ശത്രുത അവസാനിപ്പിച്ച് വെടിനിർത്തൽ ഉണ്ടാകണം; സിവിലിയന്മാർക്കെതിരായ എല്ലാ ആക്രമണങ്ങളും നിർത്തണം; ബന്ദികളാക്കിയിരിക്കുന്ന സാധാരണക്കാരെ മോചിപ്പിക്കണം; തുറന്നടിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ എല്ലാ കക്ഷികളും ഉടൻ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്.ഫലസ്തീൻ-ഇസ്രായേൽ വിഷയത്തിൽ ബ്രിക്സ് വെർച്വൽ ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം ആവശ്യപ്പെട്ടത്. തടവിലാക്കപ്പെട്ട സാധാരണക്കാരുടെ മോചനവും ഉടൻ നടക്കണമെന്ന് അദ്ദേഹം ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.
ഗാസയിലെ സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കുകയാണ്. ഇനി പറയുന്ന കാര്യങ്ങൾ അടിയന്തിരവും അനിവാര്യവുമാണെന്ന് ചൈന വിശ്വസിക്കുന്നു. ആദ്യം, സംഘട്ടനത്തിലെ കക്ഷികൾ ശത്രുത അവസാനിപ്പിച്ച് വെടിനിർത്തൽ ഉടനടി കൈവരിക്കണം, സിവിലിയന്മാർക്കെതിരായ എല്ലാ അക്രമങ്ങളും ആക്രമണങ്ങളും നിർത്തണം.
ബന്ദികളാക്കിയിരിക്കുന്ന സാധാരണക്കാരെ മോചിപ്പിക്കണം . കൂടുതൽ പേരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കണം. കൂടുതൽ ദുരിതങ്ങളിൽ നിന്ന് ആളുകളെ ഒഴിവാക്കാനാകണം . ഗാസയിലെ മാനുഷിക ഇടനാഴികൾക്കും മാനുഷിക സഹായത്തിനെ കുറിച്ചുംചൈനീസ് പ്രസിഡന്റ് സംസാരിച്ചു.
"രണ്ടാമതായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് , മാനുഷിക ഇടനാഴികൾ സുരക്ഷിതവും തടസ്സമില്ലാതെയും സൂക്ഷിക്കണമെന്നും ഗാസയിലെ ജനങ്ങൾക്ക് കൂടുതൽ മാനുഷിക സഹായം നൽകുകയും വേണമെന്നാണ് . വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവ നൽകാതെ ഗാസയിലെ ആളുകളെ ശിക്ഷിക്കുന്നത് അവസാനിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള ആവർത്തിച്ചുള്ള സംഘർഷങ്ങൾ പരിഹരിക്കാനുള്ള ആത്യന്തിക മാർഗം 'ദ്വിരാഷ്ട്ര പരിഹാരമാണ്' എന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. ഫലസ്തീൻ പ്രശ്നത്തിന് ന്യായമായ പരിഹാരമില്ലാതെ, ശാശ്വത സമാധാനവും ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
ഒക്‌ടോബറിലും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ദ്വിരാഷ്ട്ര പരിഹാരമാണ് ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞിരുന്നു . ഫലസ്തീൻ പ്രശ്നത്തിന് സമഗ്രവും നീതിയുക്തവും ശാശ്വതവുമായ പരിഹാരം പ്രോത്സാഹിപ്പിക്കുന്നതിന് ഈജിപ്തുമായും അറബ് രാഷ്ട്രങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















