Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ബന്ദികള്‍ക്കൊപ്പം പുതു ജീവിതത്തിലേയ്ക്ക് ഇസ്രാ;പലസ്തീന്‍ വനിത നേരിട്ട കൊടിയ യാതനകള്‍,2015 ഒക്‌ടോബര്‍ 10നാണ് ഇവരുടെ ജീവിതം കീഴ്‌മേല്‍ മറിച്ച സംഭവമുണ്ടായത്,ഇസ്രായേല്‍-ഹമാസ് ബന്ദി കൈമാറ്റം ഇസ്രയുടെ ജീവിതം അധികാരികളുടെ മുന്നിലെത്തിച്ചു, ഇസ്ര പോരാളിയാണ് പെണ്‍ പോരാളി

26 NOVEMBER 2023 07:45 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഇസ്രായേല്‍ ഹമാസ് യുദ്ധം രണ്ടു രാജ്യങ്ങളിലെയും ഒട്ടേറെ പേരുടെ ജീവനെടുത്തു എങ്കിലും ഇസ്രയുടെ ജീവിതത്തില്‍ ഇത് വീണ്ടും പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. അധിനിവേശ ഭരണകൂടം ഉയര്‍ത്തിയ എല്ലാ വൈതരണികളേയും മറികടന്ന് ഉന്നത പഠനത്തിലൂടെ മികച്ച കരിയര്‍ സ്വപ്‌നം കണ്ട ഇസ്രാ ജാബിസ് എന്ന ഫലസ്തീന്‍ യുവതിയുടെ ജീവിതം പെട്ടെന്നാണ് മാറിമറിഞ്ഞത്. അത് സത്യത്തില്‍ ഒരു ഇസ്രായേല്‍ പോലീസ് ഓഫിസര്‍ക്ക് പറ്റിയ അബദ്ധമായിരുന്നു . പക്ഷെ അതിന്റെ പേരില്‍ ഇസ്ര അനുഭവിച്ചത് തീരാ വേദനയായിരുന്നു. ഹമാസും ഇസ്രായേലും പരസ്പരം ബന്ദി കൈമാറ്റത്തിന്റെ പാതയില്‍ വന്നപ്പോഴാണ് ഇസ്രയുടെ ജീവിതം വീണ്ടും അധികാരികളുടെ മുന്നിലെത്തിയത്. ഇതോടെ ഇസ്രയ്ക്കും മോചനമായി. ആ സംഭവം ഇങ്ങനെ

2015 ഒക്‌ടോബര്‍ 10നാണ് ഇവരുടെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച സംഭവമുണ്ടായത്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ മൊഡ്യൂളിനായുള്ള ഗവേഷണ പ്രോജക്റ്റ് സമര്‍പ്പിക്കുന്നതിന്റെ തലേന്ന് ഇപ്പോള്‍ 37 വയസ്സുള്ള ഇസ്രാ ജാബിസ് ഫര്‍ണിച്ചറുകളുമായി ജറുസലേമിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ജറുസലേമിലെ അല്‍സയ്യിം സൈനിക ചെക്ക് പോയിന്റില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെ വച്ച് സാങ്കേതിക തകരാര്‍ മൂലം അവള്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു. അന്ന് മകന്‍ മുഅ്തസിനൊപ്പം വീട്ടുസാധനങ്ങളുമായി ചെറിയ കാറില്‍ ജറുസലേമിലേക്ക് പോകുകയായിരുന്നു ഇസ്ര. ജറുസലേമില്‍ ജനിച്ച മുഅ്തസിമിന് അവിടെ താമസിക്കാന്‍ അനുമതിയുണ്ടായിരുന്നു. ഇസ്രയും ജെറുസലേം സ്വദേശിയാണ്. വെസ്റ്റ് ബാങ്ക് ഐ.ഡി കാര്‍ഡുള്ള ഭര്‍ത്താവിന് ജറുസലേമില്‍ പ്രവേശിക്കാന്‍ അനുമതിയില്ലായിരുന്നു. മകന് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടിയാണ് അവനൊപ്പം ഏതാനും വര്‍ഷം ജറുസലേമില്‍ പോയി താമസിക്കാന്‍ ഇസ്ര തീരുമാനിച്ചത്.

വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറും ഇസ്രയുടെ കാറിലുണ്ടായിരുന്നു. യാത്രക്കിടെ രണ്ടു തവണ ഇവരുടെ കാര്‍ ഓഫായിപ്പോയിരുന്നു. ഏതാനും കിലോമീറ്ററുകള്‍ കൂടി കടന്നുപോയതോടെ കാര്‍ വീണ്ടും ഓഫായി. കാര്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിരമിച്ച ഒരു ഇസ്രായേലി പൊലീസുകാരന്‍ വന്ന് ഇസ്രയുടെ രേഖകള്‍ ആവശ്യപ്പെട്ടു. കാറില്‍നിന്ന് കരിഞ്ഞ മണം വരുന്നതിനാല്‍ അവര്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും രേഖകള്‍ പരിശോധിക്കാതെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്ന ഇയാളുടെ നിലപാട്.

കാറിന്റെ ബോണറ്റില്‍നിന്ന് തീ പടരുന്നത് കണ്ട് ഇസ്ര വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാരന്‍ വാതില്‍ വലിച്ചടച്ചു. അവളുടെ കൈകള്‍ അതിനുള്ളില്‍ ഞെരിഞ്ഞമര്‍ന്നു. ഇസ്ര കാറിനുള്ളില്‍നിന്ന് കത്തുന്നത് പൊലീസുകാരന്‍ കണ്ടുനില്‍ക്കുകയായിരുന്നു. അവളെ രക്ഷപ്പെടാന്‍ അയാള്‍ അനുവദിച്ചില്ല. സഹായത്തിനായി നിലവിളിച്ചുകൊണ്ടിരുന്ന ഇസ്രയെ കത്തി താഴെയിടൂ എന്നാക്രോശിച്ച് റൈഫിളിന്റെ ബാരല്‍ കൊണ്ടാണ് ഇസ്രായേല്‍ സൈനികന്‍ മറുപടി നല്‍കിയത്. കത്തിക്കൊണ്ടിരുന്ന ശരീരവുമായി 15 മിനിറ്റോളമാണ് ഇസ്ര ജീവിതത്തിനു മരണത്തിനും ഇടയില്‍ സൈന്യത്തിന്റെ കാരുണ്യത്തിന് കാതോര്‍ത്ത് നടുറോഡില്‍ കിടന്നത്. ഇസ്ര ഗ്യാസ് സിലിണ്ടറുമായെത്തി മനപ്പൂര്‍വം സ്‌ഫോടനം നടത്തിയെന്നായിരുന്നു ഈ പൊലീസുകാരന്‍ നല്‍കിയ മൊഴി. ഇയാളുടെ മൊഴി മാത്രം പരിഗണിച്ച കോടതി 2017ല്‍ ഇസ്രയെ 11 വര്‍ഷം തടവിന് ശിക്ഷിച്ചു.

ശരീരത്തില്‍ 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഇസ്രയുടെ എട്ട് വിരലുകള്‍ ഉരുകിപ്പോയിരുന്നു. മൂക്കിന്റെ ദ്വാരങ്ങള്‍ അടഞ്ഞുപോയതിനാല്‍ വായിലൂടെയാണ് ശ്വസിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ് കഠിന വേദനയനുഭവിച്ച ഇസ്രക്ക് മതിയായ ചികിത്സ നല്‍കാന്‍ പോലും ഇസ്രായേല്‍ സൈന്യം തയ്യാറായില്ല. വിരലുകള്‍ നഷ്ടപ്പെട്ട് കണ്ണും മുഖവും ഉരുകിപ്പോയ ഇസ്രയെ വേദന സംഹാരികള്‍ മാത്രം നല്‍കി ജയിലിനുള്ളില്‍ നരകയാതനയിലേക്ക് തള്ളിവിടുകയായിരുന്നു. ഗുരുതരായി പൊള്ളലേറ്റ ശരീരവുമായി വിചാരണക്ക് കോടതിയിലെത്തിയ ഇസ്രയോട് ജഡ്ജി ചോദിച്ചത് 'ഇസ്രാ...വേദനയുണ്ടോ?' എന്നായിരുന്നു. വിരലുകള്‍ ഉരുകിപ്പോയ കൈകകള്‍ ഉയര്‍ത്തിക്കാട്ടി 'ഇതിനേക്കാള്‍ വലിയ വേദനയെന്താണ്?' എന്നായിരുന്നു ഇസ്ര തിരിച്ചു ചോദിച്ചത്. അവള്‍ എത്രമാത്രം വേദന തിന്നുവെന്ന് വ്യക്തമാക്കുന്ന അവസ്ഥയായിരുന്നു കണ്ണുകളില്‍ കാണാന്‍ കഴിഞ്ഞത്.

ഇസ്രായുടെ കാറിലെ ഗ്യാസ് സിലിണ്ടര്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. എന്നാല്‍, 'കൊലപാതകശ്രമം' എന്ന് ആരോപിച്ചായിരുന്നു സൈന്യം ഇസ്രയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിനുള്ള തെളിവുകളൊന്നും അവര്‍ ഹാജരാക്കിയില്ല. ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ച ഇസ്രാ താന്‍ ജബല്‍ അല്‍മുകബര്‍ സമീപമുള്ള തന്റെ വീട്ടിലേക്ക് ഫര്‍ണിച്ചറുകള്‍ മാറ്റുകയായിരുന്നുവെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അല്‍അഖ്‌സ മസ്ജിദിലെ ഇസ്രായേല്‍ പ്രകോപനങ്ങള്‍ക്കെതിരേ 2014ല്‍ പൊട്ടിപ്പുറപ്പെട്ട 'ജെറുസലേം ഇന്‍തിഫാദ' കത്തിനില്‍ക്കുന്നതിനിടെയായിരുന്നു ഈ അപകടം. 2015ന്റെ അവസാന പകുതി വരെ പ്രക്ഷോഭം തുടര്‍ന്നിരുന്നു. പത്ത് ഫലസ്തീനിയന്‍ അമ്മമാര്‍ക്കും 35 വനിതാ തടവുകാര്‍ക്കുമൊപ്പം വടക്കന്‍ ഇസ്രായേലിലെ ഡാമണ്‍ ജയിലിലാണ് ഇസ്ര കഴിയുന്നത്. ശരീരത്തിന്റെ 60 ശതമാനത്തില്‍ രണ്ടാം ഡിഗ്രി മുതല്‍ മൂന്നാം ഡിഗ്രി വരെ പൊള്ളലേറ്റ ഇസ്രയുടെ എട്ട് വിരലുകള്‍ ഉരുകിപ്പോയിരുന്നു.ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ അവര്‍ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു.

ഇസ്രയ്ക്ക് എട്ട് അടിയന്തര ശസ്ത്രക്രിയകള്‍ ആവശ്യമാണ്, അവളുടെ പരിക്കുകള്‍ ഭാഗികമായെങ്കിലും ചികിത്സിക്കാന്‍ മുപ്പത് പ്ലാസ്റ്റിക് സര്‍ജറികളും വേണം' ഇസ്രയുടെ സഹോദരി മോന ജാബിസ് മാധ്യമങ്ങളോട് പറഞ്ഞു. 'മൂക്കിലെ ദ്വാരങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞിരിക്കുന്നതിനാല്‍ ഇസ്ര വായിലൂടെയാണ് ശ്വസിക്കുന്നത്. മൂക്ക്, ചെവി, തൊണ്ട, താഴത്തെ ചുണ്ടുകള്‍ എന്നിവയില്‍ ആവശ്യമായ ശസ്ത്രക്രിയകള്‍ നടത്താന്‍ ഇസ്രയെ അനുവദിക്കുന്നതിന് അധികൃതരില്‍ സമ്മര്‍ദ്ദം ചെലുതുന്നതിനെയാണ് ഇപ്പോള്‍ ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പായ ഹമാസുമായുള്ള തടവുകാരുടെ കൈമാറ്റ ഇടപാടിന്റെ രണ്ടാം ബാച്ചിന്റെ ഭാഗമായി ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന 39 പലസ്തീന്‍ സ്ത്രീകളുടെയും കുട്ടികളുടെയും പട്ടികയില്‍ ജാബിസിനെ ഉള്‍പ്പെടുത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (8 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (8 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (8 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (10 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (10 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (10 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (11 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (11 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends