അൽ ഷിഫ ആശുപത്രി ഹമാസിന്റെ ബങ്കർ:- തെളിവായി ഇസ്രായേൽ പ്രതിരോധ സേന പുറത്ത് വിട്ട വീഡിയോയ്ക്ക് നേരെ വിമർശനം...

ആശുപത്രിയിൽ ഹമാസ് ടണലുകളുണ്ടെന്ന ആരോപണത്തിന് ഇസ്രായേലിനോ യുഎസിനോ ഇതുവരെ തെളിവ് നൽകാനായില്ല. എന്നാൽ ഹമാസുകളുടെ ആയുധങ്ങൾ ആശുപത്രിയിൽ നിന്ന് കണ്ടെത്തിയ ആരോപണങ്ങൾ വ്യാജമാണെന്ന് ചില അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ സൈന്യം തന്നെ ആശുപത്രിക്കുള്ളിൽ ആയുധങ്ങൾ എത്തിച്ചതായാണ് വിവരം. ആയുധങ്ങളും മറ്റും കണ്ടെത്തിയെന്ന ഇസ്രായേല്‍ വാദം ആശുപത്രി അധികൃതര്‍ തള്ളി.
ആയുധങ്ങള്‍ ഇസ്രായേല്‍ സൈന്യം ആശുപത്രിക്കുള്ളില്‍ എത്തിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഹമാസ് ആരോപിച്ചു. താല്‍ക്കാലിക ലിഫ്റ്റുകളെയും കുടിവെള്ളടാങ്കിനെയും കോണ്‍ഫറന്‍സ് റൂമിനെയുമൊക്കെയാണ് ഇസ്രായേല്‍ സേന ബങ്കറുകളെന്ന് വിലയിരുത്തുന്നത്.
ആശുപത്രിയുടെ ഭൂഗര്‍ഭ അറയിലുള്ളത് വെയര്‍ഹൗസുകളും കൂടിക്കാഴ്ച മുറികളുമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു. ആശുപത്രികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ജനങ്ങളെ ഗാസയില്‍ നിന്ന് പുറന്തള്ളാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ഹമാസ് ആരോപിക്കുന്നു. ഇസ്രായേലും അമേരിക്കയും ക്രൂരതകള്‍ക്ക് വിലയൊടുക്കേണ്ടി വരുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.
അൽ ഷിഫ ആശുപത്രിയെ ഹമാസ് സൈനിക കേന്ദ്രമാക്കി ഉപയോഗിച്ചു എന്നതിന് തെളിവായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ട വീഡിയോക്കെതിരെ വ്യാപക വിമർശം. ആശുപത്രിയിലെ എംആർഐ സെന്ററിൽ വച്ച് പകർത്തിയ വീഡിയോയിൽ ഭീകരപ്രവർത്തനത്തിന് തെളിവായി ഒന്നും കാണിക്കാനായില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐഡിഎഫ് വക്താവ് ലഫ്. കേണൽ ജോനാഥൻ കോൺറികസ് ആണ് വീഡിയോയിൽ ലൈവായി സംസാരിക്കുന്നത്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്‌ലിൽ പങ്കുവച്ച ആദ്യ വീഡിയോ ഡിലീറ്റ് ചെയ്തത് ഇസ്രായേലിന്റെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടിയായി.
ഇതേ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്‌തെങ്കിലും പ്രധാനപ്പെട്ട ചില ഭാഗങ്ങൾ മാസ്‌ക് ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. 'കട്ടില്ല, എഡിറ്റില്ല, നിഷേധിക്കാനാകാത്ത സത്യം മാത്രം' എന്ന തലവാചകത്തോടെയാണ് ആദ്യ വീഡിയോ ഐഡിഎഫ് പോസ്റ്റ് ചെയ്തത്. എകെ 47 തോക്ക് അടക്കമുള്ള ആയുധങ്ങൾ, ഇന്റലിജൻസ് ഉപകരണങ്ങൾ തുടങ്ങിയവ കണ്ടെത്തി എന്നാണ് വീഡിയോ അവകാശപ്പെട്ടത്. ലാപ്‌ടോപ്പും അതിനടുത്തുള്ളി സിഡി ബണ്ടിലും ഭീകരപ്രവർത്തനത്തിന്റെ തെളിവായി ചൂണ്ടാക്കാട്ടിയിരുന്നു.
ലെനോവ തിങ്ക്പാഡ് ടി490 ലാപ്‌ടോപ്പാണ് വീഡിയോയിൽ കാണിച്ചിരുന്നത്. അതിനടുത്തായിരുന്നു സിഡി ശേഖരം. യഥാർത്ഥത്തിൽ സിഡി ഡ്രൈവ് ഇല്ലാത്ത ലാപ്‌ടോപ്പാണ് തിങ്ക്പാഡ് ടി490. സമൂഹമാധ്യമങ്ങൾ ഇതേക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ ഐഡിഎഫ് വീഡിയോ ഡിലീറ്റ് ചെയ്തു. വീണ്ടും പോസ്റ്റ് ചെയ്ത വീഡിയോയിൽ ലാപ്‌ടോപ് പൂർണമായി മാസ്‌ക് ചെയ്യപ്പെട്ടിരുന്നു. രണ്ടാമത്തെ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ 'കട്ടില്ല, എഡിറ്റില്ല, നിഷേധിക്കാനാകാത്ത സത്യം മാത്രം' എന്ന തലവാചകവുമുണ്ടായിരുന്നില്ല.
ലാപ്‌ടോപ്പിലെ സ്‌ക്രീനിൽ (ആദ്യ വീഡിയോ) ഒക്ടോബർ ഏഴിന് ഹമാസ് ബന്ദിയാക്കിയ ഐഡിഎഫ് സൈനിക ഒറി മെഗിദിഷിന്റെ ചിത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം 29ന് ഷിൻ ബെറ്റിലെ കരയാക്രമണത്തിൽ ഇസ്രായേൽ സേന മോചിപ്പിച്ച സൈനികയാണ് ഇവർ. മെഗിദിഷ് കുടുംബവുമായി സന്ധിക്കുന്നതിന്റെ നിമിഷങ്ങൾ ഐഡിഎഫ് ഒക്ടോബർ 31ന് എക്‌സിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ലാപ്‌ടോപ് ഇസ്രായേലിന്റേതാണ് എന്ന് തെളിയിക്കുന്നതാണ് മെഗിദിഷിന്റെ ചിത്രമെന്ന് സമൂഹമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha

























