ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നില്‍ വന്‍ വെല്ലുവിളി ഉയര്‍ന്നിരിക്കുന്നു;ഇസ്രയേല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍,യുദ്ധത്തിന് പ്രതിദിനം 2100 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്,നെതന്യാഹുവിനെതിരെ രാജ്യത്തിനുള്ളില്‍ മുറവിളി,യുദ്ധം നെതന്യാഹുവിന്റെ കസേര ഇളക്കുമോ?

ഹമാസിനെ തീര്‍ത്തുകെട്ടിയേ അടങ്ങൂവെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ഇസ്രയേലിന്റെ ദീര്‍ഘകാല പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് എല്ലാ രീതിയിലും വലിയ തിരിച്ചടിയാകുന്നു യുദ്ധം. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം അധികാരം നഷ്ടമാകുക എന്നത് ചിന്തിക്കാനാകില്ല. എന്നാല്‍ യുദ്ധം നെതന്യാഹുവിന്റെ കസേര ഇളക്കിയേക്കുന്ന വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നത്. ഇസ്രയേല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. രാജ്യത്തിനുള്ളില്‍ തന്നെ നെതന്യാഹുവിനെതിരെ ഒരുവിഭാഗം മുറവിളി ഉയര്‍ത്തുന്നു.
സാമ്പത്തിക പ്രതിസന്ധിയെന്ന പുതിയ ബാധ്യത കൂടി നെതന്യാഹുവിനെ പിടികൂടുന്നത്. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്ക് വേണ്ടി പ്രതിദിനം 2100 കോടിയോളം രൂപയാണ് നെതന്യാഹു സര്‍ക്കാര്‍ ചെലവിടുന്നത്. പ്രതിരോധ സേനയ്ക്ക് വേണ്ടിയല്ലാതെയുള്ള എല്ലാ ഫണ്ടുകളും വെട്ടിക്കുറച്ചും മറ്റ് ചെലവുകള്‍ നിയന്ത്രിച്ചും മാത്രമേ കടബാധ്യതകളും വിലക്കയറ്റം പോലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ നിയന്ത്രിക്കാന്‍ സാധിക്കു. എന്നാല്‍ കോഅലിഷന്‍ ഫണ്ട് വെട്ടിക്കുറയ്ക്കുകയോ സൈനിക ചെലവിലേക്ക് വകയിരുത്തുകയോ ചെയ്താല്‍ മുന്നണിയിലെ തീവ്രവലതു പക്ഷ പാര്‍ട്ടികള്‍ ഇടയാന്‍ സാധ്യതയുണ്ട്. ഈ വിയോജിപ്പ് നെതന്യാഹുവിനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ പോലും കാരണമായേക്കും. ഏകദേശം 66,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഇതുവരെ സംഘര്‍ഷം മൂലമുണ്ടായ ഒരു രാജ്യമാണ് വലിയൊരു തുക ഇപ്പോഴും സഖ്യകക്ഷിയുടെ താത്പര്യങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.
താറുമാറായിരിക്കുകയാണ് ഇസ്രയേലിലെ തൊഴില്‍കാര്‍ഷിക മേഖല. എല്ലാം പഴയപടി ആക്കിയെടുക്കാന്‍ ഇനി വര്‍ഷങ്ങളുടെ സമയം വേണ്ടിവരുമെന്ന് വിദഗ്ദര്‍ പറയുന്നു. മുന്‍കാല സംഘര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇസ്രയേല്‍ സേനയില്‍ റിസര്‍വ് സൈനികരുടെ പങ്കാളിത്തം അധികമാണ്. ഇത് വിപണിയില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. കാര്‍ഷികവൃത്തി ഉള്‍പ്പെടെ വിവിധ വ്യവസായ മേഖലകളുടെ നിലനില്‍പ്പിന് തന്നെ ഇവ വലിയ ഭീഷണിയും സൃഷിടിക്കുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ 10,000 കര്‍ഷകരുടെ കുറവാണ് ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നെതന്യാഹു സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ ജനകീയ പ്രതിഷേധങ്ങള്‍ രാജ്യത്തുണ്ടാക്കിയ അസ്ഥിരത നേരത്തെ തന്നെ ബാധിച്ചിരുന്ന സ്റ്റാര്‍ട്ട് അപ്പ് മേഖലയെ നിലവിലെ സംഘര്‍ഷം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഇസ്രയേലിലെ പ്രധാന ടൂറിസം സീസണിനെയും സംഘര്‍ഷം വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴിരട്ടിയിലധികമാണ് ഒക്ടോബറിലെ ബജറ്റ് കമ്മി വര്‍ധിച്ചത്. കൂടാതെ ഈ മാസം കഴിഞ്ഞ മാസത്തേക്കാള്‍ 75 ശതമാനം അധികം വായ്പയെടുക്കാനുള്ള പദ്ധതികളും ധനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രവര്‍ത്തനങ്ങള്‍ക്കും ജൂത പാഠശാലകള്‍ക്കും വേണ്ടി ഏകദേശം 29,000 കോടി രൂപയാണ് കഴിഞ്ഞ മെയ് മാസം നെതന്യാഹു സര്‍ക്കാര്‍ മാറ്റിവച്ചത്. ഏകദേശം 66,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഇതുവരെ സംഘര്‍ഷം മൂലമുണ്ടായ ഒരു രാജ്യമാണ് വലിയൊരു തുക ഇപ്പോഴും സഖ്യകക്ഷിയുടെ താത്പര്യങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. നെതന്യാഹു സര്‍ക്കാരിന്റെ മുന്‍ഗണകളാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇസ്രയേല്‍ തൊഴില്‍ മേഖലയില്‍ പെട്ടെന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ വെസ്റ്റ് ബാങ്കില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റാമര്‍ ബെന്‍ ഗ്വിറിനെ പോലുള്ളവര്‍ അതിനെ എതിര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. തങ്ങളുടെ ഘടകകക്ഷികള്‍ക്ക് അപ്രിയമാണെങ്കിലും തീവ്ര യാഥാസ്ഥിതിക വിദ്യാഭ്യാസ പരിപാടികള്‍ക്കായി വകയിരുത്തിയ പണം സൈനിക ചെലവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം ഇസ്രയേലി സാമ്പത്തിക വിദഗ്ധര്‍ നെതന്യാഹുവിനും ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിനോടും തുറന്ന കത്ത് എഴുതിയിരുന്നു. 'സര്‍ക്കാര്‍ കോഅലിഷന്‍ ഫണ്ടുകളില്‍ മുറുകെ പിടിക്കുന്നിടത്തോളം കാലം, കടവും പെരുകുമെന്ന് ഐബിഐ ഇന്‍വെസ്റ്റ്‌മെന്റ് ഹൗസിലെ ചീഫ് ഇക്കണോമിസ്റ്റ് റാഫി ഗോസ്ലാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നെതന്യാഹുവിന്റെയും കൂട്ടാളികളുടെയും രാഷ്ട്രീയ നിലനില്‍പ്പിന് അനിവാര്യമായ ഘടകമാണ് ഈ ഫണ്ടുകള്‍. അതുകൊണ്ടുതന്നെ കോഅലിഷന്‍ ഫണ്ടില്‍ ഇതുവരെ ഉപയോഗിക്കാത്ത ഏകദേശം 17,000 കോടി രൂപ വകമാറ്റുന്നതിനെതിരെ തീവ്ര വലതുകക്ഷികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇസ്രയേല്‍ തൊഴില്‍ മേഖലയില്‍ പെട്ടെന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ വെസ്റ്റ് ബാങ്കില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റാമര്‍ ബെന്‍ ഗ്വിറിനെ പോലുള്ളവര്‍ അതിനെ എതിര്‍ക്കുന്ന സമീപനമാണ് പ്രകടിപ്പിക്കുന്നത്. അവരെ തൊഴിലിനെടുക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നാണ് ബെന്‍ ഗ്വിറിന്റെ അഭിപ്രായം. സാമ്പത്തിക ബാധ്യതകള്‍ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ക്ക് തീവ്രവലതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടക്കാന്‍ നെതന്യാഹുവിന് ആകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
https://www.facebook.com/Malayalivartha

























