മുതിർന്ന ഹമാസ് നേതാക്കൾ ഉപയോഗിച്ചിരുന്ന ഖാൻ യൂനിസിന് താഴെയുള്ള, ഒരു കിലോമീറ്ററിലധികം നീളമുള്ള തുരങ്കം...കോംബാറ്റ് എഞ്ചിനീയർമാർ നശിപ്പിച്ചതായി ഇസ്രായേൽ പ്രതിരോധ സേന... തുരങ്കം റെയ്ഡ് ചെയ്യുകയും സ്ഫോടന വാതിലുകളും മറ്റ് തടസ്സങ്ങളും, തകർക്കുകയും ഹമാസ് ഭീകരരെ അടുത്ത ക്വാർട്ടർ പോരാട്ടത്തിൽ കൊല്ലുകയും ചെയ്തു...

ആക്രമണം നാല് മാസത്തോട് അടുക്കുമ്പോഴും ഗസ്സയിലെ ഹമാസ് തുരങ്കങ്ങളില്‍ ഇസ്രായേലിന് ഇതുവരെ തൊടാനായിട്ടില്ല. യുദ്ധത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായി ഇസ്രായേല്‍ പറഞ്ഞത് ഗസ്സയിലെ ഹമാസ് തുരങ്കങ്ങള്‍ പൂര്‍ണമായും തകര്‍ക്കുമെന്നായിരുന്നു. എന്നാല്‍, തുരങ്കങ്ങളില്‍ 80 ശതമാനവും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇസ്രായേല്‍, യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇപ്പോൾ മുതിർന്ന ഹമാസ് നേതാക്കൾ ഉപയോഗിച്ചിരുന്ന ഖാൻ യൂനിസിന് താഴെയുള്ള ഒരു കിലോമീറ്ററിലധികം നീളമുള്ള തുരങ്കം കോംബാറ്റ് എഞ്ചിനീയർമാർ നശിപ്പിച്ചതായി ഇസ്രായേൽ പ്രതിരോധ സേന ബുധനാഴ്ച അറിയിച്ചു.എലൈറ്റ് യഹലോം കോംബാറ്റ് എഞ്ചിനീയറിംഗ് യൂണിറ്റിൽ നിന്നുള്ള സൈന്യം തുരങ്കം റെയ്ഡ് ചെയ്യുകയും സ്ഫോടന വാതിലുകളും മറ്റ് തടസ്സങ്ങളും തകർക്കുകയും ഹമാസ് ഭീകരരെ അടുത്ത ക്വാർട്ടർ പോരാട്ടത്തിൽ കൊല്ലുകയും ചെയ്തു.
ടണൽ ഇലക്ട്രിക്കൽ, വാട്ടർ ഇൻഫ്രാസ്ട്രക്ചർ, അടുക്കളകൾ, ടോയ്‌ലറ്റുകൾ, ലിവിംഗ് ക്വാർട്ടേഴ്‌സ് എന്നിവയെ പ്രശംസിച്ചു, ഇത് നിർമ്മിക്കാൻ ദശലക്ഷക്കണക്കിന് ഷെക്കൽ ചിലവായി, IDF പറഞ്ഞു.ഹമാസിൻ്റെ മുതിർന്ന വ്യക്തികളും ഭീകരസംഘടനയായ ഖാൻ യൂനിസ് ബ്രിഗേഡിലെ അംഗങ്ങളും ഇത് ഉപയോഗിച്ചിരുന്നു.ഗാസയിലെ രണ്ടാമത്തെ വലിയ നഗരമാണ് ഖാൻ യൂനിസ്, ഹമാസ് നേതാവ് യഹ്‌യ സിൻവാറിൻ്റെ സ്വകാര്യ ശക്തികേന്ദ്രമായും ഇത് കണക്കാക്കപ്പെടുന്നു.കമാൻഡ് ആൻഡ് കൺട്രോൾ സൈറ്റുകൾ, ആയുധ നിർമ്മാണത്തിനുള്ള സൗകര്യങ്ങൾ, ഹമാസ് നേതാക്കളെയും ബന്ദികളെയും പാർപ്പിച്ചിരിക്കുന്ന താമസ സ്ഥലങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഗാസയിലെ മറ്റ് 11 പ്രധാന തുരങ്കങ്ങൾ നശിപ്പിക്കുന്നതിൽ യഹലോം യൂണിറ്റ് പങ്കെടുത്തിട്ടുണ്ട്. യൂണിറ്റ് നിരവധി ചെറിയ ഷാഫ്റ്റുകളും നശിപ്പിച്ചിട്ടുണ്ട്.ഒക്‌ടോബർ 7 ന് ഗാസ അതിർത്തിക്ക് സമീപം ഇസ്രായേൽ സമൂഹങ്ങൾക്ക് നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെടുകയും 240 ഇസ്രായേലികളും വിദേശികളും ബന്ദികളാക്കപ്പെടുകയും ചെയ്തു.
ബാക്കിയുള്ള 134 ബന്ദികളിൽ 31 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അടുത്തിടെ പ്രഖ്യാപിച്ചു.തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലെ ബാനി ശ്മശാനം തകര്‍ത്തതിന്റെ വീഡിയോ ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരുന്നു. ശ്മശാനത്തിന് താഴെ ഹമാസ് നിര്‍മിച്ച ഒന്നര മൈല്‍ നീളമുള്ള 65 അടി ആഴമുള്ള തുരങ്കം കണ്ടെത്തിയെന്നും സൈന്യം അവകാശപ്പെട്ടിരുന്നു.എന്നാല്‍, ഇസ്രായേല്‍ സൈന്യത്തിനൊപ്പം പ്രദേശത്ത് നടത്തിയ സന്ദര്‍ശനത്തില്‍ തുരങ്കത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ പറയുന്നു. കൂടാതെ തുരങ്കത്തിന്‍േറതെന്ന് പറയപ്പെടുന്ന കവാടത്തിലേക്കുള്ള പ്രവേശനവും സൈന്യം നിഷേധിച്ചു. തുരങ്കത്തിനുള്ളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്നും ഘടന ദുര്‍ബലമാണെന്നുമാണ് അകത്തേക്ക് കൊണ്ടുപോകാത്തതിന് കാരണമായി ഇസ്രായേല്‍ സൈന്യം പറയുന്നത്.
അതേമസയം, ശ്മാശനം ഇസ്രായേല്‍ സൈന്യം ബുള്‍ഡോസര്‍ ഉപയോഗിച്ച് കുഴിച്ചിട്ടുണ്ട്. ഇവിടെ ഉണ്ടായിരുന്ന മൃതദേഹങ്ങള്‍ എന്തു ചെയ്തുവെന്ന ചോദ്യത്തിന് സൈന്യം വ്യക്തമായ മറുപടി നല്‍കിയില്ല.അന്താരാഷ്ട്ര നിയമമനുസരിച്ച് ശ്മാശനത്തിന് നേരെയുള്ള മനഃപൂര്‍വമായ ആക്രമണം യുദ്ധക്കുറ്റമായിട്ടാണ് കണക്കാക്കുന്നത്. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഗസ്സയിലെ 16 ശ്മാശനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.മുതിര്‍ന്ന ഹമാസ് നേതാക്കളെ പിടികൂടുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഇസ്രായേലിന് തടസ്സം സൃഷ്ടിക്കുന്നത് തുരങ്കങ്ങളാണ്. ആശുപത്രികളിലടക്കം ആക്രമണം നടത്തിയതിനെ ഇസ്രായേല്‍ ന്യായീകരിച്ചത് അടിയില്‍ തുരങ്കങ്ങളുണ്ടെന്ന് പറഞ്ഞായിരുന്നു. എന്നാല്‍, ഗസ്സയിലെ ആശുപത്രികളെല്ലാം തകര്‍ത്തിട്ടും ഒരു തുരങ്കം പോലും കണ്ടെത്താനായിട്ടില്ല. അല്‍ ശിഫ ആശുപത്രിക്കടിയില്‍ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടെങ്കിലും അത് നേരത്തെ തങ്ങള്‍ തന്നെ നിര്‍മിച്ചതാണെന്ന് മുന്‍ പ്രധാനമന്ത്രി യെഹൂദ് ബറാക് വെളിപ്പെടുത്തിയതോടെ ആ വാദവും പൊളിഞ്ഞു.ഗസ്സക്ക് അടിയില്‍ 300 മൈലില്‍ അധികം നീളത്തില്‍ തുരങ്കങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് ഇസ്രായേല്‍ പറയുന്നത്.
ഹമാസ് ആയുധങ്ങള്‍ സൂക്ഷിക്കുന്നതും മുതിര്‍ന്ന നേതാക്കളും പോരാളികളും താമസിക്കുന്നതും ഇതിലാണെന്നും ഇസ്രായേല്‍ പറയുന്നു.തുരങ്കങ്ങള്‍ നശിപ്പിക്കാന്‍ പല വഴികളും ഇസ്രായേല്‍ നോക്കിയിരുന്നു.മെഡിറ്ററേനിയന്‍ കടലില്‍നിന്ന് തുരങ്കങ്ങളിലേക്ക് വെള്ളം അടിച്ചുകയറ്റി പ്രളയസമാന സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിച്ചു. വ്യോമാക്രമണവും ദ്രാവക രൂപത്തിലുള്ള സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമം നടത്തി. തുരങ്കങ്ങളുടെ പ്രവേശന കവാടം കണ്ടെത്താന്‍ നായ്ക്കളേയും റോബോട്ടുകളേയും ഉപയോഗിച്ചു. എന്നിട്ടും തുരങ്കങ്ങള്‍ എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നു എന്നതില്‍ പ്രാഥമിക ധാരണ പോലും ലഭിച്ചിട്ടില്ല.ഗസ്സക്കുമേലുള്ള ആക്രമത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ ഭരണകൂടം. റഫക്ക് നേരെയുള്ള ആക്രമണം റമദാനിലും തുടരുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു. അതേസമയം നാല് ഇസ്രായേൽ സൈനികരെ വധിച്ചതായി ഹമാസ് അവകാശപ്പെട്ടു.ഐക്യരാഷ്ട്ര സഭയിൽ വെടിനിർത്തൽ പ്രമേയത്തെ ഒറ്റക്ക് വീറ്റോ ചെയ്ത് തോൽപിച്ച അമേരിക്കക്കെതിരെ വലിയ വിമർശനമാണ് ലോക രാജ്യങ്ങൾക്കിടയിൽ നിന്നുണ്ടാവുന്നത്. ഗസ്സയിൽ വെടിനിർത്തലാവശ്യപ്പെടുന്ന പ്രമേയം ഇത് മൂന്നാം തവണയാണ് അമേരിക്ക വീറ്റോ ചെയ്ത് പരാജയപ്പെടുത്തുന്നത്.
15 അംഗ സമിതിയിൽ 13 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിർത്തത്. ബ്രിട്ടൻ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു.ഗസ്സയിലെ സാഹചര്യം അമേരിക്ക കൂടുതൽ അപകടകരമാക്കിയെന്ന് ചൈനയുടെ യു.എൻ പ്രതിനിധി ഷാം ജുൻ പ്രതികരിച്ചു. ആധുനിക യുഗത്തിലെ ഏറ്റവും ദൈർഘ്യമേറിയ അധിനിവേശമാണ് ഫലസ്തീനിലേതെന്ന് ഈജിപ്ത് പ്രതിനിധി ജാസ്മിൻ മൂസ കുറ്റപ്പെടുത്തി.റഷ്യ, ഫ്രാൻസ്, ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളും അമേരിക്കൻ നടപടിയിൽ നിരാശ പ്രകടിപ്പിച്ചു.ഇസ്രായേലിനെതിരായ വംശഹത്യ കേസിൽ ആറുദിവസം നീളുന്ന വാദങ്ങൾ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ യു.എസിനായി എത്തിയ സ്റ്റേറ്റ് വകുപ്പ് ഇടക്കാല നിയമ ഉപദേഷ്ടാവ് റിച്ചാർഡ് സി. വിസെക് ഘോരഘോരം ഇസ്രായേലിനായി വാദിച്ചു. വാദങ്ങളിൽ പങ്കെടുക്കില്ലെന്ന് ഇസ്രായേൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സ്ഥാനം സ്വയം ഏറ്റെടുത്താണ് യു.എസ് പ്രതിനിധി വാദങ്ങൾ നിരത്തിയത്. ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനു വേണ്ടി സ്വന്തം നിലക്ക് പ്രമേയവുമായി മുന്നോട്ടു പോകുമെന്നാണ് അമേരിക്ക അറിയിച്ചത്. അന്താരാഷ്ട്ര കോടതിയിൽ 15 അംഗ ജഡ്ജ് പാനൽ നയിക്കുന്ന വാദങ്ങൾ തിങ്കളാഴ്ച അവസാനിക്കും.ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറിലേറെ പേർ കൊല്ലപ്പെട്ടു.
ഇതോടെ ആകെ മരണസംഖ്യ 29,000 കടന്നു. ഗസ്സയിൽ ഏകദേശം 23 ലക്ഷം ജനങ്ങളെ പട്ടിണി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഗസ്സയിലേക്കുള്ള സഹായം നിർത്തുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിവിധ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. അതിനിടെ, വെടിനിർത്തൽ ചർച്ചകൾക്കായി ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ കൈറോയിലെത്തിയിട്ടുണ്ട്.ഗസ്സ മരണ മേഖലയായി മാറിയതായി ലോകാരോഗ്യ സംഘടന ചീഫ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഗസ്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതിയും മാനുഷിക സാഹചര്യങ്ങളും മോശമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭക്ഷണവുമായി എത്തിയ ട്രക്കിന് മുന്നിൽ കാത്തിരുന്ന പാലസ്തീനികൾക്ക് നേരെ ഇസ്രായേൽ അധിനിവേശസേനയുടെ വെടിവെപ്പ്. വടക്കൻ ഗാസയിൽ നടന്ന സംഭവത്തിൽ ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ആളുകൾ ചിതറിയോടുന്നതിന്റെയും വെടിയേറ്റുവീഴുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
ഗാസ സിറ്റിയുടെ പടിഞ്ഞാറൻ പ്രദേശത്താണ് തിങ്കളാഴ്ച ക്രൂരത അരങ്ങേറിയത്. കനത്ത വെടിയൊച്ച മുഴങ്ങുന്നതിനിടെ ഭക്ഷണത്തിന് കാത്തിരുന്നവർ തീരദേശ റോഡിലൂടെ ഓടിമാറുന്നത് വിഡിയോയിൽ കാണാം.ഏതാനും ദിവസം മുമ്പും സമാനരീതിയിലുള്ള ആക്രമണം ഭക്ഷണ വിതരണ കേന്ദ്രത്തിൽ നടന്നിരുന്നു. യുദ്ധതെത തുടർന്ന് പ്രദേശത്തെ ഏകദേശം 2.3 ദശലക്ഷം ആളുകൾ കൊടുംപട്ടിണിയിൽ കഴിയുകയാണ്, ആ സാഹചര്യത്തിലാണ് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ആക്രമണം അഴിച്ചുവിടുന്നത്.ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും അഭാവം രോഗവ്യാപനത്തിനും കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിനും കാരണമാകുമെന്ന് നിരവധി യു.എൻ ഏജൻസികൾ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകയിരുന്നു.
https://www.facebook.com/Malayalivartha
























