ഖാന്‍ യൂനുസിലെ അല്‍-അമല്‍ ആശുപത്രിയില്‍ 30 ദിവസമായി ഇസ്രായേല്‍ ഉപരോധം, സ്ഥിതി ഗുരുതരമാണെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് മുന്നറിയിപ്പ് നൽകി, എം.എസ്.എഫ് ഷെല്‍ട്ടറിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കെല്ലപ്പെട്ടു

ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ഖാന്‍ യൂനുസിലെ അല്‍-അമല്‍ ആശുപത്രിയില്‍ 30 ദിവസമായി ഇസ്രായേല്‍ ഉപരോധം തുടരുകയണ്. ആശുപത്രിയിലെ സ്ഥിതി ഗുരുതരമാണെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി മുന്നറിയിപ്പ് നല്‍കി. മവാസിലെ എം.എസ്.എഫ് ഷെല്‍ട്ടറിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കെല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എം.എസ്.എഫ് സംഘടനയിലുള്ളവരുടെ കുടുബാംഗങ്ങളാണ് കൊല്ലപ്പെട്ടത്.
ഗസ്സയിലെ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് മെഡിക്കല്‍ - മാനസിക സഹായങ്ങൾ നല്‍കുന്ന സംഘടനയാണ് എം.എസ്.എഫ്.ഗാസ മരണ മേഖലയായി മാറിയതായി ലോകാരോഗ്യ സംഘടന ചീഫ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഗാസയിലുള്ളവരുടെ ആരോഗ്യ സ്ഥിതിയും മാനുഷിക സാഹചര്യങ്ങളും മോശമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടക്കന്‍ ഗസ്സയിലുള്ളവര്‍ കഴിഞ്ഞ മൂന്നാഴ്ചയായി മൃഗങ്ങള്‍ക്ക് കൊടുക്കുന്ന ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഗസ്സയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് മേധാവി ഇസ്മായില്‍ അല്‍ തവാബ്‌തെ പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയിൽ മൂന്നാം തവണയും ഗാസയിലെ വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത യുഎസ്, ഇന്നലെ ഹേഗിൽ രാജ്യാന്തര കോടതിയിലും ഇസ്രയേൽ അനുകൂല നിലപാടെടുത്തു. പലസ്തീൻ പ്രദേശങ്ങളിൽനിന്ന് ഇസ്രയേൽ പിന്മാറണമെന്ന് ഐസിജെ ആവശ്യപ്പെടരുതെന്നും ഇക്കാര്യത്തിൽ ഇസ്രയേലിന്റെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണന നൽകേണ്ടതെന്നും യുഎസ് പ്രതിനിധി റിച്ചഡ് വിസെക് വാദിച്ചു.
വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറുസലം, ഗാസ എന്നീ പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ അധിനിവേശം തുടരുന്നതിന്റെ പ്രത്യാഘാതം വിലയിരുത്തുന്ന 15 അംഗ ബെഞ്ച് മുൻപാകെ ഇന്നലെ ഹാജരായ റഷ്യ, അധിനിവേശം നിർത്തണമെന്ന് ആവശ്യപ്പെട്ടു. ഒരാഴ്ച നീളുന്ന വാദത്തിൽ ആകെ 51 രാജ്യങ്ങളാണു കോടതിയിൽ നിലപാട് അറിയിക്കുക. യുഎൻ പൊതുസഭയുടെ നിർദേശമനുസരിച്ചാണ് വാദംകേൾക്കുന്നത്.
അതേസമയം, 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 67 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 29,313 ആയി ഉയർന്നു. 69,333 പേർക്കു പരുക്കേറ്റു.
https://www.facebook.com/Malayalivartha
























