ആശുപത്രിക്കടിയിലെ ഹമാസിന്റെ ബങ്കറുകള്‍; സൈനിക നടപടി തുടരുമെന്ന നിലപാടില്‍ ഇസ്രായേല്‍:- ശക്തമായ ചെറുത്ത് നിൽപ്പ് തുടരുമെന്ന് ഹമാസ്...

ഗാസയിലെ അല്‍-ശിഫ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ക്ക് നേരെ സൈനിക നടപടി തുടരുമെന്ന നിലപാടില്‍ ഇസ്രായേല്‍ . ആശുപത്രിക്കടിയിലെ ബങ്കറുകള്‍ സൈനിക താവളങ്ങളാണെന്ന, നുണപ്രചാരണം പൊളിഞ്ഞിട്ടും ഫലസ്തീന്‍ ജനതക്കെതിരായ ഉന്‍മൂലന നടപടികളാണ് അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ തുടരുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഇസ്രായേല്‍ സൈന്യത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് തുടരുന്നതെന്നും ഹമാസ് പറഞ്ഞു. 11 സൈനിക വാഹനങ്ങള്‍ കൂടി തകര്‍ത്തതായും ഹമാസ് അവകാശപ്പെട്ടു.
ഷിഫ ആശുപത്രിയുടെ ഒരു ഭാഗത്തേക്ക് പ്രവേശിച്ച ഇസ്രായേല്‍ സൈനികര്‍, ഭീകര ആക്രമണം തുടരുകയാണ്. 'ഇന്റലിജന്‍സ് വിവരങ്ങളുടെയും പ്രവര്‍ത്തന ആവശ്യകതയുടെയും അടിസ്ഥാനത്തില്‍, ഐഡിഎഫ് സേന ഹമാസിനെതിരെ ഷിഫ ഹോസ്പിറ്റലിലെ ഒരു നിര്‍ദ്ദിഷ്ട പ്രദേശത്ത് കൃത്യമായ ലക്ഷ്യബോധത്തോടെ ഓപ്പറേഷന്‍ നടത്തുന്നതായി സൈന്യം പറഞ്ഞിരുന്നു. 'സങ്കീര്‍ണ്ണവും സെന്‍സിറ്റീവുമായ ഈ അന്തരീക്ഷത്തിന് തയ്യാറെടുക്കാന്‍ പ്രത്യേക പരിശീലനം നേടിയ മെഡിക്കല്‍ ടീമുകളും അറബി സംസാരിക്കുന്നവരും സേനയില്‍ ചേര്‍ന്നതായി സൈന്യം പറഞ്ഞു.
ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്ന സിവിലിയന്മാര്‍ക്ക് ഒരു ദോഷവും വരുത്തരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ഈ യുദ്ധം എന്നും സൈന്യം കൂട്ടിച്ചേര്‍ത്തു. ഹമാസ് ഷിഫ ഹോസ്പിറ്റല്‍ വിപുലമായി ഉപയോഗിക്കുന്നുവെന്നാണ് പുറത്ത് വരുന്ന ആരോപണങ്ങള്‍. യുദ്ധ സമയത്ത് ഇസ്രായേല്‍ ആശുപത്രികളെ ആക്രമിക്കില്ലെന്ന് വിശ്വസിച്ച്, ഹമാസ് നേതാക്കള്‍ അവിടെ ഒളിക്കുകയും, ഒളിയിടങ്ങളില്‍ നിന്ന് റോക്കറ്റുകള്‍ വിക്ഷേപിക്കുകയും കെട്ടിടത്തിലെ തുരങ്കത്തില്‍ ബന്ദികളെ, തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും ചെയ്യുന്നതായി ഇസ്രായേല്‍ ആരോപിക്കുന്നു.
കൂടാതെ ഷിഫയോട് അടുത്തുള്ള സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന തുരങ്കങ്ങള്‍ കുഴിച്ച്, കോമ്പൗണ്ടിനു താഴെ കുറഞ്ഞത് അരലക്ഷം ലിറ്റര്‍ ഇന്ധനം ഹമാസ് സൂക്ഷിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഫോണ്‍ കോളിന്റെ റെക്കോര്‍ഡിംഗും ഇസ്രായേല്‍ പുറത്ത് വിട്ടിരുന്നു.
https://www.facebook.com/Malayalivartha

























