ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ നിന്ന് ഇസ്രായേൽ മൃതദേഹങ്ങളും കടത്തി.... 18 മൃതദേഹങ്ങളാണ് ഇസ്രായേൽ സേന അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തിയത്....എൻ.ഐ.സി.യുവിൽ ഇതുവരെ മരിച്ചത് നാല് നവജാത ശിശുക്കളാണ്...

ശരിക്കും ഒരു അധോലോക യുദ്ധമാണ് ഗസ്സയിൽ ഹമാസും ഇസ്രയേലി സൈന്യവും തമ്മിൽ നടക്കുന്നത്. ഗസ്സയിൽ ഭൂമിയിൽനിന്ന് 40-50 മീറ്റർ താഴ്ചയിൽ നിർമ്മിച്ച ആറടി ഉയരുവും രണ്ടരയടി വീതിയുമുള്ള 1,300 തുരങ്കങ്ങളാണ് ഹമാസിന്റെ തുറുപ്പുചീട്ട്. നാലുമാസം വരെ കഴിയാനുള്ള മരുന്നും, ഭക്ഷണവും, ഓക്സിജൻ സിലണ്ടറുകളും, ബാത്ത്റുമും, ഡൈനിക്ക് എരിയയുമൊക്കെയുള്ള ആധുനിക ഹൈട്ടക്ക് തുരങ്കങ്ങളും ഇതിലുണ്ട്. അതിൽ ഒളിച്ചിരുന്ന് എലികളെപ്പോലെയാണ് ഹമാസിന്റെ പ്രവർത്തനം.ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ നിന്ന് ഇസ്രായേൽ മൃതദേഹങ്ങളും കടത്തി. 18 മൃതദേഹങ്ങളാണ് ഇസ്രായേൽ സേന അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തിയത്. അൽശിഫ ആശുപത്രിയിലെ എൻ.ഐ.സി.യുവിൽ ഇതുവരെ മരിച്ചത് നാല് നവജാത ശിശുക്കളാണ്. ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 12,000 കവിഞ്ഞതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇവരിൽ അയ്യായിരത്തിലധികവും കുട്ടികളാണ്.അതേസമയം, വെസ്റ്റ് ബാങ്കിൽ വീണ്ടും വ്യോമാക്രമണമുണ്ടായി. നാബുലുസിലെ ഫതാഹ് പാർട്ടി ആസ്ഥാനത്ത് ഇസ്രായേൽ നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ അഞ്ച് ഫസസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു ആക്രമണത്തിൽ മാത്രം ഒൻപത് ഇസ്രായേൽ സൈനികരെ വധിച്ചതായാണ് ഹമാസ് അറിയിക്കുന്നത്. നാല് ദിവസത്തിനുള്ളിൽ 62 സൈനിക വാഹനങ്ങൾ തകർത്തതായും ഹമാസ് സൈനിക വക്താവ് അബു ഉബൈദ അറിയിച്ചു.പ്രതീക്ഷിച്ചതിനപ്പുറം സൈനികരെ കൊലയ്ക്ക് കൊടുക്കേണ്ടി വരുമെന്നാണ് ഇസ്രായേലിന് ഹമാസിന്റെ മുന്നറിയിപ്പ്. ഗസ്സയിലെ കുരുതി അവസാനിപ്പിക്കുന്നതിന് ഇടപെടാൻ വൈകരുതെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനോട് ഖത്തർ അമീർ ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ അപേക്ഷ കണക്കിലെടുത്ത് ഇസ്രായേലിനെതിരെ യുദ്ധകുറ്റവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി വ്യക്തമാക്കി.
ലബനാനിൽ നിന്ന് ഹിസ്ബുല്ല ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണവും തുടരുകയാണ്.ആരാണ് ഇതിന് ഉത്തരവാദി. കേരളത്തിലടക്കം മാധ്യമങ്ങൾ ഇസ്രയേലിനെയാണ് വില്ലനാക്കുന്നത്. അവർ ഏകപക്ഷീയമായി ആശുപത്രികളും, സ്‌കൂളുകളും ആക്രമിക്കയാണെന്നാണ് മലയാള പത്രങ്ങൾ വായിച്ചാൽ തോന്നുക. പക്ഷേ യാഥാർത്ഥ്യം അങ്ങനെയല്ല. സ്തീകളെയും കുട്ടികളെയും, മനുഷ്യകവചമായി ഉപയോഗിക്കുന്ന ഹമാസ് നേതാക്കൾ തന്നെയാണ് ഈ ശശുഹത്യയിലെ ഒന്നാം പ്രതി. കോടികളുടെ അന്താരാഷ്ട്ര സഹായം കിട്ടിയിട്ടും, ഹമാസ് നേതാക്കൾ കോടീശ്വരന്മാർ ആവുകയാണ് എന്നല്ലായെ ഗസ്സക്ക് കാര്യമായി ഒന്നും കിട്ടുന്നില്ല. ശരിക്കും ചെകുത്താനും കടലിനും നടുവിലാണ് ഗസ്സയിലെ കുട്ടികളും.വെറും 375 സ്‌ക്വയർ കിലോമീറ്റർ മാത്രമുള്ള ഒരു പ്രദേശത്താണ്, 500 കിലോമീറ്റർ നീളംവരുന്ന ഭൂർഗഭ തുരങ്കമള്ളത്. ഡൽഹി മെട്രോക്ക്പോലും 392 കലോമീറ്ററാണ് നീളം.
ഡൽഹി ഗസ്സയേക്കാൾ നാലിരട്ടി വിസ്തൃതമായ സ്ഥലമാണ്. അപ്പോൾ ഗസ്സ മുനമ്പിലെ ടണൽ ശൃംഖല എത്ര വിപുലമാണെന്നാണ് ഊഹിക്കാവുന്നതേയുള്ളൂ.ഈ തുരങ്കങ്ങളിൽ അവർ റോക്കറ്റുകളും ഒളിപ്പിച്ചിട്ടുണ്ട്. ഒന്നും രണ്ടുമല്ല 1,500 റോക്കറ്റ് വിക്ഷേപണത്തറകളും ഇവിടെയുണ്ട്. അതുകൊണ്ടാണ് ഒറ്റയടിക്ക് 5,000 റോക്കറ്റുകൾ വിട്ട്, ഇസ്രയേലിന്റെ പേരുകേട്ട അയൺ ഡോമിനെപ്പോലും തകർക്കാൻ ഇവർക്ക് കഴിഞ്ഞത്. ഏറ്റവും വിചിത്രം ജനവാസ കേന്ദ്രങ്ങളിലാണ് ഈ ടണലുകൾ സ്ഥാപിച്ചിരുക്കുന്നത് എന്നാണ്. സ്‌കൂളുകൾക്കുള്ളിൽ, ആശുപത്രികൾക്കുള്ളിൽ, മാർക്കറ്റുകളിൽ, വീടുകളിൽ ഒക്കെയാണ് ഇതിന്റെ ഓപ്പണിങ്ങ്. ഈ ടണലുകിൽനിന്ന് പെട്ടെന്ന് പുറത്തിറങ്ങി, ഹമാസുകാർ ഇസ്രയേലിലേക്ക് റോക്കറ്റ് അയക്കുന്നു. എന്നിട്ടു ഒന്നും അറിയാത്തപോലെ ടണലിലേക്ക് വലിയുന്നു. റോക്കറ്റ് വന്ന സ്ഥലം തിരിച്ചറിഞ്ഞ് ഇസ്രയേൽ ഓട്ടോ സെൻസറുകൾ തിരിച്ച് റോക്കറ്റ് ആയക്കുമ്പോൾ അത് വന്ന് വീഴുക സ്‌കുളിനോ, ആശുപത്രിക്കോ, വീടിനോ മുകളിൽ ആയിരിക്കും!
https://www.facebook.com/Malayalivartha

























