്പിക്കാന്‍ സഹായിക്കുമെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ അനുകൂല നീക്കമുണ്ടായിട്ടില്ല. നവജാതശിശുക്കള്‍ അടക്കം യാതൊരു മെഡിക്കല്‍ സംവിധാനത്തിന്റെ സഹായവുമില്ലാതെ ആശുപത്രി വരാന്തയില്‍ കിടക്കുന്ന ചിത്രം ഇന്ന് പുറത്ത് വന്നിരുന്നു. ഇന്‍കുബേറ്റര്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഇന്ധനമില്ലാത്തതിനാല്‍ മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളെ പോലും സാധാരണ കിടക്കകളിലേക്ക് മാറ്റിയിരിക്കുരയാണ്. രണ്ട് ദിവസങ്ങളിലായി 75 കുഞ്ഞുങ്ങളെയാണ് താന്‍ പരിശോധിച്ചത് എന്ന് പീഡിയാട്രിക് ഹെഡ് ഡോ. മുഹമ്മദ് തബാഷ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചി​കി​ത്സ​യിലായിരുന്ന ഗൃ​ഹ​നാ​ഥ​ൻ മ​രണത്തിന് കീഴടങ്ങി  (3 minutes ago)

വീട് കൊള്ളയടിക്കുന്നവർ കുറുവ സംഘം; കൊള്ളയടിച്ചിട്ടു ഫ്യൂസും അടിച്ചോണ്ട് പോകുന്നത് ഡാഷ് സംഘം; വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (3 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം.കെ റാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി  (12 minutes ago)

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം  (19 minutes ago)

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിന് മുന്നിൽ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് തുടങ്ങും ... സംസ്ഥാന സർക്കാരിന്റെ വാദം മെയ് നാലിനുശേഷം  (22 minutes ago)

UDF MINISTER മുഖ്യമന്ത്രി പദവുമായി ചെന്നിത്തല മടങ്ങിയെത്തുന്നു  (25 minutes ago)

തലശ്ശേരിയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു...  (25 minutes ago)

വിദേശത്തേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം .... ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (29 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്.... പവന് 320 രൂപയുടെ വർദ്ധനവ്  (56 minutes ago)

നിലമ്പൂരിൽ മോട്ടോർ നന്നാക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസതടസം അനുഭവപ്പെട്ട് കിണറ്റിൽ വീണുമരിച്ചു...  (1 hour ago)

RAIN ALERT കറന്റ് പോവില്ല, ചൂട് കുറയും..  (1 hour ago)

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (1 hour ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (2 hours ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (2 hours ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (3 hours ago)

Malayali Vartha Recommends