തുരങ്കത്തിനുള്ളിലേക്ക് കടക്കാന്‍ തുരങ്കങ്ങള്‍ കുഴിയ്ക്കണം?;അല്ലെങ്കില്‍ മലിനജലം പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചേക്കാം?, ടണലുകളില്‍ രണ്ടാംഘട്ട വെല്ലുവിളി ഉയരുന്നു,ഹമാസിനെ തുരങ്കങ്ങളില്‍ നിന്ന് പുറത്തെത്തിച്ച് പോരാടാനായിരിക്കും ഇസ്രയേല്‍ ശ്രദ്ധിക്കുക, യഹലോം യൂണിറ്റിന് വെല്ലുവിളി ഉയര്‍ത്തി ഗാസ മെട്രോ

ഹമാസ് കേന്ദ്രങ്ങള്‍ തേടിപ്പിടിച്ച് തകര്‍ക്കാന്‍ ഇറങ്ങിയിരിക്കുന്ന ഐഡിഎഫിന് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ന്നിരിക്കുന്നു. ഹമാസിന്റെ നിരവധി തുരങ്കങ്ങള്‍ തകര്‍ത്ത് ഭീകരരേയും നേതാക്കളേയും വധിച്ചു. എന്നാല്‍ ഉരുക്കുകോട്ട പോലെ വെല്ലുവിളി ഉയര്‍ത്തി നിരവധി ടണലുകള്‍. ഇതിലേക്ക് കടക്കാന്‍ ശ്രമിച്ചിട്ട് തോല്‍വിയാണ് ഫലം. അപകടം മുന്നില്‍ കണ്ടാണ് ഐഡിഎഫ് ഇതിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.
പാതാള തുരങ്കങ്ങളില്‍ സിംഹങ്ങള്‍ മുതല്‍, ടൈം ബോംബ് വരെ. യഹലോം യൂണിറ്റിന് മുന്നില്‍ വലിയ വെല്ലുവിളി. ഓരോ ടണലിലും ഓരോ തരത്തിലാണ് അപകടങ്ങള്‍ സെറ്റ് ചെയ്ത് വച്ചിരിക്കുന്നത്.
ഇത്തരം തുരങ്കങ്ങള്‍ വ്യോമാക്രമണം വഴി തകര്‍ക്കല്‍ എളുപ്പമല്ലെന്ന് സൈനിക വിദഗ്ധര്‍ പറയുന്നു. പ്രവേശന ഭാഗങ്ങള്‍ ഇല്ലാതാക്കാമെന്നതാണ് എളുപ്പം. അതുപോലും എളുപ്പമാകില്ലെന്നതാണ് വസ്തുത. തുരങ്കങ്ങള്‍ തകര്‍ക്കാന്‍ മറ്റ് വഴികള്‍ കൂടി ആലോചിക്കുകയാണ് ഇസ്രയേല്‍ സേന. തുരങ്കത്തിന്റെ ആദ്യഭാഗങ്ങള്‍ ഉപരോധിച്ചതില്‍ ഇസ്രയേല്‍ സൈന്യം തടസങ്ങള്‍ നേരിട്ടിരുന്നെന്നും, ഭൂഗര്‍ഭ അറകള്‍ ഇല്ലാതാക്കുന്നതിലൂടെ സൈന്യം വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും വിദഗ്ധര്‍ അഭിപ്രയപ്പെട്ടു. തുരങ്കം മുഴുവനായും ഇല്ലാതാക്കുന്നത് മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ദൗത്യമായിരിക്കും. തുരങ്കം നശിപ്പിക്കുന്നതിനായി ഇസ്രയേല്‍ സൈന്യം പലസ്തീനിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി കുഴിയെടുക്കാന്‍ സാധ്യതയുണ്ടെന്ന് റിച്ചാര്‍ഡ് ഔട്ട്‌സെന്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 17 വര്‍ഷമായി ഹമാസിന്റെ പ്രധാന ശ്രമങ്ങളിലൊന്ന് തുരങ്കങ്ങള്‍ കുഴിക്കലായിരുന്നുവെന്നും അത് അവരെ പ്രതിരോധശേഷിയുള്ളവരാക്കി മാറ്റിയെന്നും ലണ്ടനിലെ കിങ്‌സ് കോളേജിലെ പ്രതിരോധ പഠന വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ആന്‍ഡ്രിയാസ് ക്രീഗ് പറഞ്ഞു. ഈ പ്രവര്‍ത്തനം ഹമാസിന്റെ സൈഡ് ആക്റ്റിവിറ്റി ആയിരുന്നില്ലെന്നും സാങ്കേതിക നേട്ടങ്ങളുള്ള ഇസ്രഈല്‍ തുരങ്കം തകര്‍ക്കുന്നതിലേക്ക് മാത്രം ശ്രദ്ധ ചെലുത്തുമ്പോള്‍ ഭാവിയില്‍ അവരുടെ മത്സര നേട്ടം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുരങ്കങ്ങളില്‍ പ്രവേശിക്കുന്നത് വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നും ആവശ്യമില്ലാത്ത പക്ഷം ഇസ്രയേല്‍ അത് ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. തുരങ്കങ്ങളില്‍ ഓക്‌സിജന്‍ കുറവാണെന്നും ദൃശ്യത പരിമിതമാണെന്നും വിദഗ്ധര്‍ സൂചിപ്പിച്ചു. സിവിലിയന്‍ മരണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടത്ര മുന്‍കരുതലുകള്‍ ഇസ്രയേല്‍ എടുത്തിട്ടില്ലെന്നും, ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നുവെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.
തുരങ്കങ്ങളില്‍ ക്യാമ്പ് ചെയ്തിരുന്ന ഹമാസ് പ്രവര്‍ത്തകരെ തിരിച്ചറിയാന്‍, ഇസ്രയേലിന് തുരങ്കങ്ങളിലേക്കുള്ള കഴിയുന്നത്ര പ്രവേശന കവാടങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. പ്രവേശന കവാടങ്ങള്‍ മുഴുവനായി ആക്രമിക്കപ്പെട്ടാലും തുരങ്കങ്ങള്‍ ഉപയോഗ ശൂന്യമാവില്ല. മിക്ക തുരങ്കങ്ങള്‍ക്കും ഓരോ അറ്റത്തും നിരവധി പ്രവേശന കവാടങ്ങളുണ്ട്. അതിനാല്‍ ചിലത് എപ്പോഴും തുറന്നിരിക്കും. ഇസ്രയേലി സോഫ്റ്റ്‌വെയര്‍ രണ്ട് പോയിന്റുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താന്‍ ചലന പാറ്റേണുകളെ ബന്ധിപ്പിക്കുന്ന സൂചനകള്‍ നല്‍കിയേക്കാം, പക്ഷേ അതിന് ഭൂഗര്‍ഭ വഴികളോ ദിശകളോ ജംഗ്ഷനുകളോ വെളിപ്പെടുത്താന്‍ സാധിക്കില്ല. കൃത്യതയോടെ തുരങ്കങ്ങള്‍ മനസിലാക്കുന്നതിന്, കമാന്‍ഡോകള്‍ വലിയ അപകടങ്ങളും ബുദ്ധിമുട്ടുകളും അഭിമുഖീകരിച്ച് അകത്ത് കയറണം. അകത്തെത്തി കഴിഞ്ഞാല്‍ ഉപരിതലത്തിലുള്ള യൂണിറ്റുകളുമായി ആശയവിനിമയം നടത്താന്‍ അവര്‍ക്ക് റേഡിയോകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അവര്‍ക്ക് 100 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സാങ്കേതികവിദ്യയും ഫീല്‍ഡ് ടെലിഫോണുകളും ഉപയോഗിക്കേണ്ടിവരും. ഇതിലെ പല പ്രായോഗിക ബുദ്ധിമുട്ടുകളും മുന്നേറ്റത്തിന്റെ വേഗത കുറയ്ക്കുന്നു.
ഹമാസ് പ്രത്യാക്രമണങ്ങള്‍ നടത്തിയില്ലെങ്കില്‍ മാത്രമേ ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ ഇസ്രയേല്‍ സൈന്യത്തിന് സാധിക്കുകയുള്ളു. ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുമെന്ന് ഹമാസ് നേരത്തെതന്നെ അറിയിച്ചിട്ടുള്ളതാണ്.
ഹമാസിനെ തുരങ്കങ്ങളില്‍ നിന്ന് പുറത്തെത്തിച്ച് പോരാടാനായിരിക്കും ഇസ്രയേല്‍ ശ്രദ്ധിക്കുക. ഇതിന് കണ്ണീര്‍ വാതകം പോലെയുള്ള കെമിക്കല്‍ ഏജന്റുകള്‍ ഉപയോഗിച്ചേക്കാം. അത് തുരങ്കങ്ങളില്‍ വലിയ ദൂരം സഞ്ചരിച്ചേക്കും. നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങള്‍വച്ച് മാരകമായ വാതകങ്ങള്‍ ഇസ്രയേല്‍ ഉപയോഗിക്കില്ലെന്നാണ് വിദഗ്ദര്‍ കരുതുന്നത്. ടണലുകളില്‍ വെള്ളപ്പൊക്കമുണ്ടാക്കാനും ഹമാസിനെ പുറത്തെത്തിക്കാനും നേരത്തെ ശ്രമം നടന്നിരുന്നു. എന്നാല്‍ ഗാസയില്‍ ആവശ്യത്തിന് വെള്ളമില്ല. മലിനജലം പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിച്ചേക്കാമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ടണല്‍ പോരാട്ടം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ്.
https://www.facebook.com/Malayalivartha






















