ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ആദ്യ സ്വകാര്യ പേടകമെന്ന നേട്ടം സ്വന്തമാക്കി ഒഡീഷ്യസ്...ചാന്ദ്രപര്യവേഷണത്തിൽ ചരിത്രം കുറിച്ച് അമേരിക്കയുടെ റോബോട്ടിക് പേടകം...

ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ആദ്യ സ്വകാര്യ പേടകമെന്ന നേട്ടം സ്വന്തമാക്കി ഒഡീഷ്യസ്. ചാന്ദ്രപര്യവേഷണത്തിൽ ചരിത്രം കുറിച്ച് അമേരിക്കയുടെ റോബോട്ടിക് പേടകമായ ഒഡീഷ്യസ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്നും 300 കിലോ മീറ്റർ അകലെയുള്ള മലപേർട്ട് എ (Malapert A) എന്ന ഗർത്തത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. ഇതോടെ 1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനിലിറങ്ങുന്ന ആദ്യ അമേരിക്കൻ ബഹിരാകാശ പേടകമായിരിക്കുകയാണ് ഒഡീഷ്യസ്.അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയോടൊപ്പം ചേർന്ന് സ്വകാര്യ കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീൻസ് നിർമ്മിച്ച പേടകമാണ് ഒഡീഷ്യസ്. ഈസ്റ്റേൺ ടൈം സോൺ പ്രകാരം വൈകിട്ട് 6.23ഓടെയാണ് ദൗത്യം വിജയകരമായത്. അവസാന ഘട്ടത്തിലുണ്ടായ ചില സാങ്കേതിക തടസങ്ങളെ മറികടന്ന് ഒഡീഷ്യസ് ചന്ദ്രനിൽ ഇറങ്ങുകയായിരുന്നു.
നോവ-സി ( Nova-C ) എന്നാണ് ലാൻഡറിന്റെ യഥാർത്ഥ പേര്.“ഹൂസ്റ്റൺ… നമ്മുടെ ഒഡീഷ്യസ് അതിന്റെ പുതിയ വീട് കണ്ടെത്തിയിരിക്കുകയാണ്” എന്നായിരുന്നു സോഫ്റ്റ് ലാൻഡിംഗിന് ശേഷം കമ്പനി മേധാവി ടിം ക്രെയ്ൻ പ്രഖ്യാപിച്ചത്. ഏതാനും മിനിറ്റുകൾ എടുത്തതിന് ശേഷമായിരുന്നു സംഘം ലാൻഡിംഗ് സ്ഥിരീകരിച്ചത്. അവസാന നിമിഷം പേടകവുമായുള്ള ആശയവിനിമയം സംഘാടകർക്ക് നഷ്ടപ്പെട്ടിരുന്നു.ഫെബ്രുവരി 15-നായിരുന്നു ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ഒഡീഷ്യസ് കുതിച്ചത്.സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ നാസയുടെ ആറ് പേലോഡുകളുമായിട്ടായിരുന്നു ചന്ദ്രനിലേക്കുള്ള യാത്ര. 14 അടി നീളമുള്ള ലാൻഡർ വെറും ആറ് ദിവസം കൊണ്ടാണ് ചന്ദ്രനിലെത്തിയത്. ഇതിനിടെ 6,20,000 മൈലുകൾ സഞ്ചരിച്ചിരുന്നു. ഇനി വരുന്ന ഒരാഴ്ചയോളം ഒഡീഷ്യസ് ചന്ദ്രനിൽ പര്യവേഷണം നടത്തും.
നാസയുടെ സഹായത്തോടെ സ്വകാര്യ പേടകത്തെ ചന്ദ്രനിലിറക്കാൻ മറ്റൊരു കമ്പനി കഴിഞ്ഞ മാസം ശ്രമിച്ചിരുന്നു. എങ്കിലും വിക്ഷേപണം പരാജയപ്പെട്ടു. പിറ്റ്സ്ബർഗിൽ നിന്നുള്ള ആസ്ട്രോബോട്ടിക് ടെക്നോളജിയുടെ പേടകമാണ് (പെരിഗ്രീൻ ചാന്ദ്ര ദൗത്യം) വിക്ഷേപിച്ചത്. ചാന്ദ്രദൗത്യത്തിനായി ഒമ്പത് സ്വകാര്യ കമ്പനികളുമായി 2019ൽ നാസ കരാറിലേർപ്പെട്ടിരുന്നു. ഇതിൽ ഉൾപ്പെട്ട കമ്പനികളാണ് ഇന്റ്യൂറ്റീവ് മെഷീൻസും ആസ്ട്രോബോട്ടിക് ടെക്നോളജിയും.നേരത്തെ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ഗവേഷണ ഏജൻസികൾക്ക് മാത്രമാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ സാധിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിലേക്ക് ചേർക്കപ്പെട്ടിരിക്കുകയാണ് ഒഡീഷ്യസിന്റെ വിജയഗാഥ.നാസയുടെ കൊമേർഷ്യൽ ലൂണാർ പേലോഡ് സർവീസസ് സംരംഭത്തിന്റെ ഭാഗമായാണ് ദൗത്യം ഒരുക്കിയിരിക്കുന്നത്. ഓഡീസിയസ് എന്ന് പേരിട്ടിരിക്കുന്ന നോവ-സി ലാന്ററിൽ 12 പേലോഡുകളാണുള്ളത്.
നാസയ്ക്കായി ആറ് പേലോഡുകളുടെ ഒരു സ്യൂട്ട് ലാൻഡർ വഹിക്കുന്നു.എട്ട് ദിവസത്തിനുള്ളിൽ ഒഡീസിയസ് ചന്ദ്രനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ സഞ്ചാരിയായ നീൽ ആംസ്‌ട്രോങ്ങിന്റെ സഞ്ചാര പാതയിലൂടെ പേടകം സഞ്ചരിക്കും. പ്രിസിഷൻ ലാൻഡിങ് സാങ്കേതിക വിദ്യ, ബഹിരാകാശ കാലാവസ്ഥ, റേഡിയോ ആസ്ട്രോണമി, ആശയവിനിമയം, ഗതിനിർണയം തുടങ്ങി വിവിധ ആവശ്യങ്ങൾക്കുള്ളൊ ശാസ്ത്ര-സാങ്കേതിക ഉപകരണങ്ങൾ ചന്ദ്രനിലെത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഫെബ്രുവരി 22 ന് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങും.
ചന്ദ്രനിൽ വിജയകരമായി ഇറക്കുന്ന ആദ്യ സ്വകാര്യ പേടകമെന്ന നേട്ടവും നോവ-സി ലാന്റർ ലക്ഷ്യമിടുന്നു. ഇത് രണ്ടാം തവണയാണ് നാസ ഒരു സ്വകാര്യ ചാന്ദ്രപേടകം ചന്ദ്രനിൽ ഇറക്കാൻ ശ്രമിക്കുന്നത്. നേരത്തെ പെരെഗ്രിൻ ലാൻഡർ ദൗത്യം പരാജയപ്പെട്ടിരുന്നു. എന്നാൽ ഇന്ധന ചോർച്ചയെ തുടർന്ന് വിക്ഷേപിച്ച് അൽപ്പസമയത്തിനുള്ളിൽ തന്നെ പേടകം ഭൂമിയിൽ ഇടിച്ചിറങ്ങി. ഏറെ കാലമായി ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കുന്നതിനും സഞ്ചാരികളെ എത്തിക്കുന്നതിനുമായി സ്പേസ് എക്സും നാസയും സഹകരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























