വിമാനത്തിൽ കുതിര, 30,000 അടി ഉയരത്തിലെത്തിയപ്പോൾ കൂട് പൊളിച്ച് പുറത്തേക്ക് ചാടി, ഒടുവിൽ അടിയന്തര ലാൻഡിങ്....

വിമാനം 30,000 അടി ഉയരത്തിലെത്തിയപ്പോള്‍ വിമാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ നിന്നും കെട്ടഴിഞ്ഞ കുതിര പുറത്ത് ചാടി. ന്യൂയോർക്കിൽ നിന്ന് ബെൽജിയത്തിലേക്ക് പോകുകയായിരുന്ന ബോയിംഗ് 747 കാർഗോ ജെറ്റ് വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഹൗഡിനി എന്ന കുതിരയാണ് തന്‍റെ കെട്ടിയിരുന്ന കൂട്ടില്‍ നിന്നും യാദൃശ്ചികയാ സ്വതന്ത്രയായി വിമാനത്തില്‍ ബഹളം വച്ചത്. ഇതോടെ വിമാനജീവനക്കാർ എല്ലാം പരിഭ്രാന്തരായി.
"ഞങ്ങൾക്ക് വിമാനത്തിൽ ജീവനുള്ള ഒരു മൃഗമുണ്ട്. ഒരു കുതിരയാണത്. കുതിരയ്ക്ക് രക്ഷപ്പെടാൻ കഴിഞ്ഞു. ഞങ്ങള്‍ക്ക് കുതിരയെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ കഴിയില്ല. അതിനാല്‍ വിമാനം ജോൺ എഫ് കെന്നഡി ഇന്‍റർനാഷണൽ എയർപോർട്ടിൽ അടിയന്തരമായി ലാന്‍റ് ചെയ്യാന്‍ അനുവദിക്കണം എന്നായിരുന്നു എയർ അറ്റ്‌ലാന്‍റ ഐസ്‌ലാൻഡിക് ഫ്ലൈറ്റ് 4592 -ന്‍റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് കൈമാറിയ സന്ദേശം. മാത്രമല്ല, കുതിരയെ പരിശോധിക്കാന്‍ ഒരു മൃഗഡോക്ടറെ സജ്ജമാക്കണമെന്നും വിമാനത്തിന്‍റെ ഭാരം കുറയ്ക്കാനായി 20 ടണ്ണോളം നിന്ധനം വിമാനത്തില്‍ നിന്നും മാറ്റണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു..
ഒടുവില്‍ വിമാനത്തിന് അടിയന്തരമായി ഇറങ്ങാന്‍ അനുമതി നല്‍കി. കുതിരയെ നിയന്ത്രണ വിധേയമാക്കിയ ശേഷം വിമാനം ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, വിമാനത്തില്‍ എന്തിനാണ് കുതിരകളെ കൊണ്ട് പോയതെന്ന് വ്യക്തമല്ല.റേസ് കുതിരകളാകും വിമാനത്തിലുണ്ടായിരുന്നതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മൃഗങ്ങളെ കൊണ്ടു പോകുന്നതിനായി വിമാനങ്ങളില്‍ 'ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് തുടങ്ങിയ വ്യവസ്ഥകളുണ്ട്. മാത്രമല്ല, മൃഗങ്ങളുടെ വലിപ്പത്തിന് അനുസരിച്ചുള്ള കണ്ടെയ്നറുകളും വിമാനത്തില്‍ ലഭ്യമാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
മാത്രമല്ല, വിമാനത്തില്‍ മൃഗങ്ങളെ കൊണ്ട് പോകുമ്പോള്‍ അവ അസ്വസ്ഥരാകുന്ന ആദ്യ സംഭവമല്ല ഇതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ദുബായിൽ നിന്ന് ബാഗ്ദാദിലേക്ക് പുറപ്പെടുന്ന ഇറാഖി എയർവേയ്‌സ് വിമാനത്തിൽ ഒരു കരടി അതിന്‍റെ കൂട്ടില്‍ നിന്നും രക്ഷപ്പട്ടെന്ന വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു.വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ നിന്നാണ് കരടി പുറത്തുചാടിയത്.
വിമാനത്തിലെ കാർഗോയിൽ നിയമപരമായി കൊണ്ടുവരുകയായിരുന്ന കരടിയെ കൂട്ടിലടച്ചാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ അബദ്ധവശാൽ പുറത്തുചാടുകയായിരുന്നു. ദുബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ കരടി കൂട് പൊളിച്ച് പുറത്തേക്ക് തലയിടുകയായിരുന്നു.ഇതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. വിമാനത്തിൽവെച്ച് കരടിയെ മയക്കിയ ശേഷം വിമാനത്തില്‍ നിന്ന് പുറത്തിറക്കാന്‍ ജീവനക്കാര്‍ യുഎഇ അധികൃതരുമായി ഏകോപിപ്പിച്ചിരുന്നു. തുടർന്ന് മയക്കിയ ശേഷമാണ് കരടിയെ കൊണ്ടുപോയത്.
https://www.facebook.com/Malayalivartha

























