Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഗാസയിലെ അൽ ശിഫ ആശുപത്രിയിലുണ്ടായിരുന്ന, വളർച്ചയെത്താതെ പിറന്ന 31 കുഞ്ഞുങ്ങളെയും ഒഴിപ്പിച്ചു.... ഇവരെ ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകും...ഇൻക്യുബേറ്ററിൽ കഴിഞ്ഞിരുന്ന എട്ടുകുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തു...

20 NOVEMBER 2023 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

അൽ ശിഫ ആശുപത്രി എത്രയും വേഗം ഒഴിയണം എന്നുള്ള ഇസ്രയേലിന്റെ മുന്നറിയിപ്പ് വന്നത് മുതൽ . അത്രയും രോഗികളെ വളരെ വേഗത്തിൽ മാറ്റാനുള്ള നടപടികൾ എല്ലാം തന്നെ സ്വീകരിച്ചു വരികയായിരുന്നു. അഭയാർത്ഥികൾ അല്ലാതെ അവിടെയുള്ള രോഗികൾ എല്ലാവരും തന്നെ യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റവരായിരുന്നു. അത് കൂടാതെ ധാരാളം കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ ഗാസയിലെ അൽ ശിഫ ആശുപത്രിയിലുണ്ടായിരുന്ന, വളർച്ചയെത്താതെ പിറന്ന 31 കുഞ്ഞുങ്ങളെയും ഞായറാഴ്ച ഒഴിപ്പിച്ചു. ഇവരെ ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകും.അടിസ്ഥാനസൗകര്യങ്ങളെല്ലാം നിലച്ചതിനാൽ ഈ മാസം 11-ന് അൽ ശിഫ ആശുപത്രി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇൻക്യുബേറ്ററിൽ കഴിഞ്ഞിരുന്ന എട്ടുകുഞ്ഞുങ്ങൾ മരിക്കുകയുംചെയ്തു.

 

ഈ പശ്ചാത്തലത്തിൽ ശനിയാഴ്ച ആശുപത്രി സന്ദർശിച്ച ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) സംഘം ‘മരണ മേഖല’ എന്നാണ് അൽ ശിഫയെ വിളിച്ചത്.ഡബ്ല്യു.എച്ച്.ഒ. ഉൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭാ (യു.എൻ.) ഏജൻസികളുടെ സഹകരണത്തോടെയാണ് കുഞ്ഞുങ്ങളെ ഒഴിപ്പിച്ചതെന്ന് ജീവകാരുണ്യസംഘടനയായ പലസ്തീനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി (പി.സി.ആർ.എസ്.) അറിയിച്ചു. പി.സി.ആർ.എസിന്റെ ആംബുലൻസുകളിലാണ് കുഞ്ഞുങ്ങളെ കൊണ്ടുപോയതെന്ന് ഡബ്ല്യു.എച്ച്.ഒ. സെക്രട്ടറി ജനറൽ ടെഡ്രോസ് അഥനോം ഗെബ്രെയേസുസ് ട്വീറ്റ് ചെയ്തു.ഹമാസിന്റെ താവളങ്ങളിലൊന്നാണ് അൽ ശിഫയെന്നുപറഞ്ഞ് ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയിരുന്നു. എന്നാൽ, ഇതിന് അവർ വ്യക്തമായ തെളിവുനൽകിയിട്ടില്ല. ആരോപണം ഹമാസ് നിഷേധിക്കുകയുംചെയ്തു.ഇസ്രയേൽസേന ഉള്ളിൽക്കടന്നതോടെ രോഗികളും പരിക്കേറ്റവരും വരെ ആശുപത്രി വിട്ടുപോയി.

120 രോഗികൾ മെഡിറ്ററേനിയൻ കടലോരത്തേക്കു നടന്നുപോകുന്നതു കണ്ടുവെന്ന് എ.എഫ്.പി. റിപ്പോർട്ടുചെയ്തു. ആശുപത്രി ഒഴിയാൻ നിർദേശിച്ചുവെന്ന വാർത്ത ഇസ്രയേൽസൈന്യം നിഷേധിച്ചു.291 രോഗികളും 25 ആരോഗ്യപ്രവർത്തകരും ഇപ്പോഴും അൽ ശിഫയ്ക്കുള്ളിലുണ്ടെന്ന് സന്ദർശനശേഷം ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു. ഈ അറിയിപ്പുവന്ന് മണിക്കൂറുകൾക്കകമാണ് 31 കുഞ്ഞുങ്ങളെ ഒഴിപ്പിച്ചത്.അതെ സമയം ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഹമാസ് ഭീകരർ ബന്ദികളാക്കിയവരെ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ എത്തിച്ചുവെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ സൈന്യം. സുരക്ഷാ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ആയുധങ്ങൾ കയ്യിലേന്തിയ ഹമാസ് ഭീകരരോടൊപ്പം ബന്ദികൾ നടന്നു വരുന്നതാണ് ഇതിൽ ഒരു വീഡിയോ.മറ്റൊന്നിൽ ബന്ദികളാക്കപ്പെട്ടവരെ ആശുപത്രിയോട് സാമ്യമുള്ള ഒരു കെട്ടിടത്തിലേക്ക് വലിച്ചിഴക്കുന്നതും, അവർ ഇത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതും വ്യക്തമാണ്.

 

ആശുപത്രിക്കുള്ളിലേക്കാണ് ബന്ദികളെ കൊണ്ടുപോകുന്നതെന്നും,വീഡിയോയിൽ നിന്ന് ഇത് വ്യക്തമാണെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. തായ്‌ലൻഡിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള രണ്ട് പുരുഷ തടവുകാരും ഇക്കൂട്ടത്തിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഈ വീഡിയോ ഏത് ദിവസത്തേത് ആണ് എന്നത് സംബന്ധിച്ചുള്ള വിവരം പുറത്ത് വന്നിട്ടില്ല.240ഓളം പേരെയാണ് ഹമാസ് ഭീകരർ തടവിലാക്കി വച്ചിരിക്കുന്നത്. എന്നാൽ ബന്ദികളാക്കപ്പെട്ടവർ നിലവിൽ എവിടെയാണെന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരം സൈന്യത്തിന് ലഭിച്ചിട്ടില്ല. ഒക്ടോബർ ഏഴിന് നടത്തിയ ആക്രണത്തിന് പിന്നാലെ ഹമാസ് ഭീകരർ അൽ ഷിഫ ആശുപത്രി ദുരുപയോഗിച്ചു എന്നതിനുള്ള തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (1 hour ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (1 hour ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (1 hour ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (1 hour ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (1 hour ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (1 hour ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (3 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (4 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (4 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (5 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (5 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (5 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (5 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (5 hours ago)

Malayali Vartha Recommends