Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രയേലി കപ്പല്‍ ആക്രമിക്കുന്ന ഹൂതി സേന ഇനി ചാരമാകും;സമുദ്രാതിര്‍ത്തിയില്‍ ഇറങ്ങി അമേരിക്കന്‍ പടക്കപ്പല്‍,ഇറാന്‍ പിന്തുണയുള്ള ഭീകര ഗ്രൂപ്പുകളാണ് ഇസ്രയേലി കപ്പലുകള്‍ ആക്രമിക്കുന്നത്,ഇറാന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് യു എസ്,സമുദ്രാതിര്‍ത്തികളിലും കൈകോര്‍ത്ത് ഇസ്രയേല്‍-അമേരിക്ക

27 NOVEMBER 2023 07:50 PM IST
മലയാളി വാര്‍ത്ത

സമുദ്രാതിര്‍ത്തികളില്‍ ഇസ്രയേല്‍ കപ്പല്‍ ആക്രമിക്കാന്‍ ഇനി ഇറാനും ഹൂതികള്‍ക്കും മുട്ടിടിക്കും. നടുക്കടലില്‍ പോര്‍മുഖം തുറന്നിരിക്കുന്ന ഇറാന്റെ തലയെടുക്കാന്‍ അമേരിക്കന്‍ പടക്കപ്പല്‍ ഇറങ്ങി. ഇസ്രയേല്‍ വാണിജ്യ കപ്പലുകള്‍ സംരക്ഷിക്കുന്നതിനായി വിമാനവാഹിനി കപ്പലായ യു.എസ്.എസ് ഐസന്‍ഹോവര്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് ഗള്‍ഫ് കടലില്‍ എത്തിയതായി യു.എസ് നാവികസേന. പ്രധാന അന്താരാഷ്ട്ര ജലപാതകളിലുള്ള കപ്പലുകളുടെ 'നാവിഗേഷന്‍ സ്വാതന്ത്ര്യം' ഉറപ്പാക്കുന്നതിനായാണ് പ്രദേശത്ത് പെട്രോളിങ് നടത്തുന്നതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ കുറിച്ചു. ഹൂതി,ഹിസ്ബുള്ള ടീമുകളുടെ കണക്കുകൂട്ടല്‍ പിഴയ്ക്കുന്നു. സമുദ്രാതിര്‍ത്തിയില്‍ ഇസ്രയേലിനെ വരിഞ്ഞ് മുറുക്കാനുള്ള ഇറാന്റെ പ്ലാനും പാളുന്നു. തുടരെ തുടരെ ഇസ്രയേലി കപ്പലുകള്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഇതോടെയാണ് യുഎസ് പടക്കപ്പല്‍ ഇറങ്ങിയിരിക്കുന്നത്.

ഗൈഡഡ് മിസൈല്‍ ക്രൂയിസര്‍ യു.എസ്.എസ് ഫിലിപ്പൈന്‍ സീ, ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളായ യു.എസ്.എസ് ഗ്രേവ്‌ലി, യു.എസ്.എസ് സ്റ്റെതം എന്നിവയും പെട്രോളിങ് നടത്തുന്നതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കഴിഞ്ഞ ദിവസം ബോക്‌സ്ഷിപ്പ് സി.എം.എ സി.ജി.എം സിമി, സെന്‍ട്രല്‍ ബാങ്കിലെ ഉത്പന്ന ടാങ്കര്‍ എന്നിങ്ങനെയുള്ള രണ്ട് ഇസ്രയേല്‍ ബന്ധിത കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് മാരിടൈം ഫ്‌ലാഷ്‌പോയിന്റിലൂടെ യു.എസ് നാവികസേന പെട്രോളിങ് നടത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ഉള്‍പ്പെടെയുള്ള ഇറാനിയന്‍ ഗ്രൂപ്പുകളെ തടയുന്നതിനും ഹോര്‍മുസ് കടലിടുക്കിലെ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായും ഓഗസ്റ്റ് മുതല്‍ യു.എസ് നാവികസേന പ്രധാന അന്താരാഷ്ട്ര ജലപാതകളില്‍ പെട്രോളിങ് നടത്തുന്നുണ്ടെന്ന് യു.എസ് വൃത്തങ്ങള്‍ അറിയിച്ചു. വ്യാപാര ടാങ്കറുകളെ ലക്ഷ്യം വെക്കുന്നത് തടയല്‍, യു.എസ് സേനയെ ലക്ഷ്യം വെച്ചിട്ടുള്ള ഇറാന്‍ പിന്തുണയുള്ള സിറിയയിലെയും ഇറാഖിലെയും ഗ്രൂപ്പുകളെ തടയല്‍, ഇസ്രയേല്‍പലസ്തീന്‍ സംഘര്‍ഷം തുടരുന്നത് നിയന്ത്രിക്കല്‍ എന്നിവയാണ് പെട്രോളിങ്ങിന്റെ കാരണമായി നാവികസേന ചൂണ്ടിക്കാട്ടിയത്.

ഇരുരാജ്യങ്ങളില്‍ നിന്നുമായി 23 ആക്രമണങ്ങളാണ് നിലവില്‍ യു.എസ് സേന നേരിടേണ്ടി വന്നതെന്നും ആക്രമണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ഡെപ്യൂട്ടി പെന്റഗണ്‍ പ്രസ് സെക്രട്ടറി സബ്രീന സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ആക്രമണത്തില്‍ എത്രമാത്രം വര്‍ധനയുണ്ടെന്ന് പ്രസ് സെക്രട്ടറി അറിയിച്ചില്ലെന്നും മാധ്യമങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നവംബര്‍ 24ന് ഇസ്രയേല്‍ഹമാസ് ഉടമ്പടി പ്രകാരമുള്ള വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു കപ്പലിനെതിരെ ആക്രമണം ഉണ്ടായതെന്ന് അറബ് വാര്‍ത്താ ചാനലായ അല്‍ മയദീന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷാഹെദ് 136 ഡ്രോണാണ് കപ്പലിനെ ആക്രമിച്ചത്. അതേസമയം കപ്പലിലെ ജീവനക്കാര്‍ക്ക് പരിക്കുകളൊന്നുമില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാന്‍ പിന്തുണയുള്ള ഭീകര ഗ്രൂപ്പുകളാണ് ഇസ്രയേലി കപ്പലുകള്‍ ആക്രമിക്കുന്നത്. ഹമാസ് തുടങ്ങിവച്ച യുദ്ധത്തില്‍പ്പോലും ഇറാന്റെ കരങ്ങളുണ്ട്. ബെയ്‌റൂട്ടില്‍ ഹമാസ്,ഹിസ്ബുള്ള,ഇറാന്‍ മന്ത്രി എന്നിവര്‍ ചര്‍ച്ച നടത്തിയതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ രാജ്യത്തിന് പങ്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞത്. ഗാസയില്‍ ഹമാസിനെ വാഴിക്കേണ്ടത് ഇറാന്റെ കൂടി ആവശ്യമാണ്. എന്നാല്‍ ഹമാസിന് എന്നും വെല്ലുവിളി ഇസ്രയേലാണ്. ഹമാസ് നടത്തിയ ആക്രമണവുമായ് ബന്ധമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഹമാസ് ആക്രമണത്തില്‍ ഇസ്രയേലിന് ഉണ്ടായ നാശനഷ്ടങ്ങളെയും സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പരാജയത്തെയും ഇറാന്‍ അഭിനന്ദിക്കുന്നു. ഗാസയില്‍ ഹമാസിന് വെള്ളവും വളവുമാകുന്നത് ഇറാന്‍ തന്നെ. ഈ യുദ്ധത്തിന് ഹമാസിന് ഗാസയിലേക്ക് ആയുധങ്ങള്‍ ഒഴുക്കിയത് ഇറാനാണ്. ഇപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ബന്ദി കൈമാറ്റം നടക്കുമ്പോഴാണ് സമുദ്രാതിര്‍ത്തികളില്‍ ഇസ്രയേല്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നത്. ഹമാസിനെ സഹായിക്കാന്‍ ഭീകര ഗ്രൂപ്പുകളെ ഇറക്കി കളിക്കുന്നത് ഇറാന്‍ തന്നെയെന്ന് ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിക്കുന്നു.

ഹമാസിന്റെ വിജയകരമായ നടപടികള്‍ തീര്‍ച്ചയായും ഇസ്രായേലികളുടെ പതനത്തിന് ആക്കം കൂട്ടുമെന്നും ഉടന്‍ തന്നെ അവരുടെ നാശത്തിലേക്ക് നയിക്കുമെന്നും ഖമേനിയുടെ ഉന്നത ഉപദേഷ്ടാവ് അലി അക്ബര്‍ വെലായത്തി പ്രസ്താവനയില്‍ പറഞ്ഞു. 'ഈ മഹത്തായതും തന്ത്രപരവുമായ വിജയത്തില്‍ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നുവെന്നാണ് പറഞ്ഞത്. ഹമാസ് ആക്രമണത്തെ ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനിയും ന്യായീകരിച്ചു. 'ഈ ഓപ്പറേഷന്‍ ... തങ്ങളുടെ അവകാശങ്ങളും ഇസ്രായേലിന്റെ യുദ്ധവും പ്രകോപനപരവുമായ നയങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പലസ്തീനികളുടെ സ്വാഭാവിക പ്രതികരണമാണ്.ഇത് പലസ്തീനിലെ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ പ്രസ്ഥാനമാണെന്നും നാസര്‍ പറഞ്ഞത്. 1979ല്‍ സ്ഥാപിതമായത് മുതല്‍, ഇസ്ലാമിക രാജ്യമായ ഇറാന്‍ പലസ്തീന്‍ പ്രശ്‌നങ്ങളില്‍ വലിയ പിന്തുണ നല്‍കുന്ന രാജ്യമാണ്. ഷിയാ ആധിപത്യമുള്ള ഇറാന്‍ മുസ്ലീം ലോകത്തിന്റെ സ്വയം പ്രഖ്യാപിത നേതാവാണ്. ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസിന് ധാര്‍മ്മികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്ന് ഇറാന്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്.

പലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ മേഖലയിലെ മറ്റ് കക്ഷികള്‍ രംഗത്തിറങ്ങാന്‍ തയ്യാറാണെന്ന മുന്നറിയിപ്പുമായി ഇറാന്‍ ഇസ്രയേലിനെ വെല്ലുവിളിച്ചിട്ടുണ്ട്. സയണിസ്റ്റ് ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍, മേഖലയിലെ എല്ലാ കക്ഷികളും ഇടപെടാന്‍ തയ്യാറാണെന്ന് ഭീഷണി മുഴക്കിയത്. ഹമാസിന് ആയുധം നല്‍കിക്കൊണ്ട് ഇറാനിലെ പൗരോഹിത്യ ഭരണാധികാരികള്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ഇസ്രയേല്‍ ദീര്‍ഘകാലമായി ആരോപിച്ചിരുന്നു. എന്നാല്‍ ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസ് ഗ്രൂപ്പിന് ധാര്‍മികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുവെന്നാണ് ടെഹ്‌റാന്‍ പറയുന്നത്. ഇങ്ങനെ ഹമാസിന് വേണ്ടി നിരന്തരം വാദിക്കുന്ന ഇറാന്‍ സമുദ്രത്തിലും ഭീകര ഗ്രൂപ്പുകലെ ഇറക്കിയിരിക്കുന്നത്. യുദ്ധ ഇടവേള ഹമാസ് പുതിയ തന്ത്രംമെനയുന്നതിനുള്ള അവസരമാക്കുകയാണ്. ഇസ്രയേലിന്റെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് കപ്പലുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഏതായാലും ഇറാന്‍ ഇരന്നുവാങ്ങാന്‍ തയ്യാറെടുത്തിരിക്കുകയാണ്. കടലിലും കൈകോര്‍ത്തിരിക്കുകയാണ് ഇസ്രയേലും-അമേരിക്കയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (11 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (20 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (25 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (56 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (4 hours ago)

Malayali Vartha Recommends