ഗാസയിൽ ഹമാസ് ബന്ദികളാക്കിയ 240 പേരിൽ 50 ഓളം സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാൻ സാധ്യത; ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിലെത്താൻ ലക്ഷ്യമിട്ട് ഹമാസും ഇസ്രായേലും പ്രാഥമിക ചർച്ചകളിൽ ഏർപ്പെട്ടു

ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിലെത്താൻ ലക്ഷ്യമിട്ട് ഹമാസും ഇസ്രായേലും പ്രാഥമിക ചർച്ചകളിൽ ഏർപ്പെട്ടതായി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. നിലവിൽ ഗാസയിൽ ഹമാസ് ബന്ദികളാക്കിയ 240 പേരിൽ 50 ഓളം സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാൻ സാധ്യതയുള്ള കരാറിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മൂന്നോ അഞ്ചോ ദിവസത്തെ പോരാട്ടം നിർത്തുക, ഗാസയിലേക്കുള്ള മാനുഷിക സഹായം വർദ്ധിപ്പിക്കുക, ഇസ്രായേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട സ്ത്രീകളെയും കുട്ടികളെയും അവ്യക്തമായി മോചിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഇസ്രായേൽ മുഖവിലയ്‌ക്ക് എടുക്കുന്നുണ്ട്. പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള യുഎസ് ഉദ്യോഗസ്ഥരും ഈ ചർച്ചകളിൽ പങ്കെടുത്തു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ ഒരു വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ബൈഡൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു എന്നതും ആശ്വാസകരമാണ് . സൈനിക ഇടപെടൽ പരിഗണിക്കുന്നില്ലെന്നും ബന്ദികളുടെ മോചനം സുഗമമാക്കുന്നതിലും ശ്രമങ്ങൾ തുടങ്ങിട്ടിട്ടുണ്ടെന്നു ബൈഡൻ വ്യക്തമാക്കി. നേരിയ പ്രതീക്ഷയിലാണ് എന്നും പ്രസിഡന്റ് ബൈഡൻ പറഞ്ഞു. തടവുകാരെ രക്ഷിക്കുന്നതിൽ യുഎസ് സൈനിക ഇടപെടൽ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു . പകരം, "ബന്ദികളെ മോചിപ്പിക്കുന്നതിന് എങ്ങനെ നടപ്പിലാക്കാം എന്നാണ് നോക്കുന്നത്.
https://www.facebook.com/Malayalivartha

























