അൽ-ഷിഫ ആശുപത്രിയുടെ മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങൾ, തെരുവ് നായ്ക്കൾ ഭക്ഷണമാക്കി:- ആശുപത്രി വളപ്പിൽ കൂട്ട കുഴിമാടമൊരുക്കി 179 ഫലസ്തീനികളെ, സംസ്‌ക്കരിച്ചു...

ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയുടെ മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങൾ തെരുവ് നായ്ക്കൾ ഭക്ഷിച്ചതായി പലസ്തീൻ അതോറിറ്റി ആരോഗ്യ മന്ത്രി മൈ അൽ-കൈല പറഞ്ഞു. ഇസ്രായേൽ അധിനിവേശ സൈന്യം "ആശുപത്രികൾ ഒഴിപ്പിക്കുകയല്ല, മറിച്ച് മുറിവേറ്റവരെയും രോഗികളെയും തെരുവിലേക്ക് എറിയുകയാണ് എന്നും അദ്ദേഹം പറഞ്ഞു. രോഗികളും അഭയാർഥികളുമായി ആയിരങ്ങളാണ് അല്‍-ശിഫയില്‍ തമ്പടിച്ചിരിക്കുന്നത്.
ഇന്ധനം തീർന്ന് ഇരുട്ടിലായ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന ഏഴ് കുഞ്ഞുങ്ങളും അത്യാഹിത വിഭാഗത്തിലെ 29 രോഗികളും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. ബോംബിങ്ങിലും വെടിവെപ്പിലും കൊല്ലപ്പെട്ടവരുടേതടക്കമുള്ള മൃതദേഹങ്ങൾ സംസ്കരിക്കാനാകാതെ ആശുപത്രി വളപ്പിൽ അഴുകിയ നിലയിലായിരുന്നു.
ഇവ പുറത്തേക്കു മാറ്റാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് കൂട്ടമായി സംസ്‌കരിക്കാൻ തയ്യാറെടുപ്പുകൾ നടത്തിരുന്നെങ്കിലും, ഇടതടവില്ലാത്ത ബോംബിങ് കാരണം ഇത് നടക്കാതെ പോവുകയായിരുന്നു. ഗാസയിലെ ആശുപത്രികൾ ശ്മശാനസമാനമായെന്ന് ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു.
പിന്നാലെ ജനങ്ങൾ തന്നെ, ആശുപത്രി വളപ്പിൽ കൂട്ട കുഴിമാടമൊരുക്കി 179 ഫലസ്തീനികളെയും ഒരുമിച്ച് സംസ്‌ക്കരിച്ചു.
https://www.facebook.com/Malayalivartha






















